വിപണി വിശേഷം / കെ.ബി. ഉദയഭാനു
കൊപ്ര പതിനായിരം രൂപയിലെ നിർണായക താങ്ങ് നിലനിർത്തിയതു കാർഷിക മേഖലയ്ക്ക് ആശ്വാസമായി. പ്രതികൂല കാലാവസ്ഥയിൽ ടാപ്പിങ് മുടങ്ങിയതു ഷീറ്റ് വില ഉയർത്താൻ വ്യവസായികളെ പ്രേരിപ്പിച്ചു. 420 രൂപയിലെ പ്രതിരോധ മേഖല തകർക്കാൻ കുരുമുളക് ശ്രമം തുടരുന്നു. സ്വർണ വില വീണ്ടും ഉയർന്നു.
നാളികേരം
ദക്ഷിണേന്ത്യൻ നാളികേരോത്പന്ന വിപണികൾ വൻവിലത്തളർച്ചയിൽനിന്നു താത്കാലികമായി രക്ഷനേടി. മില്ലുകാർ കൊപ്ര സംഭരണത്തിനു താത്പര്യം കാണിച്ചതാണു വിപണിയെ പ്രതിസന്ധിയിൽനിന്നു രക്ഷിച്ചത്. കാങ്കയത്തു കൊപ്രവില 10,000ലെ നിർണായക താങ്ങ് നിലനിർത്തി 10,200 ലേക്ക് കയറി. മുൻവാരം സൂചിപ്പിച്ചതാണു വിപണി ചെറിയ തോതിലുള്ള തിരിച്ചുവരവിന് ശ്രമിക്കുമെന്ന കാര്യം.
ഭക്ഷ്യയെണ്ണ ഇറക്കുമതി കുറഞ്ഞ വിവരം എണ്ണക്കുരുകൾക്ക് ആശ്വാസം പകരും. ജൂണിൽ വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി 20 ശതമാനം ഇടിഞ്ഞു. ഈ കാലയളവിൽ പാം ഓയിൽ ഇറക്കുമതി 25 ശതമാനം കുറഞ്ഞതു കൊപ്ര അടക്കമുള്ള എണ്ണക്കുരു ഉത്പാദകർക്കു നേട്ടമാവും. അടുത്ത രണ്ടാഴ്ചകളിൽ ഓണം ഡിമാൻഡിനു തുടക്കം കുറിക്കുമെന്നതു വെളിച്ചെണ്ണയുടെ തിരിച്ചുവരവിന് വഴിതെളിക്കാം. ഒരാഴ്ചയിൽ ഏറെയായി കൊച്ചിയിൽ എണ്ണവില സ്റ്റെഡിയാണ്. ഉത്സവ വിൽപ്പന മുന്നിൽക്കണ്ടു താഴ്ന്ന റേഞ്ചിൽ കൊപ്ര ശേഖരിക്കാൻ വൻകിട-ചെറുകിട മില്ലുകാർ ഉത്സാഹിക്കുന്നുണ്ട്. കൊച്ചിയിൽ കൊപ്ര ക്വിന്റലിന് 10,100 രൂപ.
റബർ
കനത്ത മഴ മൂലം റബർ ടാപ്പിങ് തടസപ്പെട്ടതു വ്യവസായികളുടെ ശ്രദ്ധ മുഖ്യവിപണികളിലേക്കു തിരിയാൻ അവസരമൊരുക്കി. വാരത്തിന്റെ തുടക്കം മുതൽ പല ഭാഗങ്ങളിലും മഴ അനുഭവപ്പെട്ടെങ്കിലും റെയിൻ ഗാർഡിട്ട തോട്ടങ്ങളിൽ ഈ അവസരത്തിൽ റബർ വെട്ടിന് കാര്യമായ തടസം നേരിട്ടില്ല. എന്നാൽ വാരമധ്യത്തോടെ മഴ ശക്തിയാർജിച്ചതുകണ്ട് ഉത്പാദകർ തോട്ടങ്ങളിൽനിന്നു പൂർണമായി വിട്ടുനിൽക്കാൻ നിർബന്ധിതരായി. ടയർ നിർമാതാക്കളുടെ വരവിൽ നാലാം ഗ്രേഡ് 16,700 രൂപയിൽനിന്നു 17,000 രൂപയായി. അഞ്ചാം ഗ്രേഡ് 16,000-16,400ൽനിന്നു
16,300-16,800 രൂപയായി. ഒട്ടുപാലിനു 300 രൂപ വർധിച്ച് 11,500 രൂപയിലും ലാറ്റക്സിന് 500 രൂപ കയറി 12,000 രൂപയിലും വാരാന്ത്യം വ്യാപാരം നടന്നു. രാജ്യാന്തര റബർ മാർക്കറ്റിലെ തളർച്ച വിട്ടുമാറിയില്ല. ബാങ്കോക്കിൽ റബർവില 13,443 ലേക്കിടിഞ്ഞു. ആഭ്യന്തര മാർക്കറ്റിൽ റബർ അവധിവില 17,000 രൂപക്കുമുകളിൽ ഇടം കണ്ടെത്തിയ സാഹചര്യത്തിൽ സാങ്കേതികമായി 17,250 രൂപവരെ മുന്നേറാം.
കുരുമുളക്
കുരുമുളകിന് ആഭ്യന്തര ഡിമാൻഡ് ഉണ്ടെങ്കിലും ഉത്പന്നത്തിന് കിലോയ്ക്ക് 420 രൂപയിലെ വൻ പ്രതിരോധം ഇനിയും മറികടക്കാനുള്ള കരുത്തു ലഭിച്ചില്ല. അന്തർസംസ്ഥാന വാങ്ങലുകാർ ഉത്സവ ആവശ്യങ്ങൾ മുന്നിൽക്കണ്ട് രംഗത്ത് പിടിമുറുക്കിയാൽ പ്രതിരോധം തകരുമെങ്കിലും പരമാവധി ചരക്ക് കൈപ്പിടിയിൽ ഒതുക്കിയശേഷം കുപ്പിയിൽനിന്നു ഭൂതത്തെ പുറത്തുവിടാമെന്ന നിലപാടിലാണ് വൻകിടക്കാർ. ബുൾ തരംഗം ഉടലെടുത്താൽ കുരുമുളക് ആദ്യ ചുവടുവയ്പ്പിൽ 465 രൂപവരെ കുതിക്കാം. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് വില 42,000 രൂപ.
ഉത്തരേന്ത്യകാർ കാർഷിക മേഖല കേന്ദ്രീകരിച്ച് മുളക് ശേഖരിച്ചു. അതേസമയം വിദേശമുളക് ഇറക്കുമതി നടത്തിയിരുന്നവർ താത്കാലികമായി അൽപ്പം അകന്നു. രൂപയുടെ വിനിമയ മൂല്യത്തിലെ ഇടിവാണ് ഇറക്കുമതിക്കാരെ പിന്നാക്കം വലിച്ചത്. ഇറക്കുമതിക്കണക്കുകൾ ഇറക്കി വിപണിയെ തളർത്താൻ ചില കേന്ദ്രങ്ങൾ ശ്രമം നടത്തുന്നുണ്ട്. കർണാടകത്തിലെ തോട്ടങ്ങളും കുറഞ്ഞ അളവിലാണ് മുളക് വിൽപ്പനയ്ക്ക് ഇറക്കുന്നത്.
രാജ്യാന്തര വിപണിയിൽ മലബാർ കുരുമുളകു വില ടണ്ണിന് 5635 ഡോളറിലാണ്. വിയറ്റ്നാം 3900 ഡോളറിനും ബ്രസീൽ 4000 ഡോളറിനും ഇന്തോനേഷ്യ 3820 ഡോളറിനും മലേഷ്യ 5100 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
ചുക്ക്
ആഭ്യന്തര ആവശ്യക്കാരുണ്ടെങ്കിലും ചുക്കു വിലയിൽ മാറ്റമില്ല. കൊച്ചിയിൽ മീഡിയം ചുക്ക് 16,500 രൂപയിലും ബെസ്റ്റ് ചുക്ക് 17,500 രൂപയിലും വിപണനം നടന്നു. വിദേശ ഓർഡർ ലഭിച്ച കയറ്റുമതിക്കാർ ചുക്ക് സംഭരിക്കുന്നുണ്ട്.
സ്വർണം
സ്വർണവില പവന് 35,800 രൂപയിൽനിന്നു 36,200വരെ ഉയർന്ന ശേഷം വാരാന്ത്യം 36,000 രൂപയിലാണ്. ഗ്രാമിനുവില 4475ൽനിന്നു 4500 രൂപയായി. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1807 ഡോളറിൽനിന്ന് 1832 ഡോളർവരെ ഉയർന്നെങ്കിലും ക്ലോസിങിൽ സ്വർണം 1811 ഡോളറിലാണ്.
കൊപ്ര പതിനായിരം രൂപയിലെ നിർണായക താങ്ങ് നിലനിർത്തിയതു കാർഷിക മേഖലയ്ക്ക് ആശ്വാസമായി. പ്രതികൂല കാലാവസ്ഥയിൽ ടാപ്പിങ് മുടങ്ങിയതു ഷീറ്റ് വില ഉയർത്താൻ വ്യവസായികളെ പ്രേരിപ്പിച്ചു. 420 രൂപയിലെ പ്രതിരോധ മേഖല തകർക്കാൻ കുരുമുളക് ശ്രമം തുടരുന്നു. സ്വർണ വില വീണ്ടും ഉയർന്നു.
നാളികേരം
ദക്ഷിണേന്ത്യൻ നാളികേരോത്പന്ന വിപണികൾ വൻവിലത്തളർച്ചയിൽനിന്നു താത്കാലികമായി രക്ഷനേടി. മില്ലുകാർ കൊപ്ര സംഭരണത്തിനു താത്പര്യം കാണിച്ചതാണു വിപണിയെ പ്രതിസന്ധിയിൽനിന്നു രക്ഷിച്ചത്. കാങ്കയത്തു കൊപ്രവില 10,000ലെ നിർണായക താങ്ങ് നിലനിർത്തി 10,200 ലേക്ക് കയറി. മുൻവാരം സൂചിപ്പിച്ചതാണു വിപണി ചെറിയ തോതിലുള്ള തിരിച്ചുവരവിന് ശ്രമിക്കുമെന്ന കാര്യം.
ഭക്ഷ്യയെണ്ണ ഇറക്കുമതി കുറഞ്ഞ വിവരം എണ്ണക്കുരുകൾക്ക് ആശ്വാസം പകരും. ജൂണിൽ വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി 20 ശതമാനം ഇടിഞ്ഞു. ഈ കാലയളവിൽ പാം ഓയിൽ ഇറക്കുമതി 25 ശതമാനം കുറഞ്ഞതു കൊപ്ര അടക്കമുള്ള എണ്ണക്കുരു ഉത്പാദകർക്കു നേട്ടമാവും. അടുത്ത രണ്ടാഴ്ചകളിൽ ഓണം ഡിമാൻഡിനു തുടക്കം കുറിക്കുമെന്നതു വെളിച്ചെണ്ണയുടെ തിരിച്ചുവരവിന് വഴിതെളിക്കാം. ഒരാഴ്ചയിൽ ഏറെയായി കൊച്ചിയിൽ എണ്ണവില സ്റ്റെഡിയാണ്. ഉത്സവ വിൽപ്പന മുന്നിൽക്കണ്ടു താഴ്ന്ന റേഞ്ചിൽ കൊപ്ര ശേഖരിക്കാൻ വൻകിട-ചെറുകിട മില്ലുകാർ ഉത്സാഹിക്കുന്നുണ്ട്. കൊച്ചിയിൽ കൊപ്ര ക്വിന്റലിന് 10,100 രൂപ.
റബർ
കനത്ത മഴ മൂലം റബർ ടാപ്പിങ് തടസപ്പെട്ടതു വ്യവസായികളുടെ ശ്രദ്ധ മുഖ്യവിപണികളിലേക്കു തിരിയാൻ അവസരമൊരുക്കി. വാരത്തിന്റെ തുടക്കം മുതൽ പല ഭാഗങ്ങളിലും മഴ അനുഭവപ്പെട്ടെങ്കിലും റെയിൻ ഗാർഡിട്ട തോട്ടങ്ങളിൽ ഈ അവസരത്തിൽ റബർ വെട്ടിന് കാര്യമായ തടസം നേരിട്ടില്ല. എന്നാൽ വാരമധ്യത്തോടെ മഴ ശക്തിയാർജിച്ചതുകണ്ട് ഉത്പാദകർ തോട്ടങ്ങളിൽനിന്നു പൂർണമായി വിട്ടുനിൽക്കാൻ നിർബന്ധിതരായി. ടയർ നിർമാതാക്കളുടെ വരവിൽ നാലാം ഗ്രേഡ് 16,700 രൂപയിൽനിന്നു 17,000 രൂപയായി. അഞ്ചാം ഗ്രേഡ് 16,000-16,400ൽനിന്നു
16,300-16,800 രൂപയായി. ഒട്ടുപാലിനു 300 രൂപ വർധിച്ച് 11,500 രൂപയിലും ലാറ്റക്സിന് 500 രൂപ കയറി 12,000 രൂപയിലും വാരാന്ത്യം വ്യാപാരം നടന്നു. രാജ്യാന്തര റബർ മാർക്കറ്റിലെ തളർച്ച വിട്ടുമാറിയില്ല. ബാങ്കോക്കിൽ റബർവില 13,443 ലേക്കിടിഞ്ഞു. ആഭ്യന്തര മാർക്കറ്റിൽ റബർ അവധിവില 17,000 രൂപക്കുമുകളിൽ ഇടം കണ്ടെത്തിയ സാഹചര്യത്തിൽ സാങ്കേതികമായി 17,250 രൂപവരെ മുന്നേറാം.
കുരുമുളക്
കുരുമുളകിന് ആഭ്യന്തര ഡിമാൻഡ് ഉണ്ടെങ്കിലും ഉത്പന്നത്തിന് കിലോയ്ക്ക് 420 രൂപയിലെ വൻ പ്രതിരോധം ഇനിയും മറികടക്കാനുള്ള കരുത്തു ലഭിച്ചില്ല. അന്തർസംസ്ഥാന വാങ്ങലുകാർ ഉത്സവ ആവശ്യങ്ങൾ മുന്നിൽക്കണ്ട് രംഗത്ത് പിടിമുറുക്കിയാൽ പ്രതിരോധം തകരുമെങ്കിലും പരമാവധി ചരക്ക് കൈപ്പിടിയിൽ ഒതുക്കിയശേഷം കുപ്പിയിൽനിന്നു ഭൂതത്തെ പുറത്തുവിടാമെന്ന നിലപാടിലാണ് വൻകിടക്കാർ. ബുൾ തരംഗം ഉടലെടുത്താൽ കുരുമുളക് ആദ്യ ചുവടുവയ്പ്പിൽ 465 രൂപവരെ കുതിക്കാം. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് വില 42,000 രൂപ.
ഉത്തരേന്ത്യകാർ കാർഷിക മേഖല കേന്ദ്രീകരിച്ച് മുളക് ശേഖരിച്ചു. അതേസമയം വിദേശമുളക് ഇറക്കുമതി നടത്തിയിരുന്നവർ താത്കാലികമായി അൽപ്പം അകന്നു. രൂപയുടെ വിനിമയ മൂല്യത്തിലെ ഇടിവാണ് ഇറക്കുമതിക്കാരെ പിന്നാക്കം വലിച്ചത്. ഇറക്കുമതിക്കണക്കുകൾ ഇറക്കി വിപണിയെ തളർത്താൻ ചില കേന്ദ്രങ്ങൾ ശ്രമം നടത്തുന്നുണ്ട്. കർണാടകത്തിലെ തോട്ടങ്ങളും കുറഞ്ഞ അളവിലാണ് മുളക് വിൽപ്പനയ്ക്ക് ഇറക്കുന്നത്.
രാജ്യാന്തര വിപണിയിൽ മലബാർ കുരുമുളകു വില ടണ്ണിന് 5635 ഡോളറിലാണ്. വിയറ്റ്നാം 3900 ഡോളറിനും ബ്രസീൽ 4000 ഡോളറിനും ഇന്തോനേഷ്യ 3820 ഡോളറിനും മലേഷ്യ 5100 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
ചുക്ക്
ആഭ്യന്തര ആവശ്യക്കാരുണ്ടെങ്കിലും ചുക്കു വിലയിൽ മാറ്റമില്ല. കൊച്ചിയിൽ മീഡിയം ചുക്ക് 16,500 രൂപയിലും ബെസ്റ്റ് ചുക്ക് 17,500 രൂപയിലും വിപണനം നടന്നു. വിദേശ ഓർഡർ ലഭിച്ച കയറ്റുമതിക്കാർ ചുക്ക് സംഭരിക്കുന്നുണ്ട്.
സ്വർണം
സ്വർണവില പവന് 35,800 രൂപയിൽനിന്നു 36,200വരെ ഉയർന്ന ശേഷം വാരാന്ത്യം 36,000 രൂപയിലാണ്. ഗ്രാമിനുവില 4475ൽനിന്നു 4500 രൂപയായി. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1807 ഡോളറിൽനിന്ന് 1832 ഡോളർവരെ ഉയർന്നെങ്കിലും ക്ലോസിങിൽ സ്വർണം 1811 ഡോളറിലാണ്.