ഓഹരി അവലോകനം / സോണിയ ഭാനു
വിദേശപിന്തുണ കുറഞ്ഞത് ഇന്ത്യൻ ഓഹരിവിപണിയെ പ്രതിവാരനഷ്ടത്തിലാക്കിയെങ്കിലും കോർപറേറ്റ് മേഖലയിൽനിന്നുള്ള ത്രൈമാസപ്രവർത്തന റിപ്പോർട്ടുകളുടെ വരവു കുതിപ്പിനു കാരണമാകുമെന്ന വിശ്വാസത്തിലാണു നിക്ഷേപകർ. വാരാരംഭത്തിലെ കുതിപ്പിൽ സെൻസെക്സും നിഫ്റ്റിയും ഒരിക്കൽക്കൂടി റിക്കാർഡ് തകർത്തു മുന്നേറിയതോടെ വിദേശഓപ്പറേറ്റർമാർ ലാഭമെടുപ്പിന് ഉത്സാഹിച്ചതു സൂചികയെ പ്രതിവാരനഷ്ടത്തിലാക്കി. ബോംബെ സെൻസെക്സ് 440 പോയിന്റും നിഫ്റ്റി 138 പോയിന്റും താഴ്ന്നു.
നിഫ്റ്റിക്ക് മൂന്നാംവാരത്തിലും 15,900ലെ വൻമതിൽ തകർക്കാനുള്ള കരുത്തു ലഭിച്ചില്ല. ഓരോ തവണയും സൂചികയ്ക്ക് ഈ റേഞ്ചിൽ അനുഭവപ്പെട്ട ശക്തമായ വിൽപ്പന സമ്മർദംകണ്ടു ചെറുകിട ഓപ്പറേറ്റർമാരും ലാഭമെടുപ്പു നടത്തി.
നിഫ്റ്റി 15,860ൽനിന്നു സർവകാല റിക്കാർഡായ 15,915.65വരെ ഉയർന്നതിനിടയിൽ അലയടിച്ച വിൽപ്പന തരംഗത്തിൽ 15,635ലേക്ക് ഇടിഞ്ഞു. മുൻ വാരം സൂചിപ്പിച്ച 15,611ലെ ആദ്യസപ്പോർട്ട് നിലനിർത്തിയത് ആഭ്യന്തരഫണ്ടുകളെ താഴ്ന്ന റേഞ്ചിൽ പുതിയ ബയ്യിംഗിനു പ്രേരിപ്പിച്ചു. ചെവാഴ്ചയിലെ തകർച്ചയ്ക്ക് ഇടയിൽ ആഭ്യന്തര മ്യൂചൽ ഫണ്ടുകൾ 1810 കോടി രൂപയും ബുധനാഴ്ച 1520 കോടി രൂപയും നിക്ഷേപിച്ചു. നീണ്ട ഇടവേളയ്ക്കു ശേഷമാണ് വ്യാപാരം നടന്ന എല്ലാദിവസവും അവർ നിക്ഷേപകരുടെ മേലങ്കി അണിയുന്നത്.
മൊത്തം 6418 കോടി രൂപയുടെ ഓഹരികൾ ആഭ്യന്തര ഫണ്ടുകൾ ശേഖരിച്ചു. എന്നാൽ അഞ്ചിൽ നാലു ദിവസവും വിദേശഫണ്ടുകൾ വിൽപ്പനക്കാരായിരുന്നു. 5534 കോടി രൂപയുടെ ഓഹരികൾ വിറ്റുമാറിയവർ ചെവാഴ്ച 117 കോടിയുടെ ഓഹരികൾ ശേഖരിച്ചു.
വാരാന്ത്യം 15,722 പോയിന്റിൽ നിലകൊള്ളുന്ന നിഫ്റ്റിക്ക് ഈവാരം 15,879 പോയിന്റിൽ ആദ്യപ്രതിരോധമുണ്ട്. വീണ്ടും ഒരു തിരുത്തലിലുടെ കരുത്തു വർധിപ്പിക്കാൻ സൂചിക ശ്രമിച്ചാൽ 15,599ലും 15,477 പോയിന്റിലും താങ്ങുള്ളതിനാൽ ശക്തമായ ബയ്യിംഗിനു സാധ്യതയുണ്ട്.
നിഫ്റ്റിയുടെ മറ്റു സാങ്കേതിക വശങ്ങൾ വിലയിരുത്തിയാൽ സൂപ്പർ ട്രൻഡ്, പാരാബോളിക് എസ്എആർ എന്നിവ ബുള്ളിഷാണ്, സ്റ്റോക്കാസ്റ്റിക്ക് ആർഎസ്ഐ ഓവർ സോൾഡാണ്. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, സ്ലോസ്റ്റോക്കാസ്റ്റിക്ക് എന്നിവ ന്യൂട്രൽ റേഞ്ചിലും.
ബോംബെ സെൻസെക്സ് മുൻവാരത്തിലെ 52,925 പോയിന്റിൽനിന്നു ചരിത്രത്തിൽ ആദ്യമായി 53,126 വരെ ഉയർന്നു. റിക്കാർഡ് പ്രകടനത്തിനിടയിൽ വിദേശ ഫണ്ടുകൾ പതിവുപോലെ ലാഭമെടുപ്പ് നടത്തിയതോടെ സൂചിക എതാണ്ട് ആയിരം പോയിന്റ് ഇടിഞ്ഞശേഷം വാരാന്ത്യം 52,484 പോയിന്റിലാണ്. ഇന്ന് ഇടപാടുകളുടെ തുടക്കത്തിൽ സൂചിക മികവു കാണിക്കാം. 52,065ലെ സപ്പോർട്ട് നിലനിർത്തിയാൽ 53,014‐53,544 പോയിന്റിനെ ഉറ്റുനോക്കാം. ആദ്യസപ്പോർട്ട് നഷ്ടമായാൽ തിരുത്തൽ 51,646 ലേക്ക് നീണ്ടേക്കും.
ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡെക്സ് 13.29ൽനിന്നു രണ്ടു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരമായ 12.07ലേക്കു നീങ്ങിയതിനാൽ ചാഞ്ചാട്ട സാധ്യത ശക്തമാകാം.
വ്യാഴാഴ്ച ടിസിഎസ് അവരുടെ ത്രൈമാസ റിപ്പോർട്ട് പുറത്തുവിടും. രൂപയുടെ മൂല്യത്തകർച്ച ഐടി വിഭാഗങ്ങൾക്കു തിളക്കം പകരാം.
വിദേശഫണ്ടുകൾ ഓഹരിയിലെ ബാധ്യതകൾ കുറയ്ക്കാൻ മത്സരിച്ചതോടെ ഫോറെക്സ് മാർക്കറ്റിൽ രൂപ തളർന്നു. രൂപയുടെ മൂല്യം 74.15ൽനിന്നു മുൻവാരം സൂചിപ്പിച്ച 74.72ലേക്കിടിഞ്ഞശേഷംക്ലോസിങിൽ 74.55 ലാണ്.
ഡോളർ സൂചിക കരുത്തു നേടുന്നതിനാൽ രൂപയുടെ മാന്ദ്യം തുടരാം. പ്രവാസികളുടെവശത്തനിന്നു വീക്ഷിച്ചാൽ വൈകാതെ വിനിമയമൂല്യം 75.44‐75.98ലേക്കു ദുർബലമാകാം.
ക്രൂഡ് ഓയിൽ വില ആറാം വാരവും ഉയർന്നു. ന്യൂയോർക്കിൽ എണ്ണവില ബാരലിന് 76.11 ഡോളറായി. സാങ്കേതിക ചലനങ്ങൾ വീക്ഷിച്ചാൽ വർഷാന്ത്യത്തിനുമുമ്പേ ബാരലിന് 100 ഡോളറിനെ ലക്ഷ്യമാക്കി എണ്ണവില നീങ്ങാം. ഈവാരം 74 ഡോളറിലെ സപ്പോർട് നിർണായകമാണ്.
വിദേശപിന്തുണ കുറഞ്ഞത് ഇന്ത്യൻ ഓഹരിവിപണിയെ പ്രതിവാരനഷ്ടത്തിലാക്കിയെങ്കിലും കോർപറേറ്റ് മേഖലയിൽനിന്നുള്ള ത്രൈമാസപ്രവർത്തന റിപ്പോർട്ടുകളുടെ വരവു കുതിപ്പിനു കാരണമാകുമെന്ന വിശ്വാസത്തിലാണു നിക്ഷേപകർ. വാരാരംഭത്തിലെ കുതിപ്പിൽ സെൻസെക്സും നിഫ്റ്റിയും ഒരിക്കൽക്കൂടി റിക്കാർഡ് തകർത്തു മുന്നേറിയതോടെ വിദേശഓപ്പറേറ്റർമാർ ലാഭമെടുപ്പിന് ഉത്സാഹിച്ചതു സൂചികയെ പ്രതിവാരനഷ്ടത്തിലാക്കി. ബോംബെ സെൻസെക്സ് 440 പോയിന്റും നിഫ്റ്റി 138 പോയിന്റും താഴ്ന്നു.
നിഫ്റ്റിക്ക് മൂന്നാംവാരത്തിലും 15,900ലെ വൻമതിൽ തകർക്കാനുള്ള കരുത്തു ലഭിച്ചില്ല. ഓരോ തവണയും സൂചികയ്ക്ക് ഈ റേഞ്ചിൽ അനുഭവപ്പെട്ട ശക്തമായ വിൽപ്പന സമ്മർദംകണ്ടു ചെറുകിട ഓപ്പറേറ്റർമാരും ലാഭമെടുപ്പു നടത്തി.
നിഫ്റ്റി 15,860ൽനിന്നു സർവകാല റിക്കാർഡായ 15,915.65വരെ ഉയർന്നതിനിടയിൽ അലയടിച്ച വിൽപ്പന തരംഗത്തിൽ 15,635ലേക്ക് ഇടിഞ്ഞു. മുൻ വാരം സൂചിപ്പിച്ച 15,611ലെ ആദ്യസപ്പോർട്ട് നിലനിർത്തിയത് ആഭ്യന്തരഫണ്ടുകളെ താഴ്ന്ന റേഞ്ചിൽ പുതിയ ബയ്യിംഗിനു പ്രേരിപ്പിച്ചു. ചെവാഴ്ചയിലെ തകർച്ചയ്ക്ക് ഇടയിൽ ആഭ്യന്തര മ്യൂചൽ ഫണ്ടുകൾ 1810 കോടി രൂപയും ബുധനാഴ്ച 1520 കോടി രൂപയും നിക്ഷേപിച്ചു. നീണ്ട ഇടവേളയ്ക്കു ശേഷമാണ് വ്യാപാരം നടന്ന എല്ലാദിവസവും അവർ നിക്ഷേപകരുടെ മേലങ്കി അണിയുന്നത്.
മൊത്തം 6418 കോടി രൂപയുടെ ഓഹരികൾ ആഭ്യന്തര ഫണ്ടുകൾ ശേഖരിച്ചു. എന്നാൽ അഞ്ചിൽ നാലു ദിവസവും വിദേശഫണ്ടുകൾ വിൽപ്പനക്കാരായിരുന്നു. 5534 കോടി രൂപയുടെ ഓഹരികൾ വിറ്റുമാറിയവർ ചെവാഴ്ച 117 കോടിയുടെ ഓഹരികൾ ശേഖരിച്ചു.
വാരാന്ത്യം 15,722 പോയിന്റിൽ നിലകൊള്ളുന്ന നിഫ്റ്റിക്ക് ഈവാരം 15,879 പോയിന്റിൽ ആദ്യപ്രതിരോധമുണ്ട്. വീണ്ടും ഒരു തിരുത്തലിലുടെ കരുത്തു വർധിപ്പിക്കാൻ സൂചിക ശ്രമിച്ചാൽ 15,599ലും 15,477 പോയിന്റിലും താങ്ങുള്ളതിനാൽ ശക്തമായ ബയ്യിംഗിനു സാധ്യതയുണ്ട്.
നിഫ്റ്റിയുടെ മറ്റു സാങ്കേതിക വശങ്ങൾ വിലയിരുത്തിയാൽ സൂപ്പർ ട്രൻഡ്, പാരാബോളിക് എസ്എആർ എന്നിവ ബുള്ളിഷാണ്, സ്റ്റോക്കാസ്റ്റിക്ക് ആർഎസ്ഐ ഓവർ സോൾഡാണ്. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, സ്ലോസ്റ്റോക്കാസ്റ്റിക്ക് എന്നിവ ന്യൂട്രൽ റേഞ്ചിലും.
ബോംബെ സെൻസെക്സ് മുൻവാരത്തിലെ 52,925 പോയിന്റിൽനിന്നു ചരിത്രത്തിൽ ആദ്യമായി 53,126 വരെ ഉയർന്നു. റിക്കാർഡ് പ്രകടനത്തിനിടയിൽ വിദേശ ഫണ്ടുകൾ പതിവുപോലെ ലാഭമെടുപ്പ് നടത്തിയതോടെ സൂചിക എതാണ്ട് ആയിരം പോയിന്റ് ഇടിഞ്ഞശേഷം വാരാന്ത്യം 52,484 പോയിന്റിലാണ്. ഇന്ന് ഇടപാടുകളുടെ തുടക്കത്തിൽ സൂചിക മികവു കാണിക്കാം. 52,065ലെ സപ്പോർട്ട് നിലനിർത്തിയാൽ 53,014‐53,544 പോയിന്റിനെ ഉറ്റുനോക്കാം. ആദ്യസപ്പോർട്ട് നഷ്ടമായാൽ തിരുത്തൽ 51,646 ലേക്ക് നീണ്ടേക്കും.
ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡെക്സ് 13.29ൽനിന്നു രണ്ടു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരമായ 12.07ലേക്കു നീങ്ങിയതിനാൽ ചാഞ്ചാട്ട സാധ്യത ശക്തമാകാം.
വ്യാഴാഴ്ച ടിസിഎസ് അവരുടെ ത്രൈമാസ റിപ്പോർട്ട് പുറത്തുവിടും. രൂപയുടെ മൂല്യത്തകർച്ച ഐടി വിഭാഗങ്ങൾക്കു തിളക്കം പകരാം.
വിദേശഫണ്ടുകൾ ഓഹരിയിലെ ബാധ്യതകൾ കുറയ്ക്കാൻ മത്സരിച്ചതോടെ ഫോറെക്സ് മാർക്കറ്റിൽ രൂപ തളർന്നു. രൂപയുടെ മൂല്യം 74.15ൽനിന്നു മുൻവാരം സൂചിപ്പിച്ച 74.72ലേക്കിടിഞ്ഞശേഷംക്ലോസിങിൽ 74.55 ലാണ്.
ഡോളർ സൂചിക കരുത്തു നേടുന്നതിനാൽ രൂപയുടെ മാന്ദ്യം തുടരാം. പ്രവാസികളുടെവശത്തനിന്നു വീക്ഷിച്ചാൽ വൈകാതെ വിനിമയമൂല്യം 75.44‐75.98ലേക്കു ദുർബലമാകാം.
ക്രൂഡ് ഓയിൽ വില ആറാം വാരവും ഉയർന്നു. ന്യൂയോർക്കിൽ എണ്ണവില ബാരലിന് 76.11 ഡോളറായി. സാങ്കേതിക ചലനങ്ങൾ വീക്ഷിച്ചാൽ വർഷാന്ത്യത്തിനുമുമ്പേ ബാരലിന് 100 ഡോളറിനെ ലക്ഷ്യമാക്കി എണ്ണവില നീങ്ങാം. ഈവാരം 74 ഡോളറിലെ സപ്പോർട് നിർണായകമാണ്.