തിരുവനന്തപുരം: പ്രമുഖ വ്യവസായ സ്ഥാപനമായ കിറ്റെക്സിന്റെ ചെയർമാൻ സാബു ജേക്കബ് ഉന്നയിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കുമെന്നു മന്ത്രി പി.രാജീവ്. കേസരി സ്മാരക ജേർണലിസ്റ്റ് ട്രസ്റ്റ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കിറ്റെക്സ് ഉന്നയിച്ച പ്രശ്നങ്ങൾ ഗൗരവപൂർവം തന്നെ പരിഗണിക്കും. സംരംഭകർക്ക് എന്തെങ്കിലും പരാതികൾ ഉണ്ടായാൽ അത് വകുപ്പിനെ അറിയിച്ചുള്ള പ്രശ്നപരിഹാരത്തിനു ശ്രമിക്കുന്നതാണ് നല്ലത്.
അതിനു മുൻപ് സോഷ്യൽ മീഡിയ വഴി സംസ്ഥാനത്തിന് അപകീർത്തികരമാകാവുന്ന പരസ്യ പ്രസ്താവനകൾ നടത്തുന്നത് നന്നല്ല. കിറ്റെക്സ് മുന്നോട്ടു വച്ച 35,000 പേർക്കു തൊഴിൽ നൽകാൻ കഴിയുന്ന 3,500 കോടി രൂപയുടെ പുതിയ നിക്ഷേപ പദ്ധതി സ്വാഗതം ചെയ്യുന്നു. കിറ്റെക്സ് ഉന്നയിക്കുന്ന പരാതികൾ ഒറ്റപ്പെട്ട പ്രശ്നം മാത്രമാണ്. പൊതുവിൽ വ്യവസായത്തിന് നല്ല അന്തരീക്ഷമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ കാലാനുസൃതമായി നവീകരിക്കാൻ മാസ്റ്റർപ്ലാൻ തയാറാക്കുമെന്നും മന്ത്രികൂട്ടിച്ചേർത്തു. അടുത്ത 10 വർഷത്തേക്കുള്ള പദ്ധതി സംബന്ധിച്ചാണ് മാസ്റ്റർപ്ലാൻ. പൊതുമേഖല സ്ഥാപനങ്ങളെ ഏഴു വിഭാഗങ്ങളായി തിരിച്ചാണ് മാസ്റ്റർപ്ലാൻ തയാറാക്കുക.
ജൂലൈ 15നു ശേഷം ഇവയുടെ കരട് പൂർത്തിയാകും. കരട് തയാറായിക്കഴിഞ്ഞാൽ ഇവയ്ക്കുള്ള റോഡ് മാപ് തയാറാക്കും. ഇതിന് മേൽനോട്ടം വഹിക്കാൻ റിയാബിനെ (റീ സ്ട്രക്ചറിംഗ് ആൻഡ് ഇന്റേണൻ ഓഡിറ്റ് ബോർഡ്) ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.
അതിനു മുൻപ് സോഷ്യൽ മീഡിയ വഴി സംസ്ഥാനത്തിന് അപകീർത്തികരമാകാവുന്ന പരസ്യ പ്രസ്താവനകൾ നടത്തുന്നത് നന്നല്ല. കിറ്റെക്സ് മുന്നോട്ടു വച്ച 35,000 പേർക്കു തൊഴിൽ നൽകാൻ കഴിയുന്ന 3,500 കോടി രൂപയുടെ പുതിയ നിക്ഷേപ പദ്ധതി സ്വാഗതം ചെയ്യുന്നു. കിറ്റെക്സ് ഉന്നയിക്കുന്ന പരാതികൾ ഒറ്റപ്പെട്ട പ്രശ്നം മാത്രമാണ്. പൊതുവിൽ വ്യവസായത്തിന് നല്ല അന്തരീക്ഷമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ കാലാനുസൃതമായി നവീകരിക്കാൻ മാസ്റ്റർപ്ലാൻ തയാറാക്കുമെന്നും മന്ത്രികൂട്ടിച്ചേർത്തു. അടുത്ത 10 വർഷത്തേക്കുള്ള പദ്ധതി സംബന്ധിച്ചാണ് മാസ്റ്റർപ്ലാൻ. പൊതുമേഖല സ്ഥാപനങ്ങളെ ഏഴു വിഭാഗങ്ങളായി തിരിച്ചാണ് മാസ്റ്റർപ്ലാൻ തയാറാക്കുക.
ജൂലൈ 15നു ശേഷം ഇവയുടെ കരട് പൂർത്തിയാകും. കരട് തയാറായിക്കഴിഞ്ഞാൽ ഇവയ്ക്കുള്ള റോഡ് മാപ് തയാറാക്കും. ഇതിന് മേൽനോട്ടം വഹിക്കാൻ റിയാബിനെ (റീ സ്ട്രക്ചറിംഗ് ആൻഡ് ഇന്റേണൻ ഓഡിറ്റ് ബോർഡ്) ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.