മുംബൈ: കോവിഡ് രണ്ടാം തരംഗത്തെത്തുടർന്നുണ്ടായ മുരടിപ്പിൽനിന്നു രാജ്യത്തെ സാന്പത്തിക രംഗം കരകയറുകയാണെന്നു കേന്ദ്ര ധനമന്ത്രാലയം. ഉത്തേജക പാക്കേജായി പ്രഖ്യാപിച്ച 6.29 ലക്ഷം കോടിയുടെ പദ്ധതിയും വാക്സിനേഷൻ കൂടുതൽ വ്യാപകമാക്കിയതും സാന്പത്തിക രംഗത്തിന്റെ വീണ്ടെടുപ്പിനു വേഗം കൂട്ടിയെന്നും ധനമന്ത്രാലയത്തിന്റെ പ്രതിമാസ സാന്പത്തിക അവലോകന റിപ്പാർട്ടിൽ പറയുന്നു.
പ്രതിദിന ശരാശരി വാക്സിൻ വിതരണം മേയിൽ 19.3 ലക്ഷം ഡോസ് ആയിരുന്നത് ജൂണിൽ 41.3 ലക്ഷം ഡോസായി ഉയർന്നു. ഈ രീതിയിൽ മുന്നോട്ടുപോയാൽ സെപ്റ്റംബറോടെ രാജ്യത്തെ 67 കോടി ജനങ്ങൾക്ക് വാക്സിൻ ലഭ്യമാകും. ബിസിനസ്- വ്യാപാര അന്തരീക്ഷം കൂടുതൽ മെച്ചപ്പെട്ടതിന്റെ സൂചനകൾ പ്രകടമാണ്.
ഇ-വേ ബില്ലുകളുടെ എണ്ണത്തിൽ മേയ് മാസത്തെക്കാൾ ജൂണിൽ 37.1 ശതമനം വർധനയുണ്ട്. മുൻവർഷം ജൂണിനെ അപേക്ഷിച്ച് 26 ശതമാനം വർധനയും. ഇത് വരും മാസങ്ങളിലെ ജിഎസ്ടി വരുമാനത്തിൽ പ്രതിഫലിക്കും.
ജൂണിലെ വൈദ്യുത ഉപയോഗത്തിലും മേയ് മാസത്തെ അപേക്ഷിച്ച് 4.5 ശതമാനം വർധനയുണ്ട്. ചരക്കുനീക്കത്തിലും വാഹനവില്പനയിലും ഉണർവ് ദൃശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രതിദിന ശരാശരി വാക്സിൻ വിതരണം മേയിൽ 19.3 ലക്ഷം ഡോസ് ആയിരുന്നത് ജൂണിൽ 41.3 ലക്ഷം ഡോസായി ഉയർന്നു. ഈ രീതിയിൽ മുന്നോട്ടുപോയാൽ സെപ്റ്റംബറോടെ രാജ്യത്തെ 67 കോടി ജനങ്ങൾക്ക് വാക്സിൻ ലഭ്യമാകും. ബിസിനസ്- വ്യാപാര അന്തരീക്ഷം കൂടുതൽ മെച്ചപ്പെട്ടതിന്റെ സൂചനകൾ പ്രകടമാണ്.
ഇ-വേ ബില്ലുകളുടെ എണ്ണത്തിൽ മേയ് മാസത്തെക്കാൾ ജൂണിൽ 37.1 ശതമനം വർധനയുണ്ട്. മുൻവർഷം ജൂണിനെ അപേക്ഷിച്ച് 26 ശതമാനം വർധനയും. ഇത് വരും മാസങ്ങളിലെ ജിഎസ്ടി വരുമാനത്തിൽ പ്രതിഫലിക്കും.
ജൂണിലെ വൈദ്യുത ഉപയോഗത്തിലും മേയ് മാസത്തെ അപേക്ഷിച്ച് 4.5 ശതമാനം വർധനയുണ്ട്. ചരക്കുനീക്കത്തിലും വാഹനവില്പനയിലും ഉണർവ് ദൃശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.