നെടുമ്പാശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (സിയാൽ) ഓഹരി ലിസ്റ്റ് ചെയ്യാൻ തടസങ്ങൾ ഏറെയാണെന്നു സിയാലിന്റെ മാനേജിംഗ് ഡയറക്ടർ സ്ഥാനത്തു നിന്നു വിരമിക്കുന്ന വി.ജെ. കുര്യൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇതിന്റെ അപ്രായോഗികത മുഖ്യമന്ത്രി ബന്ധപ്പെട്ട സമിതികളിൽ വ്യക്തമാക്കിയിട്ടുണ്ട്. പബ്ലിക് ഇഷ്യു നടത്തണമെങ്കിൽ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ ചട്ടങ്ങൾതന്നെ ഭേദഗതി ചെയ്യേണ്ടിവരും. നിലവിലെ നിബന്ധനയനുസരിച്ച് 26 ശതമാനം ഓഹരിയുള്ള കേരള സർക്കാരിന് ചെയർമാനും മാനേജിംഗ് ഡയറക്ടറും മൂന്നു ഡയറക്ടർമാരുമുണ്ട്. ഓഹരി ലിസ്റ്റ് ചെയ്യാൻ ഈ നിബന്ധന തടസമാണെന്നും അദ്ദേഹം പറഞ്ഞു.
26 ശതമാനം കഴിച്ചുള്ള 74 ശതമാനം ഓഹരി പുറത്തുള്ളപ്പോൾ കൂടുതൽ ഓഹരി മറ്റു വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വാങ്ങാൻ കഴിയും.
കൂടുതൽ ഓഹരി ഉള്ളവർക്ക് അതിന് അനുസരിച്ച് ഡയറക്ടർ ബോർഡിൽ പ്രാതിനിധ്യം നൽകേണ്ടിവരും. സർക്കാരിന് സിയാലിലുള്ള നിയന്ത്രണം ഇതുവഴി നഷ്ടപ്പെടും.
കൊച്ചി വിമാനത്താവളം റാഞ്ചാൻ തക്കംനോക്കി നിൽക്കുന്ന കുത്തക മുതലാളിമാരുടെ കൈകളിലേക്കു നിയന്ത്രണം എത്തിച്ചേരാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് ഓഹരി ലിസ്റ്റ് ചെയ്യുന്ന തീരുമാനത്തിൽനിന്നു ഒഴിഞ്ഞുനിൽക്കുന്നതെന്നും കുര്യൻ പറഞ്ഞു.
ഇതിന്റെ അപ്രായോഗികത മുഖ്യമന്ത്രി ബന്ധപ്പെട്ട സമിതികളിൽ വ്യക്തമാക്കിയിട്ടുണ്ട്. പബ്ലിക് ഇഷ്യു നടത്തണമെങ്കിൽ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ ചട്ടങ്ങൾതന്നെ ഭേദഗതി ചെയ്യേണ്ടിവരും. നിലവിലെ നിബന്ധനയനുസരിച്ച് 26 ശതമാനം ഓഹരിയുള്ള കേരള സർക്കാരിന് ചെയർമാനും മാനേജിംഗ് ഡയറക്ടറും മൂന്നു ഡയറക്ടർമാരുമുണ്ട്. ഓഹരി ലിസ്റ്റ് ചെയ്യാൻ ഈ നിബന്ധന തടസമാണെന്നും അദ്ദേഹം പറഞ്ഞു.
26 ശതമാനം കഴിച്ചുള്ള 74 ശതമാനം ഓഹരി പുറത്തുള്ളപ്പോൾ കൂടുതൽ ഓഹരി മറ്റു വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വാങ്ങാൻ കഴിയും.
കൂടുതൽ ഓഹരി ഉള്ളവർക്ക് അതിന് അനുസരിച്ച് ഡയറക്ടർ ബോർഡിൽ പ്രാതിനിധ്യം നൽകേണ്ടിവരും. സർക്കാരിന് സിയാലിലുള്ള നിയന്ത്രണം ഇതുവഴി നഷ്ടപ്പെടും.
കൊച്ചി വിമാനത്താവളം റാഞ്ചാൻ തക്കംനോക്കി നിൽക്കുന്ന കുത്തക മുതലാളിമാരുടെ കൈകളിലേക്കു നിയന്ത്രണം എത്തിച്ചേരാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് ഓഹരി ലിസ്റ്റ് ചെയ്യുന്ന തീരുമാനത്തിൽനിന്നു ഒഴിഞ്ഞുനിൽക്കുന്നതെന്നും കുര്യൻ പറഞ്ഞു.