മുംബൈ: കോവിഡ് രണ്ടാം തരംഗത്തിന്റെ അസ്വസ്ഥകൾക്കു പിന്നാലെ ജീവിതം കൂടുതൽ ദുഃസഹമാക്കി രാജ്യത്തെ വിലക്കയറ്റം. ഉപഭോക്തൃ വില സൂചിക( സിപിഐ)അടിസ്ഥാനമാക്കിയുള്ള ചില്ലറ വിലക്കയറ്റം മേയ്മാസം 6.3 ശതമാനമായി. കഴിഞ്ഞ ആറു മാസത്തിനിടെയുണ്ടാകുന്ന ഏറ്റവും കൂടിയ വിലക്കയറ്റ നിലയാണിത്. ഇന്ധന വിലയിലെയും ഭക്ഷ്യോത്പന്ന വിലയിലെയും വർധനയാണ് വിലക്കയറ്റം കൂട്ടിയത്.
ഏപ്രിലിൽ 1.96 ശതമാനമായിരുന്ന ഭക്ഷ്യവിലക്കയറ്റം മേയിൽ 5.01 ശതമാനമായി. മേയിലെ ഇന്ധന വിലക്കയറ്റം 11.58 ശതമാനമാണ്. ഏപ്രിലിൽ ഇത് 7.91 ശതമാനമായിരുന്നു.ചില്ലറ വിലക്കയറ്റം അനുവദനീയ നിലയായ ആറു ശതമാനം കടന്നത് ധനനയത്തിൽ മാറ്റം വരുത്താൻ ആർബിഐയെ പ്രേരിപ്പിക്കുമെന്നാണു വിലയിരുത്തൽ.
അതേസമയം, മേയിലെ മൊത്തവിലസൂചിക അടിസ്ഥമാനമാക്കിയുള്ള വിലക്കയറ്റം 12.94 ശതമാനമാണെന്നു കേന്ദ്ര വാണിജ്യമന്ത്രാലയം അറിയിച്ചു. ക്രൂഡ് ഓയിൽ വിലയിലെ വർധനയാണു മൊത്തവിലക്കയറ്റം കൂടാൻ കാരണം. മുൻവർഷം മേയിലെ വിലവിവരശേഖരണം കോവിഡ് മൂലം തടസപ്പെട്ടതും ഇക്കുറി മേയിൽ വലിയ വർധന രേഖപ്പെടുത്താൻ കാരണമായിട്ടുണ്ടെന്നു വാണിജ്യമന്ത്രാലയം അറിയിച്ചു. 2020 മേയിൽ -3.37 ശതമാനമായിരുന്നു മൊത്തവിലക്കയറ്റം. ഏപ്രിലിൽ ഇത് 10.49 ശതമാനമായിരുന്നു.
മേയിൽ ഇന്ധന ഉത്പന്നങ്ങളിലെ മൊത്തവിലക്കയറ്റം 37.61 ശതമാനമായി വർധിച്ചു. അതേസമയം ഭക്ഷ്യവിലക്കയറ്റം നേരിയതോതിൽ കുറഞ്ഞ് 4.31 ശതമാനമായി. എന്നാൽ ഉള്ളിയുടെ മൊത്തവിലയിൽ മേയിൽ വർധനയാണുണ്ടായത്-23.24 ശതമാനം.
അടുത്തിടെ നടന്ന ധനനയസമിതിയോഗത്തിൽ ചില്ലറവിലക്കയറ്റം നടപ്പുധനകാര്യവർഷം 5.1 ശതമാനമായിരിക്കുമെന്നാണ് വിലയിരുത്തിയത്.
ഏപ്രിലിൽ 1.96 ശതമാനമായിരുന്ന ഭക്ഷ്യവിലക്കയറ്റം മേയിൽ 5.01 ശതമാനമായി. മേയിലെ ഇന്ധന വിലക്കയറ്റം 11.58 ശതമാനമാണ്. ഏപ്രിലിൽ ഇത് 7.91 ശതമാനമായിരുന്നു.ചില്ലറ വിലക്കയറ്റം അനുവദനീയ നിലയായ ആറു ശതമാനം കടന്നത് ധനനയത്തിൽ മാറ്റം വരുത്താൻ ആർബിഐയെ പ്രേരിപ്പിക്കുമെന്നാണു വിലയിരുത്തൽ.
അതേസമയം, മേയിലെ മൊത്തവിലസൂചിക അടിസ്ഥമാനമാക്കിയുള്ള വിലക്കയറ്റം 12.94 ശതമാനമാണെന്നു കേന്ദ്ര വാണിജ്യമന്ത്രാലയം അറിയിച്ചു. ക്രൂഡ് ഓയിൽ വിലയിലെ വർധനയാണു മൊത്തവിലക്കയറ്റം കൂടാൻ കാരണം. മുൻവർഷം മേയിലെ വിലവിവരശേഖരണം കോവിഡ് മൂലം തടസപ്പെട്ടതും ഇക്കുറി മേയിൽ വലിയ വർധന രേഖപ്പെടുത്താൻ കാരണമായിട്ടുണ്ടെന്നു വാണിജ്യമന്ത്രാലയം അറിയിച്ചു. 2020 മേയിൽ -3.37 ശതമാനമായിരുന്നു മൊത്തവിലക്കയറ്റം. ഏപ്രിലിൽ ഇത് 10.49 ശതമാനമായിരുന്നു.
മേയിൽ ഇന്ധന ഉത്പന്നങ്ങളിലെ മൊത്തവിലക്കയറ്റം 37.61 ശതമാനമായി വർധിച്ചു. അതേസമയം ഭക്ഷ്യവിലക്കയറ്റം നേരിയതോതിൽ കുറഞ്ഞ് 4.31 ശതമാനമായി. എന്നാൽ ഉള്ളിയുടെ മൊത്തവിലയിൽ മേയിൽ വർധനയാണുണ്ടായത്-23.24 ശതമാനം.
അടുത്തിടെ നടന്ന ധനനയസമിതിയോഗത്തിൽ ചില്ലറവിലക്കയറ്റം നടപ്പുധനകാര്യവർഷം 5.1 ശതമാനമായിരിക്കുമെന്നാണ് വിലയിരുത്തിയത്.