ബംഗളൂരു: അമേരിക്കൻ വാഹനനിർമാതാക്കളായ ഫോർഡ് മോട്ടോർ കന്പനി ഇന്ത്യയിലെ നിർമാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു. ഇന്ത്യൻ വിപണിയിലെ ബിസിനസ് ലാഭകരമല്ലാത്തതിനാലാണിതെന്നു കന്പനി അറിയിച്ചു.
ഇന്ത്യയിലെ 10 വർഷത്തിനിടെ 200 കോടി ഡോളറിലേറെ നഷ്ടമുണ്ടായിട്ടുണ്ടെന്നും തങ്ങളുടെ പുതിയ കാറുകൾക്കു ഡിമാൻഡ് ഉണ്ടാകുന്നില്ലെന്നും ഫോർഡ് ഇന്ത്യ തലവൻ അനുരാഗ് മെഹോത്ര പറഞ്ഞു.
നിർമാണ പ്ലാന്റുകളും യൂണിറ്റുകളും അടച്ചുപൂട്ടാനാണു കന്പനിയുടെ പദ്ധതി. വിറ്റുപോയ കാറുകളുടെ വില്പനാനന്തര സേവനങ്ങൾ തുടരുന്നതിനു ഡീലർമാർക്കു തുടർന്നും കന്പനിയുടെ സഹായമുണ്ടാകുമെന്നും ഡിമാൻഡുള്ള ഏതാനും മോഡലുകൾ രാജ്യത്ത് ഇറക്കുമതി ചെയ്തു വിൽക്കുമെന്നും കന്പനി അറിയിച്ചു.
പ്രവർത്തനം നിർത്തുന്നതിലൂടെ 4000 ഫോർഡ് ജീവനക്കാരുടെ തൊഴിൽ നഷ്ടപ്പെടുമെന്നാണ് വിലയിരുത്തൽ. നേരത്തെ, മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമായി സഹകരിച്ച് വാഹനങ്ങൾ പുറത്തിറക്കാൻ ഫോർഡ് ശ്രമിച്ചിരുന്നെങ്കിലും പദ്ധതി നടപ്പായിരുന്നില്ല.
25 വർഷം മുന്പ് രാജ്യത്തെത്തിയ ഫോർഡിനു രാജ്യത്തെ യാത്രാ വാഹനവിപണിയിൽ രണ്ടു ശതമാനം മാത്രമാണു വിപണി പങ്കാളിത്തമുള്ളത്.
യുഎസ് വാഹനനിർമാതാക്കളായ ജനറൽ മോട്ടോഴ്സും ഹാർലി ഡേവിഡ്സണും അടുത്തിടെ ഇന്ത്യയിലെ നിർമാണം അവസാനിപ്പിച്ചിരുന്നു.
ഇന്ത്യയിലെ 10 വർഷത്തിനിടെ 200 കോടി ഡോളറിലേറെ നഷ്ടമുണ്ടായിട്ടുണ്ടെന്നും തങ്ങളുടെ പുതിയ കാറുകൾക്കു ഡിമാൻഡ് ഉണ്ടാകുന്നില്ലെന്നും ഫോർഡ് ഇന്ത്യ തലവൻ അനുരാഗ് മെഹോത്ര പറഞ്ഞു.
നിർമാണ പ്ലാന്റുകളും യൂണിറ്റുകളും അടച്ചുപൂട്ടാനാണു കന്പനിയുടെ പദ്ധതി. വിറ്റുപോയ കാറുകളുടെ വില്പനാനന്തര സേവനങ്ങൾ തുടരുന്നതിനു ഡീലർമാർക്കു തുടർന്നും കന്പനിയുടെ സഹായമുണ്ടാകുമെന്നും ഡിമാൻഡുള്ള ഏതാനും മോഡലുകൾ രാജ്യത്ത് ഇറക്കുമതി ചെയ്തു വിൽക്കുമെന്നും കന്പനി അറിയിച്ചു.
പ്രവർത്തനം നിർത്തുന്നതിലൂടെ 4000 ഫോർഡ് ജീവനക്കാരുടെ തൊഴിൽ നഷ്ടപ്പെടുമെന്നാണ് വിലയിരുത്തൽ. നേരത്തെ, മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമായി സഹകരിച്ച് വാഹനങ്ങൾ പുറത്തിറക്കാൻ ഫോർഡ് ശ്രമിച്ചിരുന്നെങ്കിലും പദ്ധതി നടപ്പായിരുന്നില്ല.
25 വർഷം മുന്പ് രാജ്യത്തെത്തിയ ഫോർഡിനു രാജ്യത്തെ യാത്രാ വാഹനവിപണിയിൽ രണ്ടു ശതമാനം മാത്രമാണു വിപണി പങ്കാളിത്തമുള്ളത്.
യുഎസ് വാഹനനിർമാതാക്കളായ ജനറൽ മോട്ടോഴ്സും ഹാർലി ഡേവിഡ്സണും അടുത്തിടെ ഇന്ത്യയിലെ നിർമാണം അവസാനിപ്പിച്ചിരുന്നു.