ന്യൂഡൽഹി: സീറോ ബാലൻസ് ഉൾപ്പെടെയുള്ള അക്കൗണ്ടുകളിൽനിന്നും പണം പിൻവലിക്കുന്നതിന്റെ സർവീസ് ചാർജ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പരിഷ്കരിച്ചു.
ഇന്നുമുതൽ സെപ്റ്റംബർ 30 വരെയായിരിക്കും പരിഷ്കരിച്ച ചട്ടങ്ങൾ പ്രാബല്യത്തിലുണ്ടായിരിക്കുക. എടിഎം സേവനം, ബ്രാഞ്ചിലെത്തിയുള്ള പണം പിൻവലിക്കൽ, ചെക്ക് ബുക്ക് ഉപയോഗം എന്നീ സേവനങ്ങൾക്കുള്ള സർവീസ് ചാർജാണ് എസ്ബിഐ പുതുക്കിയിരിക്കുന്നത്. മാസത്തിൽ നാല് ഇടപാടുകൾ സൗജന്യമായിരിക്കും. തുടർന്നുള്ള സേവനങ്ങൾക്ക് അക്കൗണ്ട് ഉടമകളിൽനിന്ന് ഫീസ് ഈടാക്കും.
പണം പിൻവലിക്കുന്പോൾ നാല് ഇടപാടുകൾക്കു ശേഷം ഓരോ ഇടപാടിനും 15 രൂപയ്ക്കു പുറമേ ജിഎസ്ടിയും അടക്കമാണ് ഫീസ് ഈടാക്കുന്നത്.
ചെക്ക്ബുക്ക് ഇടപാടിൽ സ്വന്തം ചെക്ക്ബുക്ക് ഉപയോഗിച്ച് പിൻവലിക്കാവുന്ന പണത്തിന്റെ പരിധി ഒരു ലക്ഷം രൂപയാക്കിയിട്ടുണ്ട്. അതേസമയം, സേവിംഗ്സ് അക്കൗണ്ടിന്റെ പാസ്ബുക്കിനൊപ്പം പിൻവലിക്കാനുള്ള ഫോം കൂടി ഉപയോഗിച്ച് പിൻവലിക്കാവുന്ന പണത്തിന്റെ പരിധി 25000 രൂപയാക്കി നിശ്ചയിച്ചു. ചെക്ക് ലീഫ് ഉപയോഗിച്ച് തേർഡ് പാർട്ടി പണം പിൻവലിക്കുന്പോൾ പരമാവധി പിൻവലിക്കാവുന്ന തുക 50,000 രൂപയാക്കി. അതേസമയം, മുതിർന്ന പൗരന്മാർക്ക് പരിഷ്കരിച്ച നിരക്കുകൾ ബാധകമല്ല.
ഇന്നുമുതൽ സെപ്റ്റംബർ 30 വരെയായിരിക്കും പരിഷ്കരിച്ച ചട്ടങ്ങൾ പ്രാബല്യത്തിലുണ്ടായിരിക്കുക. എടിഎം സേവനം, ബ്രാഞ്ചിലെത്തിയുള്ള പണം പിൻവലിക്കൽ, ചെക്ക് ബുക്ക് ഉപയോഗം എന്നീ സേവനങ്ങൾക്കുള്ള സർവീസ് ചാർജാണ് എസ്ബിഐ പുതുക്കിയിരിക്കുന്നത്. മാസത്തിൽ നാല് ഇടപാടുകൾ സൗജന്യമായിരിക്കും. തുടർന്നുള്ള സേവനങ്ങൾക്ക് അക്കൗണ്ട് ഉടമകളിൽനിന്ന് ഫീസ് ഈടാക്കും.
പണം പിൻവലിക്കുന്പോൾ നാല് ഇടപാടുകൾക്കു ശേഷം ഓരോ ഇടപാടിനും 15 രൂപയ്ക്കു പുറമേ ജിഎസ്ടിയും അടക്കമാണ് ഫീസ് ഈടാക്കുന്നത്.
ചെക്ക്ബുക്ക് ഇടപാടിൽ സ്വന്തം ചെക്ക്ബുക്ക് ഉപയോഗിച്ച് പിൻവലിക്കാവുന്ന പണത്തിന്റെ പരിധി ഒരു ലക്ഷം രൂപയാക്കിയിട്ടുണ്ട്. അതേസമയം, സേവിംഗ്സ് അക്കൗണ്ടിന്റെ പാസ്ബുക്കിനൊപ്പം പിൻവലിക്കാനുള്ള ഫോം കൂടി ഉപയോഗിച്ച് പിൻവലിക്കാവുന്ന പണത്തിന്റെ പരിധി 25000 രൂപയാക്കി നിശ്ചയിച്ചു. ചെക്ക് ലീഫ് ഉപയോഗിച്ച് തേർഡ് പാർട്ടി പണം പിൻവലിക്കുന്പോൾ പരമാവധി പിൻവലിക്കാവുന്ന തുക 50,000 രൂപയാക്കി. അതേസമയം, മുതിർന്ന പൗരന്മാർക്ക് പരിഷ്കരിച്ച നിരക്കുകൾ ബാധകമല്ല.