വിപണി വിശേഷം / കെ.ബി. ഉദയഭാനു
കാലാവസ്ഥ കനിഞ്ഞു, ടയർ ലോബി കനിയുമോ എന്ന് റബർ മേഖല ഉറ്റുനോക്കുന്നു. ഉത്തരേന്ത്യയിൽനിന്നു സുഗന്ധവ്യഞ്ജനങ്ങൾക്കു കാര്യമായ ഓർഡറുകൾ ലഭിക്കുന്നില്ല. കുരുമുളകു വീണ്ടും മുന്നേറി. മഴയിൽ നാളികേര വിളവെടുപ്പു നിലച്ചു, കൊപ്രവില ഉയരുന്നതിനുപകരം ഇടിഞ്ഞു. രാജ്യാന്തര സ്വർണവിലയിൽ ചാഞ്ചാട്ടം.
റബർ
കാത്തിരിപ്പിനൊടുവിൽ കാലാവസ്ഥ കനിഞ്ഞു.എന്നാൽ ടയർ ലോബി കൂടി കനിഞ്ഞാൽ മാത്രമേ നിവർന്നുനിൽക്കാൻ നമ്മുടെ ചെറുകിട കർഷകർക്കാവൂ. ഈ വാരം ഒട്ടുമിക്ക ചെറുകിട തോട്ടങ്ങളിലും കത്തിവയ്ക്കാൻ കണക്കുകൂട്ടലുകളോടെ ഉത്പാദകർ ഇറങ്ങും.
എന്നാൽ, അൽപ്പം മെച്ചപ്പെട്ട വില ഈ സീസണിലെങ്കിലും ഉറപ്പാക്കാനായില്ലെങ്കിൽ കർഷകരുടെ കഞ്ഞി കുമ്പിളിൽതന്നെ. തിളക്കമാർന്ന ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകളാണ് ഒട്ടുമിക്ക ടയർ കന്പനികളും പുറത്തുവിട്ടത്. എന്നാൽ അസംസ്കൃത റബർ ഉത്പാദിപ്പിക്കുന്ന കർഷകർ ഇന്നും നക്ഷത്രമെണ്ണുന്നു.
ഒട്ടുമിക്ക വൻകിട റബർ എസ്റ്റേറ്റുകളിൽ ഇനിയും റെയിൻ ഗാർഡ് ഇട്ടിട്ടില്ല. കാലവർഷം കേരളവും തമിഴ്നാടും കടന്ന് ആന്ധ്രയിൽ എത്തിയെന്നാണ് വിലയിരുത്തുന്നത്. നിലവിലെ സ്ഥിതി വിലയിരുത്തിയാൽ പന്ത്രണ്ടാം തീയതിയോടെ മാത്രമേ മഴ ശക്തിപ്രാപിക്കൂ. അതായതു വരും ആഴ്ചകളിൽ റെയിൻ ഗാർഡുകൾ ഒരുക്കാനായാൽ അടുത്ത രണ്ടു മാസങ്ങളിൽ സുഖമായി വെട്ട് തുടരാനാവും.
വരണ്ട കാലാവസ്ഥ മൂലം ഫെബ്രുവരി മുതൽ കർഷകർ റബർ ടാപ്പിംഗ് നിർത്തിയതിനാൽ കാർഷിക മേഖലയിലും വിപണിയിലും ഷീറ്റ് സ്റ്റോക്കില്ല, ഓഫ് സീസണിൽ വില ഉയരുമെന്ന് ഉത്പാദകർ പ്രതീക്ഷിച്ചെങ്കിലും കാര്യമായ ഉണർവു സംഭവിച്ചില്ല. ടയർ നിർമാതാക്കൾ ആർഎസ്എസ് നാലാം ഗ്രേഡ് റബർവില 17,200 രൂപയിൽനിന്ന് 16,800 ലേക്ക് ഇടിച്ചു. അഞ്ചാംഗ്രേഡ് 16,500-17,000 രൂപയിൽനിന്നു 16,200-16,600 രൂപയായി. ഒട്ടുപാലിന് 100 രൂപ കുറഞ്ഞ് 11,300 രൂപയായി. ലാറ്റക്സ് 11,800ൽനിന്നു 11,500 ആയി. അവധി വ്യാപാരത്തിൽ റബർ 17,200 രൂപയായി ഉയർന്നു. അതേസമയം രാജ്യാന്തരവില 17,371 രൂപയിൽനിന്നു 16,521 രൂപയായി.
സുഗന്ധവ്യഞ്ജനങ്ങൾ ഒട്ടുമിക്കവയും തളർച്ചയിലാണ്. ഇടപാടുകളുടെ വ്യാപ്തി ചുരുങ്ങിയതിനാൽ ഒരു മാസത്തിലേറെയായി വില സ്റ്റെഡിയാണ്. ആഭ്യന്തര ആവശ്യം ചുരുങ്ങിയതും ഉത്തരേന്ത്യയിൽനിന്നുള്ള അന്വേഷണങ്ങൾ കുറഞ്ഞതും തിരിച്ചടിയായി. ചുക്ക്, മഞ്ഞൾ, ജാതിക്ക, ഏലക്ക, ഗ്രാമ്പു തുടങ്ങിയവ സ്റ്റെഡി.
കുരുമുളക്
കുരുമുളക് മികവുനിലനിർത്തി. ഉത്പാദനം കുറവായതിനാൽ വരും മാസങ്ങളിൽ നിരക്ക് ഉയരുമെന്നു മനസിലാക്കി ചരക്ക് സംഭരിക്കാൻ ഇടനിലക്കാർ മത്സരിച്ചു. കാർഷികമേഖലകളിൽനിന്നുള്ള മുളക് നീക്കം കുറവാണ്. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് 39,300 രൂപയിൽനിന്നു 40,000 ലേക്ക് ഉയർന്നു. ഗാർബിൾഡ് കുരുമുളകുവില 42,000 രൂപ. മുന്നിലുള്ള രണ്ടു മാസങ്ങളിൽ ആഭ്യന്തര ഡിമാൻഡ് ഉയരുമെന്നാണ് വിലയിരുത്തൽ. ഓഗസ്റ്റ്‐ഒക്ടോബറിലെ ഉത്സവ സീസണിലെ ഡിമാൻഡിനുള്ള ചരക്കു സംഭരണത്തിനുള്ള സമയമാണ്. എന്നാൽ, കോവിഡ് സൃഷ്ടിച്ച ആഘാതം ഉത്തരേന്ത്യയിൽ വിൽപ്പനയെ എത്രമാത്രം ബാധിക്കുമെന്നു വിലയിരുത്താനാവില്ല.
അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ മുളകുവില ടണ്ണിന് 5500 ഡോളറായി കയറി. ഇന്തോനേഷ്യയും വിയറ്റ്നാമും 4000 ഡോളറിനും ബ്രസീൽ ടണ്ണിന് 3900 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
നാളികേരം
നാളികേരോത്പന്നങ്ങളുടെ വിലയിൽ നേരിയ ചാഞ്ചാട്ടം ദൃശ്യമായെങ്കിലും മാസാരംഭമായതിനാൽ മില്ലുകാർ കരുതലോടെ എണ്ണ ഇറക്കി നിരക്ക് ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചു. ഇതിനു തമിഴ്നാട് ലോബിയുടെ പിന്തുണയും ലഭ്യമായി. അതേസമയം വിലയിടിച്ച് കൊപ്ര ശേഖരിക്കാനും വ്യവസായികൾ മറന്നില്ല. കാലവർഷമായതിനാൽ ഇനി നാളികേര വിളവെടുപ്പ് തടസപ്പെടും, അതുകൊണ്ടുതന്നെ കൊപ്രവില ഉയരുമെന്ന പ്രതീക്ഷയിലായിരുന്നു വലിയൊരു വിഭാഗം. കൊച്ചിയിൽ വെളിച്ചെണ്ണ വില 100 രൂപ കുറഞ്ഞ് 17,700 രൂപയായി. ആ നിലയ്ക്ക് നോക്കിയാൽ 11,650ൽനിന്നു കൊപ്ര 11,600 ലേക്ക് താഴേണ്ടതിനു പകരം 11,450 ലേക്ക് ഇടിഞ്ഞു.
സ്വർണം
കേരളത്തിൽ സ്വർണവില പവന് 36,640 രൂപയിൽനിന്നു 36,960 ലേയ്ക്ക് ഉയർന്നശേഷം 36,400ലേക്കിടിഞ്ഞു. എന്നാൽ ശനിയാഴ്ച പവൻ 36,720ലേക്കു തിരിച്ചു കയറി. ഗ്രാമിനു വില 4590 രൂപ.
ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1904 ഡോളറിൽനിന്നു 1910 ഡോളർവരെ ഉയർന്നതിനിടയിൽ റഷ്യ നടത്തിയ ചില സാമ്പത്തിക പരിഷ്കാരങ്ങൾ മഞ്ഞലോഹത്തിൽ വിൽപ്പന സമ്മർദം സൃഷ്ടിച്ചതോടെ നിരക്ക് 1855 ഡോളറിലേക്ക് ഇടിഞ്ഞു.
എന്നാൽ വാരാന്ത്യം നിരക്ക് 1891 ഡോളറിലാണ്. ഉയർന്ന റേഞ്ചിൽ ഉടലെടുത്ത പുതിയ വിൽപ്പനകൾ ജൂലൈയിൽ സ്വർണത്തെ 1700 ഡോളറിലേയ്ക്ക് തളർത്തുമോ, അതോ ഓഗസ്റ്റിൽ 2000 ഡോളറിലേക്ക് ഉയർത്തുമോ? ആഗോള ഓപ്പറേറ്റർമാരുടെ നീക്കം നിർണായകമാവും.
കാലാവസ്ഥ കനിഞ്ഞു, ടയർ ലോബി കനിയുമോ എന്ന് റബർ മേഖല ഉറ്റുനോക്കുന്നു. ഉത്തരേന്ത്യയിൽനിന്നു സുഗന്ധവ്യഞ്ജനങ്ങൾക്കു കാര്യമായ ഓർഡറുകൾ ലഭിക്കുന്നില്ല. കുരുമുളകു വീണ്ടും മുന്നേറി. മഴയിൽ നാളികേര വിളവെടുപ്പു നിലച്ചു, കൊപ്രവില ഉയരുന്നതിനുപകരം ഇടിഞ്ഞു. രാജ്യാന്തര സ്വർണവിലയിൽ ചാഞ്ചാട്ടം.
റബർ
കാത്തിരിപ്പിനൊടുവിൽ കാലാവസ്ഥ കനിഞ്ഞു.എന്നാൽ ടയർ ലോബി കൂടി കനിഞ്ഞാൽ മാത്രമേ നിവർന്നുനിൽക്കാൻ നമ്മുടെ ചെറുകിട കർഷകർക്കാവൂ. ഈ വാരം ഒട്ടുമിക്ക ചെറുകിട തോട്ടങ്ങളിലും കത്തിവയ്ക്കാൻ കണക്കുകൂട്ടലുകളോടെ ഉത്പാദകർ ഇറങ്ങും.
എന്നാൽ, അൽപ്പം മെച്ചപ്പെട്ട വില ഈ സീസണിലെങ്കിലും ഉറപ്പാക്കാനായില്ലെങ്കിൽ കർഷകരുടെ കഞ്ഞി കുമ്പിളിൽതന്നെ. തിളക്കമാർന്ന ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകളാണ് ഒട്ടുമിക്ക ടയർ കന്പനികളും പുറത്തുവിട്ടത്. എന്നാൽ അസംസ്കൃത റബർ ഉത്പാദിപ്പിക്കുന്ന കർഷകർ ഇന്നും നക്ഷത്രമെണ്ണുന്നു.
ഒട്ടുമിക്ക വൻകിട റബർ എസ്റ്റേറ്റുകളിൽ ഇനിയും റെയിൻ ഗാർഡ് ഇട്ടിട്ടില്ല. കാലവർഷം കേരളവും തമിഴ്നാടും കടന്ന് ആന്ധ്രയിൽ എത്തിയെന്നാണ് വിലയിരുത്തുന്നത്. നിലവിലെ സ്ഥിതി വിലയിരുത്തിയാൽ പന്ത്രണ്ടാം തീയതിയോടെ മാത്രമേ മഴ ശക്തിപ്രാപിക്കൂ. അതായതു വരും ആഴ്ചകളിൽ റെയിൻ ഗാർഡുകൾ ഒരുക്കാനായാൽ അടുത്ത രണ്ടു മാസങ്ങളിൽ സുഖമായി വെട്ട് തുടരാനാവും.
വരണ്ട കാലാവസ്ഥ മൂലം ഫെബ്രുവരി മുതൽ കർഷകർ റബർ ടാപ്പിംഗ് നിർത്തിയതിനാൽ കാർഷിക മേഖലയിലും വിപണിയിലും ഷീറ്റ് സ്റ്റോക്കില്ല, ഓഫ് സീസണിൽ വില ഉയരുമെന്ന് ഉത്പാദകർ പ്രതീക്ഷിച്ചെങ്കിലും കാര്യമായ ഉണർവു സംഭവിച്ചില്ല. ടയർ നിർമാതാക്കൾ ആർഎസ്എസ് നാലാം ഗ്രേഡ് റബർവില 17,200 രൂപയിൽനിന്ന് 16,800 ലേക്ക് ഇടിച്ചു. അഞ്ചാംഗ്രേഡ് 16,500-17,000 രൂപയിൽനിന്നു 16,200-16,600 രൂപയായി. ഒട്ടുപാലിന് 100 രൂപ കുറഞ്ഞ് 11,300 രൂപയായി. ലാറ്റക്സ് 11,800ൽനിന്നു 11,500 ആയി. അവധി വ്യാപാരത്തിൽ റബർ 17,200 രൂപയായി ഉയർന്നു. അതേസമയം രാജ്യാന്തരവില 17,371 രൂപയിൽനിന്നു 16,521 രൂപയായി.
സുഗന്ധവ്യഞ്ജനങ്ങൾ ഒട്ടുമിക്കവയും തളർച്ചയിലാണ്. ഇടപാടുകളുടെ വ്യാപ്തി ചുരുങ്ങിയതിനാൽ ഒരു മാസത്തിലേറെയായി വില സ്റ്റെഡിയാണ്. ആഭ്യന്തര ആവശ്യം ചുരുങ്ങിയതും ഉത്തരേന്ത്യയിൽനിന്നുള്ള അന്വേഷണങ്ങൾ കുറഞ്ഞതും തിരിച്ചടിയായി. ചുക്ക്, മഞ്ഞൾ, ജാതിക്ക, ഏലക്ക, ഗ്രാമ്പു തുടങ്ങിയവ സ്റ്റെഡി.
കുരുമുളക്
കുരുമുളക് മികവുനിലനിർത്തി. ഉത്പാദനം കുറവായതിനാൽ വരും മാസങ്ങളിൽ നിരക്ക് ഉയരുമെന്നു മനസിലാക്കി ചരക്ക് സംഭരിക്കാൻ ഇടനിലക്കാർ മത്സരിച്ചു. കാർഷികമേഖലകളിൽനിന്നുള്ള മുളക് നീക്കം കുറവാണ്. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് 39,300 രൂപയിൽനിന്നു 40,000 ലേക്ക് ഉയർന്നു. ഗാർബിൾഡ് കുരുമുളകുവില 42,000 രൂപ. മുന്നിലുള്ള രണ്ടു മാസങ്ങളിൽ ആഭ്യന്തര ഡിമാൻഡ് ഉയരുമെന്നാണ് വിലയിരുത്തൽ. ഓഗസ്റ്റ്‐ഒക്ടോബറിലെ ഉത്സവ സീസണിലെ ഡിമാൻഡിനുള്ള ചരക്കു സംഭരണത്തിനുള്ള സമയമാണ്. എന്നാൽ, കോവിഡ് സൃഷ്ടിച്ച ആഘാതം ഉത്തരേന്ത്യയിൽ വിൽപ്പനയെ എത്രമാത്രം ബാധിക്കുമെന്നു വിലയിരുത്താനാവില്ല.
അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ മുളകുവില ടണ്ണിന് 5500 ഡോളറായി കയറി. ഇന്തോനേഷ്യയും വിയറ്റ്നാമും 4000 ഡോളറിനും ബ്രസീൽ ടണ്ണിന് 3900 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
നാളികേരം
നാളികേരോത്പന്നങ്ങളുടെ വിലയിൽ നേരിയ ചാഞ്ചാട്ടം ദൃശ്യമായെങ്കിലും മാസാരംഭമായതിനാൽ മില്ലുകാർ കരുതലോടെ എണ്ണ ഇറക്കി നിരക്ക് ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചു. ഇതിനു തമിഴ്നാട് ലോബിയുടെ പിന്തുണയും ലഭ്യമായി. അതേസമയം വിലയിടിച്ച് കൊപ്ര ശേഖരിക്കാനും വ്യവസായികൾ മറന്നില്ല. കാലവർഷമായതിനാൽ ഇനി നാളികേര വിളവെടുപ്പ് തടസപ്പെടും, അതുകൊണ്ടുതന്നെ കൊപ്രവില ഉയരുമെന്ന പ്രതീക്ഷയിലായിരുന്നു വലിയൊരു വിഭാഗം. കൊച്ചിയിൽ വെളിച്ചെണ്ണ വില 100 രൂപ കുറഞ്ഞ് 17,700 രൂപയായി. ആ നിലയ്ക്ക് നോക്കിയാൽ 11,650ൽനിന്നു കൊപ്ര 11,600 ലേക്ക് താഴേണ്ടതിനു പകരം 11,450 ലേക്ക് ഇടിഞ്ഞു.
സ്വർണം
കേരളത്തിൽ സ്വർണവില പവന് 36,640 രൂപയിൽനിന്നു 36,960 ലേയ്ക്ക് ഉയർന്നശേഷം 36,400ലേക്കിടിഞ്ഞു. എന്നാൽ ശനിയാഴ്ച പവൻ 36,720ലേക്കു തിരിച്ചു കയറി. ഗ്രാമിനു വില 4590 രൂപ.
ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1904 ഡോളറിൽനിന്നു 1910 ഡോളർവരെ ഉയർന്നതിനിടയിൽ റഷ്യ നടത്തിയ ചില സാമ്പത്തിക പരിഷ്കാരങ്ങൾ മഞ്ഞലോഹത്തിൽ വിൽപ്പന സമ്മർദം സൃഷ്ടിച്ചതോടെ നിരക്ക് 1855 ഡോളറിലേക്ക് ഇടിഞ്ഞു.
എന്നാൽ വാരാന്ത്യം നിരക്ക് 1891 ഡോളറിലാണ്. ഉയർന്ന റേഞ്ചിൽ ഉടലെടുത്ത പുതിയ വിൽപ്പനകൾ ജൂലൈയിൽ സ്വർണത്തെ 1700 ഡോളറിലേയ്ക്ക് തളർത്തുമോ, അതോ ഓഗസ്റ്റിൽ 2000 ഡോളറിലേക്ക് ഉയർത്തുമോ? ആഗോള ഓപ്പറേറ്റർമാരുടെ നീക്കം നിർണായകമാവും.