വിപണി വിശേഷം / കെ.ബി. ഉദയഭാനു
കുരുമുളക് കർഷകരുടെ ചെറുത്തുനിൽപ്പു കണ്ട് അന്തർസംസ്ഥാന വ്യാപാരികൾ നിരക്ക് ഉയർത്തി ചരക്ക് സംഭരിക്കാനുള്ള നീക്കത്തിൽ. പുതിയ ജാതിക്ക വരവു കണ്ടു വാങ്ങലുകാർ വില ഇടിച്ചു. രാജ്യാന്തര റബർ മാർക്കറ്റിലെ തകർച്ച ഉത്പാദന രാജ്യങ്ങളെ പ്രതിസന്ധിയിലാക്കി. പാം ഓയിലിൽ വിലത്തകർച്ച വെളിച്ചെണ്ണയിൽ സമ്മർദമുളവാക്കുന്നു. രൂപയുടെ മൂല്യത്തകർച്ച ആഭ്യന്തര സ്വർണവില ഉയർത്തി.
കുരുമുളക്
കുരുമുളക് ഇറക്കുമതിയുടെ ആകർഷണം കുറയുന്നതു വ്യവസായികളെ ആഭ്യന്തര മാർക്കറ്റിൽ പിടിമുറുക്കാൻ പ്രേരിപ്പിക്കുന്നു. രൂപയുടെ വിനിമയമൂല്യം 75 ലേക്ക് അടുക്കുന്നതു മുൻനിർത്തി വിദേശ ചരക്ക് ഇറക്കുമതിയിൽനിന്ന് ഒരുവിഭാഗം പിൻവലിയാൻ സാധ്യത. ജൂൺ ആദ്യം 72.50ൽ നീങ്ങിയ രൂപയുടെ മൂല്യം ഇതിനകം 74.55ലേക്ക് ഇടിഞ്ഞു. ഇറക്കുമതിച്ചെലവ് ഉയരുന്നതു മുൻനിർത്തി പുതിയ കച്ചവടങ്ങളിൽനിന്നു ലോബി അൽപ്പം പിൻവലിഞ്ഞതായാണ് ഉത്തരേന്ത്യയിൽനിന്നുള്ള രഹസ്യ സൂചന. വിയറ്റ്നാം ശ്രീലങ്ക എന്നീ രാജ്യങ്ങളിൽനിന്നു മുളക് എത്തിച്ചിരുന്നവരുടെ നീക്കങ്ങൾ കണക്കിലെടുത്താൽ നാടൻ ചരക്കിന് ഡിമാൻഡ് ഉയരാം.
കേരളത്തിൽനിന്നും കർണാടകത്തിൽനിന്നുമുള്ള കുരുമുളകുലഭ്യത കുറഞ്ഞത് അന്തർസംസ്ഥാന വ്യാപാരികളെ അസ്വസ്ഥരാക്കുന്നു. അവർ നിരക്ക് ഉയർത്തി സ്റ്റോക്കിസ്റ്റുകളെ ആകർഷിക്കാൻ ശ്രമിക്കാം. അത്തരം ഒരു നീക്കം കുരുമുളകിൽ ഓഫ്സീസണിലെ വിലക്കറ്റത്തിനു വഴിതെളിക്കാം. ഉത്പാദനം കുറഞ്ഞതിനാൽ വില ഉയരുമെന്ന വിശ്വാസത്തിലാണു കാർഷികമേഖല. ഒക്ടോബർവരെ ഉത്സവ ഡിമാൻഡ് പ്രതീക്ഷിക്കാം. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് വില 41,900 രൂപയിൽ.
അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളകുവില ടണ്ണിന് 5600 ഡോളറാണ്. വിയറ്റ്നാം 4150 ഡോളറിനും ബ്രസീൽ 4000 ഡോളറിനും ഇന്തോനേഷ്യ 3800 ഡോളറിനും മലേഷ്യ 5000 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
ജാതിക്ക
കാർഷികമേഖലകളിൽനിന്നു പുതിയ ജാതിക്കവരവ് ഉയർന്നതു വിലയെ ബാധിച്ചു. ചെറുകിട വ്യാപാര സ്ഥാപനങ്ങളിലെത്തുന്ന ചരക്കിന് ഉണക്ക് കുറഞ്ഞതും തിരിച്ചടിയായി. വ്യവസായികളും കയറ്റുമതിക്കാരും മികച്ചയിനത്തിൽ താത്പര്യം കാണിച്ചു. അറബ് രാജ്യങ്ങളിൽനിന്നും ഔഷധ വ്യവസായികളിൽനിന്നും അന്വേഷണങ്ങളുണ്ട്. ഉത്തരേന്ത്യയിൽ ജാതിക്ക സ്റ്റോക്ക് ചുരുങ്ങിയതിനാൽ വൈകാതെ വാങ്ങലുകാർ നിരക്ക് ഉയർത്താൻ താത്പര്യം കാണിക്കുമെന്നാണു വ്യാപാര രംഗത്തുള്ളവരുടെ നിഗമനം.
അനവസരത്തിലെ മഴ മൂലം മധ്യകേരളത്തിലെ ഒട്ടുമിക്ക തോട്ടങ്ങളിലും നേരത്തെ മൂപ്പ് എത്തും മുമ്പേ വൻതോതിൽ ജാതിക്ക അടർന്നു വീണതു കർഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. ജാതിക്ക തൊണ്ടൻ 200- 240 രൂപയായും തൊണ്ടില്ലാത്ത് 450-480, ജാതിപത്രി 1000-1100 രൂപയായും ഇടിഞ്ഞു. ജാതിഫളവർ ചുമപ്പ് 1300-1450 രൂപയിലും മഞ്ഞ 1500-1650 രൂപയിലും വിപണനം നടന്നു.
ചുക്ക്
ചുക്കിന് ആവശ്യക്കാരുണ്ടങ്കിലും അതിന് അനുസൃതമായി വില ലഭിക്കുന്നില്ലെന്ന നിലപാടിലാണ് ഉത്പാദകർ. ഉത്തരേന്ത്യക്കാർ മികച്ചയിനം ചുക്ക് കിലോയ്ക്കു 185 രൂപയ്ക്കുവരെ ശേഖരിച്ചു. കൊച്ചിയിൽ മീഡിയം ചുക്ക് 16,500 രൂപയിലും ബെസ്റ്റ് ചുക്ക് 17,500 രൂപയിലുമാണ്.
റബർ
ഒട്ടുമിക്ക തോട്ടങ്ങളിലും റബർമരങ്ങളിൽനിന്നുള്ള യീൽഡ് ഉയർന്നു. മഴ മാറിനിന്നതിനാൽ ജൂണിൽ ടാപ്പിങിന് കാര്യമായ തടസം നേരിട്ടില്ല. നീണ്ട ഇടവേളയ്ക്കു ശേഷമാണ് കാലവർഷത്തിന്റെ ആദ്യ മാസത്തിൽ മികച്ചരീതിയിൽ റബർവെട്ട് നടത്താൻ പലർക്കുമായത്. റബർ ഉത്പാദനം ഉയർന്നതും വിദേശത്തുനിന്നുള്ള പ്രതികൂല വാർത്തകളും മറയാക്കി ടയർ ലോബി നിരക്ക് ഇടിക്കാൻ എല്ലാ തന്ത്രങ്ങളും പയറ്റി. വ്യാവസായിക ഡിമാൻഡ് മങ്ങിയതോടെ കൊച്ചി നാലാം ഗ്രേഡ് റബർ 16,850 രൂപയിൽനിന്നു 16,500ലേക്കു താഴ്ന്നു. വൻതോതിൽ കച്ചവടങ്ങൾ നടന്നതിനാൽ കോട്ടയത്ത് നിരക്ക് 16,600 രൂപയിൽ പിടിച്ചുനിന്നു, ഈ റേഞ്ചിൽ തിരിച്ചുവരവിന് അവസരം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ഒരുവിഭാഗം വ്യാപാരികൾ. കൊച്ചിയിൽ അഞ്ചാംഗ്രേഡ് 16,200-16,700 രൂപയിൽനിന്നു 15,900-16,300 രൂപയായി താഴ്ന്നു. ഒട്ടുപാൽ കിലോ 110 രൂപയിലും ലാറ്റെക്സ് 115 രൂപയിലും വ്യാപാരം നടന്നു.
ബാങ്കോക്കിൽ റബർവില വീണ്ടും ഇടിഞ്ഞു. ജൂൺ ആദ്യം ക്വിന്റലിന് 16,660 രൂപയിൽ വ്യാപാരം നടന്ന നാലാം ഗ്രേഡിന് തുല്യമായ ചരക്ക് ഇപ്പോൾ 14,125 രൂപയിലാണ്, അതായത് ഒരു മാസത്തിനിടെ 2535 രൂപയുടെ ഇടിവ്.
നാളികേരം
നാളികേരോത്പന്നങ്ങൾക്കും തളർച്ച. മുൻവാരം സൂചിപ്പിച്ചതാണ് വൻതോതിലുള്ള പാം ഓയിൽ വരവ് വെളിച്ചെണ്ണയെ സമ്മർദത്തിലാക്കുമെന്നത്. വൻകിട മില്ലുകാർ വില ഇടിച്ചാണ് കൊപ്ര സംഭരിച്ചത്. കൊച്ചിയിൽ വെളിച്ചെണ്ണ 17,300ൽനിന്നു 17,100 രൂപയായി. കൊപ്ര 10,950ൽനിന്നു 10,700 രൂപയായി.
സ്വർണം
ആഭരണകേന്ദ്രങ്ങളിൽ സ്വർണം പവനു 35,280 രൂപയിൽനിന്നു 35,440 രൂപയായി. ഗ്രാമിനു വില 4430 രൂപ. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1781 ഡോളറിൽനിന്ന് 1787 ഡോളറായി. യുഎസ് ഫെഡ് റിസർവ് 2023ൽ പലിശനിരക്ക് ഉയർത്തുമെന്ന പ്രഖ്യാപനംമൂലം ജൂണിൽ സ്വർണവില ഏഴു ശതമാനം ഇടിഞ്ഞു.
കുരുമുളക് കർഷകരുടെ ചെറുത്തുനിൽപ്പു കണ്ട് അന്തർസംസ്ഥാന വ്യാപാരികൾ നിരക്ക് ഉയർത്തി ചരക്ക് സംഭരിക്കാനുള്ള നീക്കത്തിൽ. പുതിയ ജാതിക്ക വരവു കണ്ടു വാങ്ങലുകാർ വില ഇടിച്ചു. രാജ്യാന്തര റബർ മാർക്കറ്റിലെ തകർച്ച ഉത്പാദന രാജ്യങ്ങളെ പ്രതിസന്ധിയിലാക്കി. പാം ഓയിലിൽ വിലത്തകർച്ച വെളിച്ചെണ്ണയിൽ സമ്മർദമുളവാക്കുന്നു. രൂപയുടെ മൂല്യത്തകർച്ച ആഭ്യന്തര സ്വർണവില ഉയർത്തി.
കുരുമുളക്
കുരുമുളക് ഇറക്കുമതിയുടെ ആകർഷണം കുറയുന്നതു വ്യവസായികളെ ആഭ്യന്തര മാർക്കറ്റിൽ പിടിമുറുക്കാൻ പ്രേരിപ്പിക്കുന്നു. രൂപയുടെ വിനിമയമൂല്യം 75 ലേക്ക് അടുക്കുന്നതു മുൻനിർത്തി വിദേശ ചരക്ക് ഇറക്കുമതിയിൽനിന്ന് ഒരുവിഭാഗം പിൻവലിയാൻ സാധ്യത. ജൂൺ ആദ്യം 72.50ൽ നീങ്ങിയ രൂപയുടെ മൂല്യം ഇതിനകം 74.55ലേക്ക് ഇടിഞ്ഞു. ഇറക്കുമതിച്ചെലവ് ഉയരുന്നതു മുൻനിർത്തി പുതിയ കച്ചവടങ്ങളിൽനിന്നു ലോബി അൽപ്പം പിൻവലിഞ്ഞതായാണ് ഉത്തരേന്ത്യയിൽനിന്നുള്ള രഹസ്യ സൂചന. വിയറ്റ്നാം ശ്രീലങ്ക എന്നീ രാജ്യങ്ങളിൽനിന്നു മുളക് എത്തിച്ചിരുന്നവരുടെ നീക്കങ്ങൾ കണക്കിലെടുത്താൽ നാടൻ ചരക്കിന് ഡിമാൻഡ് ഉയരാം.
കേരളത്തിൽനിന്നും കർണാടകത്തിൽനിന്നുമുള്ള കുരുമുളകുലഭ്യത കുറഞ്ഞത് അന്തർസംസ്ഥാന വ്യാപാരികളെ അസ്വസ്ഥരാക്കുന്നു. അവർ നിരക്ക് ഉയർത്തി സ്റ്റോക്കിസ്റ്റുകളെ ആകർഷിക്കാൻ ശ്രമിക്കാം. അത്തരം ഒരു നീക്കം കുരുമുളകിൽ ഓഫ്സീസണിലെ വിലക്കറ്റത്തിനു വഴിതെളിക്കാം. ഉത്പാദനം കുറഞ്ഞതിനാൽ വില ഉയരുമെന്ന വിശ്വാസത്തിലാണു കാർഷികമേഖല. ഒക്ടോബർവരെ ഉത്സവ ഡിമാൻഡ് പ്രതീക്ഷിക്കാം. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് വില 41,900 രൂപയിൽ.
അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളകുവില ടണ്ണിന് 5600 ഡോളറാണ്. വിയറ്റ്നാം 4150 ഡോളറിനും ബ്രസീൽ 4000 ഡോളറിനും ഇന്തോനേഷ്യ 3800 ഡോളറിനും മലേഷ്യ 5000 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
ജാതിക്ക
കാർഷികമേഖലകളിൽനിന്നു പുതിയ ജാതിക്കവരവ് ഉയർന്നതു വിലയെ ബാധിച്ചു. ചെറുകിട വ്യാപാര സ്ഥാപനങ്ങളിലെത്തുന്ന ചരക്കിന് ഉണക്ക് കുറഞ്ഞതും തിരിച്ചടിയായി. വ്യവസായികളും കയറ്റുമതിക്കാരും മികച്ചയിനത്തിൽ താത്പര്യം കാണിച്ചു. അറബ് രാജ്യങ്ങളിൽനിന്നും ഔഷധ വ്യവസായികളിൽനിന്നും അന്വേഷണങ്ങളുണ്ട്. ഉത്തരേന്ത്യയിൽ ജാതിക്ക സ്റ്റോക്ക് ചുരുങ്ങിയതിനാൽ വൈകാതെ വാങ്ങലുകാർ നിരക്ക് ഉയർത്താൻ താത്പര്യം കാണിക്കുമെന്നാണു വ്യാപാര രംഗത്തുള്ളവരുടെ നിഗമനം.
അനവസരത്തിലെ മഴ മൂലം മധ്യകേരളത്തിലെ ഒട്ടുമിക്ക തോട്ടങ്ങളിലും നേരത്തെ മൂപ്പ് എത്തും മുമ്പേ വൻതോതിൽ ജാതിക്ക അടർന്നു വീണതു കർഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. ജാതിക്ക തൊണ്ടൻ 200- 240 രൂപയായും തൊണ്ടില്ലാത്ത് 450-480, ജാതിപത്രി 1000-1100 രൂപയായും ഇടിഞ്ഞു. ജാതിഫളവർ ചുമപ്പ് 1300-1450 രൂപയിലും മഞ്ഞ 1500-1650 രൂപയിലും വിപണനം നടന്നു.
ചുക്ക്
ചുക്കിന് ആവശ്യക്കാരുണ്ടങ്കിലും അതിന് അനുസൃതമായി വില ലഭിക്കുന്നില്ലെന്ന നിലപാടിലാണ് ഉത്പാദകർ. ഉത്തരേന്ത്യക്കാർ മികച്ചയിനം ചുക്ക് കിലോയ്ക്കു 185 രൂപയ്ക്കുവരെ ശേഖരിച്ചു. കൊച്ചിയിൽ മീഡിയം ചുക്ക് 16,500 രൂപയിലും ബെസ്റ്റ് ചുക്ക് 17,500 രൂപയിലുമാണ്.
റബർ
ഒട്ടുമിക്ക തോട്ടങ്ങളിലും റബർമരങ്ങളിൽനിന്നുള്ള യീൽഡ് ഉയർന്നു. മഴ മാറിനിന്നതിനാൽ ജൂണിൽ ടാപ്പിങിന് കാര്യമായ തടസം നേരിട്ടില്ല. നീണ്ട ഇടവേളയ്ക്കു ശേഷമാണ് കാലവർഷത്തിന്റെ ആദ്യ മാസത്തിൽ മികച്ചരീതിയിൽ റബർവെട്ട് നടത്താൻ പലർക്കുമായത്. റബർ ഉത്പാദനം ഉയർന്നതും വിദേശത്തുനിന്നുള്ള പ്രതികൂല വാർത്തകളും മറയാക്കി ടയർ ലോബി നിരക്ക് ഇടിക്കാൻ എല്ലാ തന്ത്രങ്ങളും പയറ്റി. വ്യാവസായിക ഡിമാൻഡ് മങ്ങിയതോടെ കൊച്ചി നാലാം ഗ്രേഡ് റബർ 16,850 രൂപയിൽനിന്നു 16,500ലേക്കു താഴ്ന്നു. വൻതോതിൽ കച്ചവടങ്ങൾ നടന്നതിനാൽ കോട്ടയത്ത് നിരക്ക് 16,600 രൂപയിൽ പിടിച്ചുനിന്നു, ഈ റേഞ്ചിൽ തിരിച്ചുവരവിന് അവസരം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ഒരുവിഭാഗം വ്യാപാരികൾ. കൊച്ചിയിൽ അഞ്ചാംഗ്രേഡ് 16,200-16,700 രൂപയിൽനിന്നു 15,900-16,300 രൂപയായി താഴ്ന്നു. ഒട്ടുപാൽ കിലോ 110 രൂപയിലും ലാറ്റെക്സ് 115 രൂപയിലും വ്യാപാരം നടന്നു.
ബാങ്കോക്കിൽ റബർവില വീണ്ടും ഇടിഞ്ഞു. ജൂൺ ആദ്യം ക്വിന്റലിന് 16,660 രൂപയിൽ വ്യാപാരം നടന്ന നാലാം ഗ്രേഡിന് തുല്യമായ ചരക്ക് ഇപ്പോൾ 14,125 രൂപയിലാണ്, അതായത് ഒരു മാസത്തിനിടെ 2535 രൂപയുടെ ഇടിവ്.
നാളികേരം
നാളികേരോത്പന്നങ്ങൾക്കും തളർച്ച. മുൻവാരം സൂചിപ്പിച്ചതാണ് വൻതോതിലുള്ള പാം ഓയിൽ വരവ് വെളിച്ചെണ്ണയെ സമ്മർദത്തിലാക്കുമെന്നത്. വൻകിട മില്ലുകാർ വില ഇടിച്ചാണ് കൊപ്ര സംഭരിച്ചത്. കൊച്ചിയിൽ വെളിച്ചെണ്ണ 17,300ൽനിന്നു 17,100 രൂപയായി. കൊപ്ര 10,950ൽനിന്നു 10,700 രൂപയായി.
സ്വർണം
ആഭരണകേന്ദ്രങ്ങളിൽ സ്വർണം പവനു 35,280 രൂപയിൽനിന്നു 35,440 രൂപയായി. ഗ്രാമിനു വില 4430 രൂപ. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1781 ഡോളറിൽനിന്ന് 1787 ഡോളറായി. യുഎസ് ഫെഡ് റിസർവ് 2023ൽ പലിശനിരക്ക് ഉയർത്തുമെന്ന പ്രഖ്യാപനംമൂലം ജൂണിൽ സ്വർണവില ഏഴു ശതമാനം ഇടിഞ്ഞു.