മുംബൈ: ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിക്ക് കഴിഞ്ഞ മൂന്നു ദിവസത്തിനിടെ നഷ്ടമായത് 900 കോടി ഡോളർ. അദാനി സാരഥ്യം വഹിക്കുന്ന കന്പനികളിൽ നിക്ഷേപമുണ്ടായിരുന്ന വിദേശകന്പനികളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന വാർത്തകളാണ്, ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സന്പന്നനു തിരിച്ചടിയായത്.
ഇതേത്തുടർന്ന് അദാനിയുടെ കന്പനികളുടെ ഓഹരിവിലയിൽ തിങ്കളാഴ്ച മുതൽ ആരംഭിച്ച വിലയിടിവ് ഇന്നലെയും തുടർന്നു. അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ ഓഹരിവില ഈ ആഴ്ച ഇടിഞ്ഞത് 7.7 ശതമാനമാണ്.
അദാനി പോർട്്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോണ്‍ ലിമിറ്റഡിന്റെ ഓഹരിവില 23 ശതമാനവും അദാനി പവർ ലിമിറ്റഡ്, അദാനി ടോട്ടൽ ഗാസ് ലിമിറ്റഡ്, അദാനി ട്രാൻസ്മിഷൻ ലിമിറ്റഡ് എന്നീ കന്പനികളുടെ ഓഹരിവിലയിൽ ഏകദേശം 18 ശതമാനവും ഇടിവുണ്ടായി.
ബ്ലുംബർഗ് ബില്യണേഴ്സ് ഇൻഡെക്സ് പ്രകാരം,അദാനിയുടെ ആസ്തി 6760 കോടി ഡോളർ ആയാണ് ചുരുങ്ങിയത്.
ഇതേത്തുടർന്ന് അദാനിയുടെ കന്പനികളുടെ ഓഹരിവിലയിൽ തിങ്കളാഴ്ച മുതൽ ആരംഭിച്ച വിലയിടിവ് ഇന്നലെയും തുടർന്നു. അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ ഓഹരിവില ഈ ആഴ്ച ഇടിഞ്ഞത് 7.7 ശതമാനമാണ്.
അദാനി പോർട്്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോണ്‍ ലിമിറ്റഡിന്റെ ഓഹരിവില 23 ശതമാനവും അദാനി പവർ ലിമിറ്റഡ്, അദാനി ടോട്ടൽ ഗാസ് ലിമിറ്റഡ്, അദാനി ട്രാൻസ്മിഷൻ ലിമിറ്റഡ് എന്നീ കന്പനികളുടെ ഓഹരിവിലയിൽ ഏകദേശം 18 ശതമാനവും ഇടിവുണ്ടായി.
ബ്ലുംബർഗ് ബില്യണേഴ്സ് ഇൻഡെക്സ് പ്രകാരം,അദാനിയുടെ ആസ്തി 6760 കോടി ഡോളർ ആയാണ് ചുരുങ്ങിയത്.