+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുൻകൂർ നികുതിയുടെ രണ്ടാമത്തെ ഗഡു സെപ്റ്റംബർ 15 നു മുന്പ്

നികുതിലോകം/ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ്വരുമാനം ഉണ്ടാകുന്ന മുറയ്ക്ക് അതിനുള്ള നികുതി അടയ്ക്കുക എന്നതാണ് മുൻകൂർ നികുതിയുടെ അടിസ്
മുൻകൂർ നികുതിയുടെ  രണ്ടാമത്തെ ഗഡു സെപ്റ്റംബർ 15 നു മുന്പ്
നികുതിലോകം/ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ്

വരുമാനം ഉണ്ടാകുന്ന മുറയ്ക്ക് അതിനുള്ള നികുതി അടയ്ക്കുക എന്നതാണ് മുൻകൂർ നികുതിയുടെ അടിസ്ഥാനതത്വം.

2016 ആദായനികുതി നിയമം ആക്ട് അനുസരിച്ച് എല്ലാ നികുതിദായകരും നാലു തവണകളായി മുൻകൂർ നികുതി അടയ്ക്കണം എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.

2021- 22 സാന്പത്തികവർഷത്തിൽ അവ അടയ്ക്കേണ്ട തീയതിയും അടയ്ക്കേണ്ട തുകയും താഴെ പറയുന്നു.



നികുതിദായകനു മൂലധനനേട്ടം ലഭിച്ചിട്ടുണ്ടെങ്കിൽ അതിന്‍റെ മുഴുവൻ നികുതിയും ഒറ്റത്തവണയായി അടുത്ത നിർദിഷ്ട തീയതിക്ക് മുന്പായി അടയ്ക്കേണ്ടതുണ്ട്. നികുതി അടയ്ക്കേണ്ട നിർദിഷ്ട തീയതികൾ ജൂണ്‍ 15, സെപ്റ്റംബർ 15, ഡിസംബർ 15, മാർച്ച് 15 എന്നിവയാണ്.

ബിസിനസിൽനിന്നോ പ്രഫഷനിൽനിന്നോ ഉള്ള വരുമാനത്തിന്‍റെകൂടെ മറ്റു വരുമാനങ്ങൾ ഉണ്ടെങ്കിൽ അവയുംകൂടി കണക്കിലെടുത്തുവേണം മുൻകൂർ നികുതി നിശ്ചയിക്കാൻ. മറ്റു വരുമാനങ്ങളായ പലിശ, വാടക എന്നിവയിൽനിന്നു 10 ശതമാനം അല്ലെങ്കിൽ 7.5 ശതമാനം എന്ന നിരക്കിൽ മാത്രമാണ് റെസിഡന്‍റ് സ്റ്റാറ്റസിലുള്ള നികുതിദായകരുടെ പക്കൽനിന്നു സ്രോതസിലുള്ള നികുതിയായി പിടിക്കുന്നത്. എന്നാൽ, ഉയർന്ന വരുമാനക്കാർക്കു പരമാവധി നികുതിനിരക്കുകൾ 30 ശതമാനം ആയതിനാൽ സ്രോതസിൽ നികുതി പിടിക്കപ്പെട്ടിട്ടുള്ള വരുമാനങ്ങൾകൂടി കണക്കിലെടുത്തുവേണം മുൻകൂർ നികുതിക്ക് വേണ്ടിയുള്ള മൊത്തവരുമാനം നിശ്ചയിക്കുന്നത്.

അനുമാന നികുതി അടയ്ക്കുന്നവർ

ആദായനികുതി നിയമം 44 എഡി അനുസരിച്ച് ആകെ വിറ്റുവരവിന്‍റെ എട്ടു ശതമാനമോ (വിറ്റുവരവ് ചെക്ക് മുഖാന്തിരമോ ഡ്രാഫ്റ്റ് മുഖാന്തിരമോ ഇലക്‌ട്രോണിക് മാർഗത്തിലൂടെ ബാങ്കിൽ കൂടിയോ ആണെങ്കിൽ ആറു ശതമാനം വരുമാനം.) അതിൽ കൂടുതലോ വരുന്ന തുക വരുമാനമായി കണക്കാക്കി അതിന്‍റെ നികുതി അടച്ച് കോന്പൗണ്ട് ചെയ്യുന്ന നികുതിദായകർക്കു മുകളിൽ പറഞ്ഞിരിക്കുന്ന മുൻകൂർ നികുതിനിയമം ബാധകമല്ല.

അങ്ങനെയുള്ള നികുതിദായകർ മുഴുവൻ നികുതിയും ഒറ്റത്തവണയായി മാർച്ച് മാസം 15 നു മുന്പായി അടച്ചാൽ മതിയാകുന്നതാണ്. അതായത് 2021-22 സാന്പത്തികവർഷത്തിലേക്കുള്ള മുൻകൂർ നികുതി അനുമാന നികുതി അടയ്ക്കുന്ന നികുതിദായകർ 2022 മാർച്ച് 15നു മുന്പായി ഒറ്റത്തവണയായി അടയ്ക്കേണ്ടതാണ്. മാർച്ച് 15 ആണ് നിർദിഷ്ട തീയതിയെങ്കിലും ഇവർക്ക് മാർച്ച് 31വരെ നികുതി അടയ്ക്കാവുന്നതാണ്
.
മുതിർന്ന പൗരന്മാർക്ക് ബിസിനസിൽനിന്നു‌ വരുമാനമില്ലെങ്കിൽ

ആദായനികുതിനിയമം 208-ാ0 വകുപ്പനുസരിച്ച് 10,000 രൂപയിൽ കൂടുതൽ നികുതി ബാധ്യത വരുന്ന നികുതിദായകർ മുൻകൂറായി നികുതി അടയ്ക്കണം. എന്നാൽ, ഇന്ത്യയിൽ റെസിഡന്‍റായിട്ടുള്ള മുതിർന്ന പൗരന്മാർക്കു ബിസിനസിൽനിന്നും പ്രഫഷനിൽനിന്നും വരുമാനം ഒന്നുമില്ലെങ്കിൽ മുൻകൂർ നികുതി അടയ്ക്കേണ്ടതില്ല.

അതായതു മുൻകൂർ നികുതിയിൽനിന്നു കിഴിവു ലഭിക്കണമെങ്കിൽ താഴെ പറയുന്ന വ്യവസ്ഥകൾ പാലിച്ചിരിക്കണം. 1) നികുതിദായകൻ വ്യക്തിയായിരിക്കണം. 2) നികുതിദായകൻ ആദായനികുതി നിയമമനുസരിച്ച് ഇന്ത്യയിൽ റെസിഡന്‍റായിരിക്കണം 3) നികുതിദായകന് പ്രസ്തുത സാന്പത്തികവർഷത്തിൽ എന്നെങ്കിലും 60 വയസിൽ കൂടിയിരിക്കണം. 4) നികുതിദായകനു ബിസിനസിൽനിന്നും പ്രഫഷനിൽനിന്നും വരുമാനം ഒന്നും ഉണ്ടായിരിക്കരുത്.

ഇതൊരു ഉദാഹരണ സഹിതം വ്യക്തമാക്കാം. റിട്ടയർ ചെയ്ത വ്യക്തിക്ക് വാടകയിനത്തിൽ പ്രതിമാസം 70,000 രൂപ വീതം ലഭിക്കുന്നു. അദ്ദേഹത്തിനു ബിസിനസിൽനിന്നും പ്രഫഷനിൽനിന്നും വരുമാനം ഒന്നുമില്ല. അദ്ദേഹം ഇന്ത്യയിൽ റെസിഡന്‍റാകയാൽ മുകളിൽ സൂചിപ്പിക്കപ്പെട്ട നാലു വ്യവസ്ഥകളും പാലിക്കപ്പെടുന്നുണ്ട്. അതിനാൽ അദ്ദേഹത്തിന് മുൻകൂർ നികുതി ബാധ്യത ഉണ്ടാകുന്നില്ല. ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്ന സമയത്ത് നികുതി കണക്കാക്കി സെൽഫ് അസസ്‌മെന്‍റ് ടാക്സായി അടച്ചാൽ മാത്രം മതി.

ആദായനികുതിബാധ്യത 10,000 രൂപയിൽ കൂടുതൽ ഉണ്ടെങ്കിൽ മാത്രമേ മുൻകൂർ നികുതി അടയ്ക്കേണ്ടതായിട്ടുള്ളൂ. 10,000 രൂപയിൽ കൂടുതൽ വരുന്ന സാഹചര്യങ്ങളിലും മുകളിൽ സൂചിപ്പിച്ചിരിക്കുന്ന വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടെങ്കിൽ മുൻകൂർ നികുതി ബാധ്യത ഉണ്ടാകുന്നതല്ല.
നോണ്‍ റെസിഡന്‍റ്

ഇന്ത്യയിൽ റെസിഡന്‍റല്ലാത്ത വ്യക്തികൾക്കു മുകളിൽ സൂചിപ്പിച്ചിരിക്കുന്ന ആനുകൂല്യം ലഭിക്കുന്നതല്ല. ഇന്ത്യയിൽ റെസിഡന്‍റല്ലാത്ത വ്യക്തികൾക്ക് ബിസിനസിൽനിന്നും പ്രഫഷനിൽനിന്നും വരുമാനം ഇല്ലെങ്കിലും മുതിർന്ന പൗരന്മാർ ആണെങ്കിൽ പോലും മറ്റു വരുമാനങ്ങളുണ്ടെങ്കിൽ മുൻകൂർ നികുതി അടയ്ക്കേണ്ടതായിട്ടുണ്ട്.