നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
നിങ്ങൾ കഴിഞ്ഞ രണ്ടു സാന്പത്തിക വർഷങ്ങളിൽ ഫയൽ ചെയ്യേണ്ടതിനു നിർദേശിക്കപ്പെട്ടിരുന്ന തീയതികളിൽ ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്തില്ലെങ്കിൽ, നിങ്ങൾക്കു പ്രസ്തുത രണ്ടു വർഷം 50,000 രൂപയോ അതിൽ കൂടുതലോ ഉള്ള തുക നികുതി ആയി സ്രോതസിൽ പിടിക്കുകയോ കളക്ട് ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ 2021 ജൂലൈ ഒന്നു മുതൽ ഇരട്ടി നിരക്കിൽ അല്ലെങ്കിൽ അഞ്ചു ശതമാനം ഏതാണോ കൂടുതൽ, സ്രോതസിൽനിന്നും പിടിക്കുന്നതായിരിക്കും.
2021-22 സാന്പത്തികവർഷത്തിലേക്ക് 2018-19ലേയും 2019-20ലേയും (സാന്പത്തിക വർഷങ്ങൾ) റിട്ടേണുകളാണ് ഉദ്ദേശിച്ചിരിക്കുന്നത്. 2018-19, 2019-20 സാന്പത്തിക വർഷങ്ങളിലെ റിട്ടേണുകൾ ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ മാത്രം പോരാ, അവ റിട്ടേണ്‍ ഫയൽ ചെയ്യുന്നതിനു നിർദേശിക്കപ്പെട്ടിരുന്ന സമയത്തിനുള്ളിലും സമർപ്പിച്ചിരിക്കണം. 2021ലെ ഫിനാൻസ് ആക്ടിൽ കൊണ്ടുവന്ന പരിഷ്കാരങ്ങളെ തുടർന്നാണ് ഇതു നടപ്പിലാക്കിയിരിക്കുന്നത്.
എല്ലാ നികുതിദായകരും റിട്ടേണുകൾ സമർപ്പിക്കുന്നതിനു വേണ്ടിയാണു പ്രസ്തുത മാറ്റങ്ങൾ ഫിനാൻസ് ആക്ടിൽ വരുത്തിയിരിക്കുന്നത്. മുകളിൽ സൂചിപ്പിച്ചിരിക്കുന്ന രണ്ടു നിബന്ധനകളും ബാധകമായാൽ മാത്രമേ ഇരട്ടി നികുതി സ്രോതസിൽ പിടിക്കുവാൻ സാധിക്കുകയുള്ളൂ. അതായതു കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നികുതി റിട്ടേണുകൾ നിർദ്ദിഷ്ട തീയതിക്കു മുന്‍പ് ഫയൽ ചെയ്യാതിരിക്കുകയും അതോടൊപ്പം രണ്ടു വർഷങ്ങളിലും 50,000 രൂപയിൽ കൂടുതലുള്ള തുക സ്രോതസിൽനിന്നു നികുതി ആയി പിടിക്കുക അല്ലെങ്കിൽ കളക്ട് ചെയ്തിരിക്കുകയും ചെയ്യണം.
രണ്ടു വർഷങ്ങളിൽ റിട്ടേണുകൾ ഫയൽ ചെയ്തില്ല, പക്ഷേ ടിഡിഎസ് തുക 50000 രൂപയിൽ താഴെ മാത്രമാണ് വരുന്നതെങ്കിൽ ഇരട്ടി തുക പിടിക്കുന്നതിനു സാധിക്കില്ല. അതുപോലെ തന്നെ 50000 രൂപയിൽ താഴെ മാത്രമാണു വരുന്നതെങ്കിൽ ഇരട്ടി തുക പിടിക്കുന്നതിനു സാധിക്കില്ല. അതുപോലെ തന്നെ 50,000 രൂപയിൽ കൂടുതലുള്ള തുക ടിഡിഎസായി ഉണ്ട്. പക്ഷേ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന രണ്ടു വർഷങ്ങളിൽ ഒന്നിൽ മാത്രമേ റിട്ടേണ്‍ സമയത്തു ഫയൽ ചെയ്യുന്നതിനു മുടക്കു വന്നിട്ടുള്ളൂ. ആ സാഹചര്യത്തിലും ഉയർന്ന നിരക്കിൽ നികുതി സ്രോതസിൽനിന്നു പിടിക്കുവാൻ സാധിക്കില്ല.
പുതിയ നിയമം ബാധകമല്ലാത്ത സാഹചര്യങ്ങൾ
താഴെപ്പറയുന്ന സാഹചര്യങ്ങളിൽ ഈ നിയമം ബാധകമല്ല.
1) ആദായനികുതി നിയമം 192 വകുപ്പനുസരിച്ചു തൊഴിലുടമ ശന്പളത്തിൽനിന്നു പിടിക്കുന്ന ടിഡിഎസ്.
2) 192 എ വകുപ്പനുസരിച്ച് 30,000 രൂപയിൽ കൂടുതലുള്ള തുക അഞ്ചു വർഷം പൂർത്തിയാകാത്ത ജോലിക്കാരൻ പ്രോവിഡന്റ് ഫണ്ടിന്റെ അക്യുമിലേറ്റഡ് ബാലൻസിൽനിന്നു പിൻവലിക്കുന്പോൾ പിടിക്കുന്ന ടിഡിഎസ്.
3) 194 ബി വകുപ്പനുസരിച്ച് ലോട്ടറി അടിക്കുന്പോൾ നല്കുന്ന തുകയിൽനിന്നു പിടിക്കുന്ന ടിഡിഎസ്.
4) 194 ബി.ബി. വകുപ്പനുസരിച്ച് കുതിരപ്പന്തയത്തിൽനിന്നു ലഭിക്കുന്ന പണത്തിന്റെ സ്രോത സിൽ പിടിക്കുന്ന നികുതി.
5) 194 എൽ.ബി.സി. വകുപ്പനുസരിച്ച് സെക്യൂരിറ്റൈസേഷൻ ട്രസ്റ്റിൽ ഇൻവെസ്റ്റ് ചെയ്ത പണത്തിൽനിന്നു ലഭിക്കുന്ന വരുമാനത്തിൽനിന്നും സ്രോത സിൽ പിടിക്കുന്ന നികുതി.
6) 194 എൻ വകുപ്പനുസരിച്ചു ബാങ്കിൽനിന്നു പണം പിൻവലിക്കുന്പോൾ സ്രോതസിൽ പിടിക്കുന്ന നികുതി.
കൂടാതെ ഇന്ത്യയിൽ സ്ഥിരമായി ഒരു എസ്റ്റാബ്ലിഷ്മെന്റ് ഇല്ലാത്ത നോണ്‍ റെസിഡന്റ്സിനു നല്കുന്ന തുകയിൽനിന്നു പിടിക്കുന്ന ടിഡിഎസിന് ഈ നിയമം ബാധകമല്ല.
206 എഎ വകുപ്പനുസരിച്ചു പാൻ നന്പർ ഇല്ലാതെ സ്രോത സിൽ ഉയർന്ന നിരക്കിൽ നികുതി പിടിക്കേണ്ടി വരുന്ന സാഹചര്യങ്ങളും 206 എ.ബി. അനുസരിച്ച് ഉയർന്ന നിരക്കിൽ ടിഡിഎസ് പിടിക്കേണ്ട സാഹചര്യവും ഒരുമിച്ചുവന്നാൽ കൂടുതൽ നിരക്കു ബാധകമായ വകുപ്പ് അനുസരിച്ചു സ്രോതസിൽ നികുതി പിടിക്കേണ്ടതാണ്.
ബാങ്കിൽനിന്നു പലിശ ലഭിക്കുന്പോൾ
ബാങ്കിൽനിന്ന് അഞ്ചു ലക്ഷം രൂപ പലിശ ലഭിക്കുന്ന വ്യക്തിക്കു നിലവിലെ നിയമം അനുസരിച്ച് 10 ശതമാനം നിരക്കിലാണ് ടിഡിഎസ് പിടിക്കേണ്ടത്. അതായത് ടിഡിഎസ് തുക 50,000 രൂപ വരും. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ പ്രസ്തുത നികുതിദായകൻ ആദായനികുതി റിട്ടേണ്‍ സമർപ്പിച്ചിട്ടില്ലെങ്കിൽ 2021 ജൂലൈ ഒന്നു മുതൽ നല്കുന്ന പലിശയ്ക്ക് ബാങ്കുകൾ 20 ശതമാനം നിരക്കിൽ ടിഡിഎസ് പിടിക്കും.
ടാക്സബിൾ ഇൻകം ഇല്ലാത്തതുകൊണ്ടു റിട്ടേണുകൾ ഫയൽ ചെയ്യാത്ത സാഹചര്യങ്ങളിൽ
ടാക്സബിൾ ഇൻകം ഇല്ല എന്ന കാരണത്താൽ റിട്ടേണ്‍ ഫയൽ ചെയ്തില്ല എന്നത് ഉയർന്ന നിരക്കിൽ സ്രോതസിൽ നികുതി പിടിക്കാതിരിക്കാനുള്ള ഒരു കാരണമായി കണക്കാക്കാവുന്നതല്ല. അതുപോലെ തന്നെ 15 ജി/ 15 എച്ച് എന്നീ ഫോമുകൾ ഹാജരാക്കി എന്നതും ഉയർന്ന നിരക്കിൽ നികുതി പിടിക്കാതിരിക്കാൻ കാരണമാവില്ല.
ഉയർന്ന നിരക്കിൽ നികുതി സ്രോതസിൽ പിടിക്കേണ്ടവരുടെ വിവരങ്ങൾ പുതുക്കിയ ആദായനികുതി പോർട്ടലിൽ ഡിഡക്ടറുടെ പേര് രജിസ്റ്റർ ചെയ്തശേഷം ഡിഡക്റ്റിയുടെ പാനും വിവരങ്ങളും നല്കിയാൽ ലഭിക്കുന്നതാണെന്നു ഡിപ്പാർട്ട്മെന്റ് സൂചിപ്പിച്ചിട്ടുണ്ട്.
നിങ്ങൾ കഴിഞ്ഞ രണ്ടു സാന്പത്തിക വർഷങ്ങളിൽ ഫയൽ ചെയ്യേണ്ടതിനു നിർദേശിക്കപ്പെട്ടിരുന്ന തീയതികളിൽ ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്തില്ലെങ്കിൽ, നിങ്ങൾക്കു പ്രസ്തുത രണ്ടു വർഷം 50,000 രൂപയോ അതിൽ കൂടുതലോ ഉള്ള തുക നികുതി ആയി സ്രോതസിൽ പിടിക്കുകയോ കളക്ട് ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ 2021 ജൂലൈ ഒന്നു മുതൽ ഇരട്ടി നിരക്കിൽ അല്ലെങ്കിൽ അഞ്ചു ശതമാനം ഏതാണോ കൂടുതൽ, സ്രോതസിൽനിന്നും പിടിക്കുന്നതായിരിക്കും.
2021-22 സാന്പത്തികവർഷത്തിലേക്ക് 2018-19ലേയും 2019-20ലേയും (സാന്പത്തിക വർഷങ്ങൾ) റിട്ടേണുകളാണ് ഉദ്ദേശിച്ചിരിക്കുന്നത്. 2018-19, 2019-20 സാന്പത്തിക വർഷങ്ങളിലെ റിട്ടേണുകൾ ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ മാത്രം പോരാ, അവ റിട്ടേണ്‍ ഫയൽ ചെയ്യുന്നതിനു നിർദേശിക്കപ്പെട്ടിരുന്ന സമയത്തിനുള്ളിലും സമർപ്പിച്ചിരിക്കണം. 2021ലെ ഫിനാൻസ് ആക്ടിൽ കൊണ്ടുവന്ന പരിഷ്കാരങ്ങളെ തുടർന്നാണ് ഇതു നടപ്പിലാക്കിയിരിക്കുന്നത്.
എല്ലാ നികുതിദായകരും റിട്ടേണുകൾ സമർപ്പിക്കുന്നതിനു വേണ്ടിയാണു പ്രസ്തുത മാറ്റങ്ങൾ ഫിനാൻസ് ആക്ടിൽ വരുത്തിയിരിക്കുന്നത്. മുകളിൽ സൂചിപ്പിച്ചിരിക്കുന്ന രണ്ടു നിബന്ധനകളും ബാധകമായാൽ മാത്രമേ ഇരട്ടി നികുതി സ്രോതസിൽ പിടിക്കുവാൻ സാധിക്കുകയുള്ളൂ. അതായതു കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നികുതി റിട്ടേണുകൾ നിർദ്ദിഷ്ട തീയതിക്കു മുന്‍പ് ഫയൽ ചെയ്യാതിരിക്കുകയും അതോടൊപ്പം രണ്ടു വർഷങ്ങളിലും 50,000 രൂപയിൽ കൂടുതലുള്ള തുക സ്രോതസിൽനിന്നു നികുതി ആയി പിടിക്കുക അല്ലെങ്കിൽ കളക്ട് ചെയ്തിരിക്കുകയും ചെയ്യണം.
രണ്ടു വർഷങ്ങളിൽ റിട്ടേണുകൾ ഫയൽ ചെയ്തില്ല, പക്ഷേ ടിഡിഎസ് തുക 50000 രൂപയിൽ താഴെ മാത്രമാണ് വരുന്നതെങ്കിൽ ഇരട്ടി തുക പിടിക്കുന്നതിനു സാധിക്കില്ല. അതുപോലെ തന്നെ 50000 രൂപയിൽ താഴെ മാത്രമാണു വരുന്നതെങ്കിൽ ഇരട്ടി തുക പിടിക്കുന്നതിനു സാധിക്കില്ല. അതുപോലെ തന്നെ 50,000 രൂപയിൽ കൂടുതലുള്ള തുക ടിഡിഎസായി ഉണ്ട്. പക്ഷേ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന രണ്ടു വർഷങ്ങളിൽ ഒന്നിൽ മാത്രമേ റിട്ടേണ്‍ സമയത്തു ഫയൽ ചെയ്യുന്നതിനു മുടക്കു വന്നിട്ടുള്ളൂ. ആ സാഹചര്യത്തിലും ഉയർന്ന നിരക്കിൽ നികുതി സ്രോതസിൽനിന്നു പിടിക്കുവാൻ സാധിക്കില്ല.
പുതിയ നിയമം ബാധകമല്ലാത്ത സാഹചര്യങ്ങൾ
താഴെപ്പറയുന്ന സാഹചര്യങ്ങളിൽ ഈ നിയമം ബാധകമല്ല.
1) ആദായനികുതി നിയമം 192 വകുപ്പനുസരിച്ചു തൊഴിലുടമ ശന്പളത്തിൽനിന്നു പിടിക്കുന്ന ടിഡിഎസ്.
2) 192 എ വകുപ്പനുസരിച്ച് 30,000 രൂപയിൽ കൂടുതലുള്ള തുക അഞ്ചു വർഷം പൂർത്തിയാകാത്ത ജോലിക്കാരൻ പ്രോവിഡന്റ് ഫണ്ടിന്റെ അക്യുമിലേറ്റഡ് ബാലൻസിൽനിന്നു പിൻവലിക്കുന്പോൾ പിടിക്കുന്ന ടിഡിഎസ്.
3) 194 ബി വകുപ്പനുസരിച്ച് ലോട്ടറി അടിക്കുന്പോൾ നല്കുന്ന തുകയിൽനിന്നു പിടിക്കുന്ന ടിഡിഎസ്.
4) 194 ബി.ബി. വകുപ്പനുസരിച്ച് കുതിരപ്പന്തയത്തിൽനിന്നു ലഭിക്കുന്ന പണത്തിന്റെ സ്രോത സിൽ പിടിക്കുന്ന നികുതി.
5) 194 എൽ.ബി.സി. വകുപ്പനുസരിച്ച് സെക്യൂരിറ്റൈസേഷൻ ട്രസ്റ്റിൽ ഇൻവെസ്റ്റ് ചെയ്ത പണത്തിൽനിന്നു ലഭിക്കുന്ന വരുമാനത്തിൽനിന്നും സ്രോത സിൽ പിടിക്കുന്ന നികുതി.
6) 194 എൻ വകുപ്പനുസരിച്ചു ബാങ്കിൽനിന്നു പണം പിൻവലിക്കുന്പോൾ സ്രോതസിൽ പിടിക്കുന്ന നികുതി.
കൂടാതെ ഇന്ത്യയിൽ സ്ഥിരമായി ഒരു എസ്റ്റാബ്ലിഷ്മെന്റ് ഇല്ലാത്ത നോണ്‍ റെസിഡന്റ്സിനു നല്കുന്ന തുകയിൽനിന്നു പിടിക്കുന്ന ടിഡിഎസിന് ഈ നിയമം ബാധകമല്ല.
206 എഎ വകുപ്പനുസരിച്ചു പാൻ നന്പർ ഇല്ലാതെ സ്രോത സിൽ ഉയർന്ന നിരക്കിൽ നികുതി പിടിക്കേണ്ടി വരുന്ന സാഹചര്യങ്ങളും 206 എ.ബി. അനുസരിച്ച് ഉയർന്ന നിരക്കിൽ ടിഡിഎസ് പിടിക്കേണ്ട സാഹചര്യവും ഒരുമിച്ചുവന്നാൽ കൂടുതൽ നിരക്കു ബാധകമായ വകുപ്പ് അനുസരിച്ചു സ്രോതസിൽ നികുതി പിടിക്കേണ്ടതാണ്.
ബാങ്കിൽനിന്നു പലിശ ലഭിക്കുന്പോൾ
ബാങ്കിൽനിന്ന് അഞ്ചു ലക്ഷം രൂപ പലിശ ലഭിക്കുന്ന വ്യക്തിക്കു നിലവിലെ നിയമം അനുസരിച്ച് 10 ശതമാനം നിരക്കിലാണ് ടിഡിഎസ് പിടിക്കേണ്ടത്. അതായത് ടിഡിഎസ് തുക 50,000 രൂപ വരും. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ പ്രസ്തുത നികുതിദായകൻ ആദായനികുതി റിട്ടേണ്‍ സമർപ്പിച്ചിട്ടില്ലെങ്കിൽ 2021 ജൂലൈ ഒന്നു മുതൽ നല്കുന്ന പലിശയ്ക്ക് ബാങ്കുകൾ 20 ശതമാനം നിരക്കിൽ ടിഡിഎസ് പിടിക്കും.
ടാക്സബിൾ ഇൻകം ഇല്ലാത്തതുകൊണ്ടു റിട്ടേണുകൾ ഫയൽ ചെയ്യാത്ത സാഹചര്യങ്ങളിൽ
ടാക്സബിൾ ഇൻകം ഇല്ല എന്ന കാരണത്താൽ റിട്ടേണ്‍ ഫയൽ ചെയ്തില്ല എന്നത് ഉയർന്ന നിരക്കിൽ സ്രോതസിൽ നികുതി പിടിക്കാതിരിക്കാനുള്ള ഒരു കാരണമായി കണക്കാക്കാവുന്നതല്ല. അതുപോലെ തന്നെ 15 ജി/ 15 എച്ച് എന്നീ ഫോമുകൾ ഹാജരാക്കി എന്നതും ഉയർന്ന നിരക്കിൽ നികുതി പിടിക്കാതിരിക്കാൻ കാരണമാവില്ല.
ഉയർന്ന നിരക്കിൽ നികുതി സ്രോതസിൽ പിടിക്കേണ്ടവരുടെ വിവരങ്ങൾ പുതുക്കിയ ആദായനികുതി പോർട്ടലിൽ ഡിഡക്ടറുടെ പേര് രജിസ്റ്റർ ചെയ്തശേഷം ഡിഡക്റ്റിയുടെ പാനും വിവരങ്ങളും നല്കിയാൽ ലഭിക്കുന്നതാണെന്നു ഡിപ്പാർട്ട്മെന്റ് സൂചിപ്പിച്ചിട്ടുണ്ട്.