മുംബൈ: ഓഹരിവിപണിയിലെ കുതിപ്പിൽ പുതു റിക്കാർഡ് കുറിച്ച് സൂചികകൾ. ബിഎസ്ഇ സെൻസെക്സ് 228 പോയിന്റ് കയറി റിക്കാർഡ് ക്ലോസിംഗ് തലമായ 52,329ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇതോടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കന്പനികളുടെ ആകെ വിപണി മൂല്യം സർവകാല റിക്കാർഡായ 229 ലക്ഷം കോടി രൂപയിലെത്തി. നിക്ഷേപകരുടെ വരുമാനത്തിലുണ്ടായ വർധന 1,81,694.26 കോടി രൂപയാണ്.
എൻഎസ്ഇ നിഫ്റ്റി 81 പോയിന്റ് ഉയർന്ന് 15,752ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റിയുടെതും റിക്കാർഡ് ക്ലോസിംഗാണ്. പവർഗ്രിഡ്, എൻടിപിസി, അൾട്ര സെംകോ, റിലയൻസ്, തുടങ്ങിയ കന്പനികളാണ് സെൻസെക്സ് നിരയിൽ കൂടുതൽ നേട്ടമുണ്ടാക്കിയത്.
അതേസമയം, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, ഡോ. റെഡ്ഢീസ്,എസ്ബിഐ എന്നീ കന്പനികളുടെ ഓഹരിവില പിന്നോട്ടുപോയി. പ്രതിദിന കോവിഡ് കേസുകളിൽ കുറവുണ്ടാകുന്നതും മേയിലെ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടന്നതും നിക്ഷേപകരുടെ ആത്മവിശ്വാസം കൂട്ടിയെന്നാണു വിലയിരുത്തൽ.
ഇതോടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കന്പനികളുടെ ആകെ വിപണി മൂല്യം സർവകാല റിക്കാർഡായ 229 ലക്ഷം കോടി രൂപയിലെത്തി. നിക്ഷേപകരുടെ വരുമാനത്തിലുണ്ടായ വർധന 1,81,694.26 കോടി രൂപയാണ്.
എൻഎസ്ഇ നിഫ്റ്റി 81 പോയിന്റ് ഉയർന്ന് 15,752ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റിയുടെതും റിക്കാർഡ് ക്ലോസിംഗാണ്. പവർഗ്രിഡ്, എൻടിപിസി, അൾട്ര സെംകോ, റിലയൻസ്, തുടങ്ങിയ കന്പനികളാണ് സെൻസെക്സ് നിരയിൽ കൂടുതൽ നേട്ടമുണ്ടാക്കിയത്.
അതേസമയം, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, ഡോ. റെഡ്ഢീസ്,എസ്ബിഐ എന്നീ കന്പനികളുടെ ഓഹരിവില പിന്നോട്ടുപോയി. പ്രതിദിന കോവിഡ് കേസുകളിൽ കുറവുണ്ടാകുന്നതും മേയിലെ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടന്നതും നിക്ഷേപകരുടെ ആത്മവിശ്വാസം കൂട്ടിയെന്നാണു വിലയിരുത്തൽ.