തൊടുപുഴ: ലോക്ഡൗണ്‍ മൂലം കടുത്ത പ്രതിസന്ധി നേരിടുന്ന വ്യാപാരികൾക്ക് ചരക്കു സേവന നികുതി വകുപ്പിന്റെ ഇരുട്ടടി. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജിഎസ്ടി റിട്ടേണ്‍ സമർപ്പിക്കാൻ സർക്കാർ സാവകാശം അനുവദിച്ചിരുന്നു. എന്നാൽ നിർദിഷ്ട ദിവസത്തിനു ശേഷം ജിഎസ്ടി റിട്ടേണ്‍ സമർപ്പിക്കാൻ വൈകിയാൽ വ്യാപാര, വ്യവസായ സ്ഥാപനങ്ങൾ ഒൻപതു ശതമാനം മുതൽ 18 ശതമാനം വരെ പലിശ അടയ്ക്കണമെന്ന നിർദേശമാണ് വ്യാപാരികളെ വെട്ടിലാക്കിയിരിക്കുന്നത്.
അഞ്ചു കോടിയും അതിനു മേലെയും വിറ്റുവരവുള്ള സ്ഥാപനങ്ങൾക്കാണ് പലിശയടയ്ക്കേണ്ടിവരിക. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ടാക്സ് റിട്ടേണ്‍ തയാറാക്കുന്നതിനായി ചാർട്ടേർഡ് അക്കൗണ്ടന്റുമാരുടെയോ സെയിൽസ് ടാക്സ് പ്രാക്ടീഷണർമാരുടെയോ സേവനം വ്യാപാരികൾക്ക് ലഭിച്ചിരുന്നില്ല. ഇവരുടെ ഓഫീസുകളും അടഞ്ഞു കിടക്കുകയാണ്. ഈ സാഹചര്യത്തിൽ കൂടുതൽ വ്യാപാരികളും പലിശയും ലേറ്റ്ഫീയും ജിഎസ്ടി വകുപ്പിൽ അടയ്ക്കേണ്ടി വരും.
അഞ്ചു കോടിക്കു മുകളിലുള്ള സ്ഥാപനങ്ങൾ ഏപ്രിൽമാസത്തെ ജിഎസ്ടി-ആർ 3ബി റിട്ടേണ്‍ ഫയൽ ചെയ്യേണ്ട അവസാന ദിവസം കഴിഞ്ഞ മാസം 20 ആയിരുന്നു. ഇത് പിന്നീട് ജൂണ്‍ നാലു വരെയായി ദീർഘിപ്പിച്ചു നൽകി. എന്നാൽ ഒൻപതു ശതമാനം പലിശ നൽകണം. ഇതിനു ശേഷം റിട്ടേണ്‍ സമർപ്പിക്കുന്നവർ 18 ശതമാനം പലിശയും ലേറ്റ് ഫീയും നൽകണം.അഞ്ചു കോടിക്കു താഴെ വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങൾ കഴിഞ്ഞ നാലു വരെ റിട്ടേണ്‍ സമർപ്പിച്ചാൽ പലിശ ഈടാക്കില്ല. എന്നാൽ ഇതിനു ശേഷം 19 വരെ അടയ്ക്കുന്നവർ ഒൻപതു ശതമാനം പലിശ നൽകണം. ഇതിനു ശേഷമാണെങ്കിൽ 18 ശതമാനം പലിശയും ലേറ്റ് ഫീയും നൽകണമെന്നാണ് കഴിഞ്ഞ ദിവസത്തെ നിർദേശം.
വിവിധ വിഭാഗങ്ങളിലെ നികുതി ദായകർക്കായി ലേറ്റ് ഫീയിൽ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട ്. പണമിടപാട് കന്പ്യൂട്ടർവൽകൃതമായതിനാൽ റിട്ടേണ്‍ നൽകാൻ വൈകിയ നികുതിദായകരുടെ പലിശ ഇതിനോടകം തന്നെ ഈടാക്കിക്കഴിഞ്ഞു.
കോവിഡ് വ്യാപനവും ലോക്ഡൗണും മൂലം കൂടുതൽ സ്ഥാപനങ്ങൾക്കും നിർദിഷ്ട ദിവസത്തിനു മുൻപ് റിട്ടേണ്‍ സമർപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതു മൂലം വ്യാപാരികൾക്ക് ആശ്വാസമായിരുന്ന ഇൻപുട്ട് ടാക്സ് ക്രഡിറ്റും ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇതിനു പുറമെയാണ് വ്യാപാരികളുടെ ടാക്സ് പെയ്മെന്റിന് പലിശയും നൽകേണ്ട ിവരുന്നത്.
ഫലത്തിൽ വ്യാപാരികളിൽ നിന്നുള്ള ഏപ്രിൽ മാസത്തെ നികുതി വരവു കണക്കാക്കി പലിശയിനത്തിൽ കോടികൾ സർക്കാരിനു ലഭിക്കും. എന്നാൽ കോവിഡ് വ്യാപനവും ലോക്ഡൗണും മൂലം നട്ടംതിരിഞ്ഞിരിക്കുന്ന വ്യാപാരികൾക്ക് ഇത്തരം നടപടികളിലൂടെ കനത്ത പ്രഹരമാണ് ജിഎസ്ടി വകുപ്പിൽ നിന്നും ഉണ്ടായിരിക്കുന്നത്.
ഇതിനിടെ ജിഎസ്ടി നിലവിൽ വന്ന 2017 മുതൽ റിട്ടേണ്‍ സമർപ്പിക്കാത്ത നികുതി ബാധ്യതയുള്ളവരുടെ വാർഷിക വിറ്റുവരവു കണക്കാക്കി ലേറ്റ് ഫീ ഒഴിവാക്കി ഓഗസ്റ്റ് 31 വരെ റിട്ടേണ്‍ ഫയൽ ചെയ്യാനുള്ള അവസരം നൽകി. ഉത്തരവ് മേയ് 20 മുതൽ പ്രാബല്യത്തിലായിട്ടുണ്ട്.
ടി.പി.സന്തോഷ്കുമാർ
അഞ്ചു കോടിയും അതിനു മേലെയും വിറ്റുവരവുള്ള സ്ഥാപനങ്ങൾക്കാണ് പലിശയടയ്ക്കേണ്ടിവരിക. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ടാക്സ് റിട്ടേണ്‍ തയാറാക്കുന്നതിനായി ചാർട്ടേർഡ് അക്കൗണ്ടന്റുമാരുടെയോ സെയിൽസ് ടാക്സ് പ്രാക്ടീഷണർമാരുടെയോ സേവനം വ്യാപാരികൾക്ക് ലഭിച്ചിരുന്നില്ല. ഇവരുടെ ഓഫീസുകളും അടഞ്ഞു കിടക്കുകയാണ്. ഈ സാഹചര്യത്തിൽ കൂടുതൽ വ്യാപാരികളും പലിശയും ലേറ്റ്ഫീയും ജിഎസ്ടി വകുപ്പിൽ അടയ്ക്കേണ്ടി വരും.
അഞ്ചു കോടിക്കു മുകളിലുള്ള സ്ഥാപനങ്ങൾ ഏപ്രിൽമാസത്തെ ജിഎസ്ടി-ആർ 3ബി റിട്ടേണ്‍ ഫയൽ ചെയ്യേണ്ട അവസാന ദിവസം കഴിഞ്ഞ മാസം 20 ആയിരുന്നു. ഇത് പിന്നീട് ജൂണ്‍ നാലു വരെയായി ദീർഘിപ്പിച്ചു നൽകി. എന്നാൽ ഒൻപതു ശതമാനം പലിശ നൽകണം. ഇതിനു ശേഷം റിട്ടേണ്‍ സമർപ്പിക്കുന്നവർ 18 ശതമാനം പലിശയും ലേറ്റ് ഫീയും നൽകണം.അഞ്ചു കോടിക്കു താഴെ വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങൾ കഴിഞ്ഞ നാലു വരെ റിട്ടേണ്‍ സമർപ്പിച്ചാൽ പലിശ ഈടാക്കില്ല. എന്നാൽ ഇതിനു ശേഷം 19 വരെ അടയ്ക്കുന്നവർ ഒൻപതു ശതമാനം പലിശ നൽകണം. ഇതിനു ശേഷമാണെങ്കിൽ 18 ശതമാനം പലിശയും ലേറ്റ് ഫീയും നൽകണമെന്നാണ് കഴിഞ്ഞ ദിവസത്തെ നിർദേശം.
വിവിധ വിഭാഗങ്ങളിലെ നികുതി ദായകർക്കായി ലേറ്റ് ഫീയിൽ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട ്. പണമിടപാട് കന്പ്യൂട്ടർവൽകൃതമായതിനാൽ റിട്ടേണ്‍ നൽകാൻ വൈകിയ നികുതിദായകരുടെ പലിശ ഇതിനോടകം തന്നെ ഈടാക്കിക്കഴിഞ്ഞു.
കോവിഡ് വ്യാപനവും ലോക്ഡൗണും മൂലം കൂടുതൽ സ്ഥാപനങ്ങൾക്കും നിർദിഷ്ട ദിവസത്തിനു മുൻപ് റിട്ടേണ്‍ സമർപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതു മൂലം വ്യാപാരികൾക്ക് ആശ്വാസമായിരുന്ന ഇൻപുട്ട് ടാക്സ് ക്രഡിറ്റും ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇതിനു പുറമെയാണ് വ്യാപാരികളുടെ ടാക്സ് പെയ്മെന്റിന് പലിശയും നൽകേണ്ട ിവരുന്നത്.
ഫലത്തിൽ വ്യാപാരികളിൽ നിന്നുള്ള ഏപ്രിൽ മാസത്തെ നികുതി വരവു കണക്കാക്കി പലിശയിനത്തിൽ കോടികൾ സർക്കാരിനു ലഭിക്കും. എന്നാൽ കോവിഡ് വ്യാപനവും ലോക്ഡൗണും മൂലം നട്ടംതിരിഞ്ഞിരിക്കുന്ന വ്യാപാരികൾക്ക് ഇത്തരം നടപടികളിലൂടെ കനത്ത പ്രഹരമാണ് ജിഎസ്ടി വകുപ്പിൽ നിന്നും ഉണ്ടായിരിക്കുന്നത്.
ഇതിനിടെ ജിഎസ്ടി നിലവിൽ വന്ന 2017 മുതൽ റിട്ടേണ്‍ സമർപ്പിക്കാത്ത നികുതി ബാധ്യതയുള്ളവരുടെ വാർഷിക വിറ്റുവരവു കണക്കാക്കി ലേറ്റ് ഫീ ഒഴിവാക്കി ഓഗസ്റ്റ് 31 വരെ റിട്ടേണ്‍ ഫയൽ ചെയ്യാനുള്ള അവസരം നൽകി. ഉത്തരവ് മേയ് 20 മുതൽ പ്രാബല്യത്തിലായിട്ടുണ്ട്.
ടി.പി.സന്തോഷ്കുമാർ