കൊച്ചി: പെട്രോളും ഡീസലും ചരക്കു സേവന നികുതിയുടെ (ജിഎസ്ടി) പരിധിയില്‍ കൊണ്ടുവരണമെന്ന നിവേദനത്തില്‍ ആറാഴ്ചയ്ക്കകം കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നു ഹൈക്കോടതി നിര്‍ദേശം നല്കി.
കേരള പ്രദേശ് ഗാന്ധി ദര്ശന് ചെയര്‍മാനും മുന്‍ കാലടി സര്‍വകലാശാല വിസിയുമായ ഡോ. എം.സി. ദിലീപ്കുമാര് നല്കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് എം. മണികുമാർ, ജസ്റ്റീസ് ഷാജി. പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
ഹര്‍ജി പരിഗണിക്കവെ കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ കാര്യമാണെന്നും കോടതി ഇടപെടരുതെന്നും കേന്ദ്ര സര്‍ക്കാർ അഭിഭാഷകന് വാദിച്ചു. തുടര്‍ന്നാണ് നിവേദനം പരിഗണിച്ചു തീരുമാനമെടുക്കാന്‍ നിര്‍ദ്ദേശിച്ച് ഹര്‍ജി തീര്‍പ്പാക്കിയത്.
കേരള പ്രദേശ് ഗാന്ധി ദര്ശന് ചെയര്‍മാനും മുന്‍ കാലടി സര്‍വകലാശാല വിസിയുമായ ഡോ. എം.സി. ദിലീപ്കുമാര് നല്കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് എം. മണികുമാർ, ജസ്റ്റീസ് ഷാജി. പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
ഹര്‍ജി പരിഗണിക്കവെ കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ കാര്യമാണെന്നും കോടതി ഇടപെടരുതെന്നും കേന്ദ്ര സര്‍ക്കാർ അഭിഭാഷകന് വാദിച്ചു. തുടര്‍ന്നാണ് നിവേദനം പരിഗണിച്ചു തീരുമാനമെടുക്കാന്‍ നിര്‍ദ്ദേശിച്ച് ഹര്‍ജി തീര്‍പ്പാക്കിയത്.