+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൈനാപ്പിൾ കർഷകർ കടുത്ത പ്രതിസന്ധിയിൽ

കോട്ടയം: കേരളത്തിലെ പൈനാപ്പിൾ കർഷകർ പൈനാപ്പിളിന്‍റെ വില ഇടിവ് മൂലം വലിയ തകർച്ചയിലേക്ക്. പൈനാപ്പിൾ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റാനുള്ള സാങ്കേതിക മാർ
പൈനാപ്പിൾ കർഷകർ  കടുത്ത പ്രതിസന്ധിയിൽ
കോട്ടയം: കേരളത്തിലെ പൈനാപ്പിൾ കർഷകർ പൈനാപ്പിളിന്‍റെ വില ഇടിവ് മൂലം വലിയ തകർച്ചയിലേക്ക്. പൈനാപ്പിൾ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റാനുള്ള സാങ്കേതിക മാർഗങ്ങൾ കേരളത്തിൽ ഇല്ലാത്തതാണു കർഷകർക്കു വിനയായിരിക്കുന്നത്. ലോക്ഡൗൺ, കാലം തെറ്റിയുള്ള മഴ, തൊഴിലാളി ക്ഷാമം തുടങ്ങിയ നിരവധി കാരണങ്ങളാൽ ഏകദേശം 50,000 ടൺ പൈനാപ്പിൾ നശിച്ചുകൊണ്ടിരിക്കുന്നു.

ആഭ്യന്തര ഉപയോഗം കഴിഞ്ഞ് മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റിയയയ്ക്കുന്ന ഏക പഴവർഗം പൈനാപ്പിളാണ്. റബർ കർഷകർ വിലയിടിവിൽ കുറേയൊക്കെ പിടിച്ചുനിൽക്കുന്നത് പൈനാപ്പിൾ ഇടവിളകൃഷി ചെയ്യുന്നതുകൊണ്ടാണെന്ന് കർഷകർ പറയുന്നു. ശീതീകരണ സംവിധാനമുള്ള ഗോഡൗണുകൾ ഉണ്ടാക്കണമെന്നും തകർച്ച നേരിടുന്ന പൈനാപ്പിൾ കർഷകരെ ആത്മഹത്യയിൽനിന്നു രക്ഷിക്കാനുള്ള നടപടികൾ അടിയന്തരമായി കൈക്കൊള്ളണമെന്നും കർഷകർ ആവശ്യ പ്പെടുന്നു.

വിളവെടുത്താൽ ഉടൻ വിറ്റുമാറേണ്ട സാഹചര്യമായതാണ് ഏറ്റവും വലിയ പ്രതിസന്ധിയെന്നു സെൻട്രൽ ട്രാവൻകൂർ റബർ ആൻഡ് പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷൻ ഭാരവാഹി ജോജി വാളിപ്ലാക്കൽപറഞ്ഞു.