മുംബൈ: റിക്കാർഡുകൾ പുതുക്കി ഇന്ത്യൻ ഓഹരിവിപണി. ബിഎസ് ഇ സെൻസെക്സ് 958 പോയിന്റ് ഉയർന്ന് പുതിയ റിക്കാർഡ് ക്ലോസിംഗ് നിരക്കായ 59,885ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കന്പനികളുടെ ആകെ വിപണിമൂല്യം റിക്കാർഡായ 261.74 ലക്ഷം കോടി ആയി ഉയർന്നു. വ്യാപരത്തിനിടെ സൂചിക 59,957വരെ എത്തിയിരുന്നു. 276 പോയിന്റ് നേട്ടത്തോടെ റിക്കാർഡായ 17,823ലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. ആഗോള വിപണിയും ഇന്നലെ നേട്ടത്തിലായിരുന്നു.
ബജാജ് ഫിൻസേർവ്, എൽആൻഡ് ടി, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, എസ്ബിഐ, ആർഐഎൽ തുടങ്ങിയ കന്പനികളാണു സെൻസെക്സ് നിരയിൽ കൂടുതൽ നേട്ടമുണ്ടാക്കിയത്. അതേസമയം, ഡോ റെഡ്ഡീസ്, ഐടിസി, നെസ്ലെ ഇന്ത്യ, ഭാരതി എയർടെൽ തുടങ്ങിയ കന്പനികളുടെ ഓഹരിവില പിന്നോട്ടുപോയി. ഓഹരിവിപണിയുടെ ഉണർവിന്റെ കാരണങ്ങൾ ചുവടെ.
ബാങ്കിംഗ് -മെറ്റൽ ഓഹരികളിലെ ആവേശം
മെറ്റൽ- ബാങ്കിംഗ് മേഖലകളിലെ ഓഹരികളാണു വിപണിയുടെ മുന്നേറ്റത്തെ പ്രധാനമായും നയിച്ചത്. കോൾ ഇന്ത്യ നിഫ്റ്റി50യിൽ 3.33 ശതമാനമാണുയർന്നത്. കഴിഞ്ഞ ദിവസത്തെ നഷ്ടം നികത്തി മുന്നേറാൻ ബാങ്കിംഗ് ഓഹരികൾക്കുമായി. റിയൽഎസ്റ്റേറ്റ് ഓഹരികൾ 8.66 ശതമാനമാണ് ഉയർന്നത്. ഗോദ്റേജ് പ്രോപ്പർട്ടീസ് ആണ് ഇതിലെ മുൻനിരക്കാരൻ.
യുഎസ് ഫെഡ് റിസർവ് യോഗം
അമേരിക്കയുടെ കേന്ദ്ര ബാങ്കായ യുഎസ് ഫെഡറൽ റിസർവ് യോഗം ചേർന്നതിന്റെ തീരുമാനങ്ങൾ വലിയതോതിൽ ആഗോള ഓഹരിവിപണിക്കും ഇന്ത്യൻ വിപണിക്കും തുണയായി. നിലവിലെ, കുറഞ്ഞ അടിസ്ഥാന പലിശനിരക്ക് അതുപോലെതന്നെ തുടരുമെന്നുള്ള പ്രഖ്യാപനം വിപണി പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ഇന്നലെ കുതിപ്പിനു കാരണമായി. ഇതിനുപുറമേ വിപണിയിലെ പണലഭ്യത വർധിപ്പിക്കാൻ നേരത്തെ പ്രഖ്യാപിച്ച ആസ്തിവില്പന പദ്ധതി തുടരാനുള്ള തീരുമാനവും ആവേശത്തിനു കാരണമായി.
വിപണിയിൽ കൂടുതൽ പുരോഗമനമുണ്ടാവുന്നത് വരെ, നിലവിലെ 12000 കോടി ഡോളറിന്റെ പ്രതിമാസ കടപ്പത്ര വാങ്ങലും മറ്റും തുടരുമെന്നാണു ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ പറഞ്ഞത്. എന്നാൽ, അധികം വൈകാതെ പദ്ധതി പിൻവലിച്ചു തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എവർഗ്രാൻഡെ ഇഫക്ട്!
ഒരു ബോണ്ടിന്റെ പലിശ അടയ്ക്കാമെന്നുള്ള എവർഗ്രാൻഡെയുടെ പ്രഖ്യാപനത്തിൽ നിക്ഷേപകർ സന്തുഷ്ടി പ്രകടപ്പിച്ചതും ഓഹരിവിപണി നേട്ടമാക്കി.തങ്ങളുടെ ചില്ലറ നിക്ഷേപകരെയാകും ഏറ്റവും കൂടുതൽ കരുതുക എന്നുള്ള എവർഗ്രാൻഡെ ചെയർമാന്റെ പ്രഖ്യാപനവും ആത്മവിശ്വാസം പകർന്നു. ഇത് എവർഗ്രാൻഡെയുടെ ഓഹരിവിലയിലും വർധനയുണ്ടാക്കി. ക്ലോസിംഗിൽ 17 ശതമാനം ഉയർച്ചയാണ് എവർഗ്രാൻഡെ കരസ്ഥമാക്കിയത്. കടക്കെണിയിലായതിനെത്തുടർന്ന് ഈ വർഷം 80 ശതമാനത്തിലേറെ, എവർഗ്രാൻഡെയുടെ ഓഹരിവില താണിരുന്നു.
അതേസമയം, എവർ ഗ്രാൻഡെ നിശ്ചിത സമയത്തിനുള്ളിൽ അടയ്ക്കാനുള്ള തുക അടയ്ക്കാത്ത പക്ഷം ഉണ്ടാകാനിടെയുള്ള പ്രശ്നങ്ങൾ നേരിടാൻ പ്രദേശിക സർക്കാരുകൾക്ക് ചൈനീസ് സർക്കാർ നിർദേശം നല്കിയതായി റിപ്പോർട്ടുകളുണ്ട്. 8.35 കോടി ഡോളറും 4.75 കോടി ഡോളറും ആണ് രണ്ടു ബോണ്ടുകളിലെ പലിശ ഇനത്തിൽ കന്പനി ഉടനടി അടയ്ക്കേണ്ടത്.
ബജാജ് ഫിൻസേർവ്, എൽആൻഡ് ടി, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, എസ്ബിഐ, ആർഐഎൽ തുടങ്ങിയ കന്പനികളാണു സെൻസെക്സ് നിരയിൽ കൂടുതൽ നേട്ടമുണ്ടാക്കിയത്. അതേസമയം, ഡോ റെഡ്ഡീസ്, ഐടിസി, നെസ്ലെ ഇന്ത്യ, ഭാരതി എയർടെൽ തുടങ്ങിയ കന്പനികളുടെ ഓഹരിവില പിന്നോട്ടുപോയി. ഓഹരിവിപണിയുടെ ഉണർവിന്റെ കാരണങ്ങൾ ചുവടെ.
ബാങ്കിംഗ് -മെറ്റൽ ഓഹരികളിലെ ആവേശം
മെറ്റൽ- ബാങ്കിംഗ് മേഖലകളിലെ ഓഹരികളാണു വിപണിയുടെ മുന്നേറ്റത്തെ പ്രധാനമായും നയിച്ചത്. കോൾ ഇന്ത്യ നിഫ്റ്റി50യിൽ 3.33 ശതമാനമാണുയർന്നത്. കഴിഞ്ഞ ദിവസത്തെ നഷ്ടം നികത്തി മുന്നേറാൻ ബാങ്കിംഗ് ഓഹരികൾക്കുമായി. റിയൽഎസ്റ്റേറ്റ് ഓഹരികൾ 8.66 ശതമാനമാണ് ഉയർന്നത്. ഗോദ്റേജ് പ്രോപ്പർട്ടീസ് ആണ് ഇതിലെ മുൻനിരക്കാരൻ.
യുഎസ് ഫെഡ് റിസർവ് യോഗം
അമേരിക്കയുടെ കേന്ദ്ര ബാങ്കായ യുഎസ് ഫെഡറൽ റിസർവ് യോഗം ചേർന്നതിന്റെ തീരുമാനങ്ങൾ വലിയതോതിൽ ആഗോള ഓഹരിവിപണിക്കും ഇന്ത്യൻ വിപണിക്കും തുണയായി. നിലവിലെ, കുറഞ്ഞ അടിസ്ഥാന പലിശനിരക്ക് അതുപോലെതന്നെ തുടരുമെന്നുള്ള പ്രഖ്യാപനം വിപണി പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ഇന്നലെ കുതിപ്പിനു കാരണമായി. ഇതിനുപുറമേ വിപണിയിലെ പണലഭ്യത വർധിപ്പിക്കാൻ നേരത്തെ പ്രഖ്യാപിച്ച ആസ്തിവില്പന പദ്ധതി തുടരാനുള്ള തീരുമാനവും ആവേശത്തിനു കാരണമായി.
വിപണിയിൽ കൂടുതൽ പുരോഗമനമുണ്ടാവുന്നത് വരെ, നിലവിലെ 12000 കോടി ഡോളറിന്റെ പ്രതിമാസ കടപ്പത്ര വാങ്ങലും മറ്റും തുടരുമെന്നാണു ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ പറഞ്ഞത്. എന്നാൽ, അധികം വൈകാതെ പദ്ധതി പിൻവലിച്ചു തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എവർഗ്രാൻഡെ ഇഫക്ട്!
ഒരു ബോണ്ടിന്റെ പലിശ അടയ്ക്കാമെന്നുള്ള എവർഗ്രാൻഡെയുടെ പ്രഖ്യാപനത്തിൽ നിക്ഷേപകർ സന്തുഷ്ടി പ്രകടപ്പിച്ചതും ഓഹരിവിപണി നേട്ടമാക്കി.തങ്ങളുടെ ചില്ലറ നിക്ഷേപകരെയാകും ഏറ്റവും കൂടുതൽ കരുതുക എന്നുള്ള എവർഗ്രാൻഡെ ചെയർമാന്റെ പ്രഖ്യാപനവും ആത്മവിശ്വാസം പകർന്നു. ഇത് എവർഗ്രാൻഡെയുടെ ഓഹരിവിലയിലും വർധനയുണ്ടാക്കി. ക്ലോസിംഗിൽ 17 ശതമാനം ഉയർച്ചയാണ് എവർഗ്രാൻഡെ കരസ്ഥമാക്കിയത്. കടക്കെണിയിലായതിനെത്തുടർന്ന് ഈ വർഷം 80 ശതമാനത്തിലേറെ, എവർഗ്രാൻഡെയുടെ ഓഹരിവില താണിരുന്നു.
അതേസമയം, എവർ ഗ്രാൻഡെ നിശ്ചിത സമയത്തിനുള്ളിൽ അടയ്ക്കാനുള്ള തുക അടയ്ക്കാത്ത പക്ഷം ഉണ്ടാകാനിടെയുള്ള പ്രശ്നങ്ങൾ നേരിടാൻ പ്രദേശിക സർക്കാരുകൾക്ക് ചൈനീസ് സർക്കാർ നിർദേശം നല്കിയതായി റിപ്പോർട്ടുകളുണ്ട്. 8.35 കോടി ഡോളറും 4.75 കോടി ഡോളറും ആണ് രണ്ടു ബോണ്ടുകളിലെ പലിശ ഇനത്തിൽ കന്പനി ഉടനടി അടയ്ക്കേണ്ടത്.