വിപണി വിശേഷം / കെ.ബി. ഉദയഭാനു
കാർഷികോത്പന്ന വിപണികൾ നിർജീവം, ചെറുകിട കർഷകർ സാന്പത്തിക ഞെരുക്കത്തിൽ. ചുഴലിക്കാറ്റിനിടെ വ്യാപക കൃഷിനാശം, നഷ്ടങ്ങളുടെ കണക്കടുപ്പ് പുർത്തിയാക്കാൻ കാലതാമസം നേരിടാം. സുഗന്ധവ്യഞ്ജനങ്ങളുടെ വിലയിൽ മാറ്റമില്ല. റബർ വ്യാപാര രംഗം നിശ്ചലം. നാളികേരോത്പന്നങ്ങളുടെ വിലയിൽ നേരിയ ചാഞ്ചാട്ടം. സ്വർണ വില കുതിച്ചു കയറി.
കനത്ത മഴയിൽ കാർഷിക കേരളം വിറങ്ങലിച്ചു. മുൻ വാരം ഇതേ കോളത്തിൽ ദീപിക സൂചന നൽകിയതാണ് തെക്കൻ അറബിക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദം കനത്ത മഴയ്ക്ക് ഇടയാക്കുമെന്ന കാര്യം. മഴ മൂലം കാർഷിക മേഖലയിൽ വൻ കൃഷിനാശം സംഭവിച്ചു. വിളകൾ പലതും കടപുഴുകി, വാഴ കൃഷി മാത്രമല്ല ഏലം, കുരുമുളക്, ഇഞ്ചി, മഞ്ഞൾ തോട്ടങ്ങളിലും വ്യാപക നാശം സംഭവിച്ചതായാണ് വിവരം. വാരത്തിന്റെ രണ്ടാം പകുതിയിൽ സംസ്ഥാനത്ത് ലഭിച്ചത് 232 മില്ലിമീറ്റർ മഴയാണ്. നഷ്ടങ്ങളുടെ കണക്കെടുപ്പിനു കാലതാമസം നേരിടും. ലോക്ഡൗണ്‍ മൂലം കൃഷി, പഞ്ചായത്ത് ഓഫീസുകളുടെ പ്രവർത്തനത്തിന് നേരിട്ട തടസം തിരിച്ചടിയാവും. മറുവശത്ത് ലോക് ഡൗണ്‍ മൂലം വിപണികൾ സ്തംഭിച്ചതിനാൽ ഉത്്പന്നങ്ങൾ വിൽപ്പന നടത്താനാവാതെ ചെറുകിട കർഷകർ സാന്പത്തിക ഞെരുക്കത്തിലായി.
കുരുമുളകുവില തുടർച്ചയായ രണ്ടാം വാരത്തിലും സ്റ്റെഡി. ആഭ്യന്തര വിദേശ വാങ്ങലുകാരുടെ അഭാവം മൂലം അണ് ഗാർബിൾഡ് കുരുമുളക് 37,000 രൂപയായി. രാജ്യത്തെ വൻകിട സ്റ്റോക്കിസ്റ്റുകൾ സംഭരണ രംഗത്ത് തിരിച്ചെത്തിയാൽ ഉണർവ് പ്രതീക്ഷിക്കാം. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ മുളക് വില ടണ്ണിന് 5000 ഡോളർ.ചുക്ക്, മഞ്ഞൾ, ജാതിക്ക, ജാതിപത്രി വിലകളും സ്റ്റെഡി.
മഴ സജീവമായ സാഹചര്യത്തിൽ അധികം വൈകാതെ റബർ ടാപ്പിംഗ് പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലാണ് ഉത്പാദകർ. പ്രതികൂല കാലാവസ്ഥ മൂലം ഏതാനും മാസങ്ങളായി റബർ ടാപ്പിംഗ് സ്തംഭിച്ചതിനാൽ വിപണിയിൽ ഷീറ്റിന് ക്ഷാമുണ്ട്. ടയർ കന്പനികളും ഇതര വ്യവസായികളും വിപണികളിൽ ഇടപാടുകൾ പുനരാരംഭിക്കുന്നതിനെ ഉറ്റുനോക്കുന്നു. നാലാം ഗ്രേഡ് റബർ 17,200 ലും അഞ്ചാം ഗ്രേഡ് 16,400-17,000 ലും നിലകൊണ്ടു. ഒട്ടുപാൽ 11,200 ലും ലാറ്റക്സ് 11,500 രൂപയിലുമാണ്. ആഭ്യന്തര അവധി വ്യാപാരത്തിൽ റബർ ബുള്ളിഷാണ്. മേയ് അവധി 17,141 രൂപയിൽനിന്ന് 17,700 വരെ കയറിയ ശേഷം ക്ലോസിംഗിൽ 17,537 രൂപ. നാളികേരോത്പന്നങ്ങളുടെ വിലയിൽ നേരിയ ഉണർവ്. കൊച്ചിയിൽ വെളിച്ചെണ്ണ 17,500ൽ നിന്ന് 17,600 രൂപയായി. കൊപ്ര 11,450 ലാണ്.
കേരളത്തിൽ സ്വർണ വില കുതിച്ചുയർന്നു. ആഭരണകേന്ദ്രങ്ങളിൽ പവൻ 35,680 രൂപയിൽനിന്ന് 35,920ലേക്ക് കയറി. ഗ്രാമിന് വില 4,490 രൂപ. അക്ഷയത്രിതീയ വിൽപ്പനയിൽ സ്വർണത്തിന് തിളങ്ങാനായില്ല, ഇക്കുറി വിൽപ്പന ഒരു ടണ്ണിൽ ഒതുങ്ങിയെന്നാണു വിവരം. സാധാരണ 3-4 ടണ്ണിന്റെ വിൽപ്പന ഈ അവസരത്തിൽ നടക്കാറുണ്ട്.
ന്യൂയോർക്കിൽ ട്രോയ് ഒൗണ്‍സിന് 1,830 ഡോളറിൽനിന്ന് 1,845 ഡോളർ വരെ കയറിയ ശേഷം വാരാന്ത്യം 1843 ഡോളറിലാണ്. പശ്ചിമേഷ്യൻ സംഘർഷാവസ്ഥ ഫണ്ടുകളെ സ്വർണത്തിലേക്ക് ആകർഷിക്കുമെന്ന പ്രതീക്ഷയിൽ ഉൗഹക്കച്ചവടക്കാർ മഞ്ഞലോഹത്തിൽ നിക്ഷേപത്തിന് ഉത്സാഹിക്കുന്നു. ഡെയ്ലി ചാർട്ടിൽ ബുള്ളിഷായി നീങ്ങുന്ന സ്വർണത്തിന് 1,885 ഡോളറിൽ പ്രതിരോധമുണ്ട്.
കാർഷികോത്പന്ന വിപണികൾ നിർജീവം, ചെറുകിട കർഷകർ സാന്പത്തിക ഞെരുക്കത്തിൽ. ചുഴലിക്കാറ്റിനിടെ വ്യാപക കൃഷിനാശം, നഷ്ടങ്ങളുടെ കണക്കടുപ്പ് പുർത്തിയാക്കാൻ കാലതാമസം നേരിടാം. സുഗന്ധവ്യഞ്ജനങ്ങളുടെ വിലയിൽ മാറ്റമില്ല. റബർ വ്യാപാര രംഗം നിശ്ചലം. നാളികേരോത്പന്നങ്ങളുടെ വിലയിൽ നേരിയ ചാഞ്ചാട്ടം. സ്വർണ വില കുതിച്ചു കയറി.
കനത്ത മഴയിൽ കാർഷിക കേരളം വിറങ്ങലിച്ചു. മുൻ വാരം ഇതേ കോളത്തിൽ ദീപിക സൂചന നൽകിയതാണ് തെക്കൻ അറബിക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദം കനത്ത മഴയ്ക്ക് ഇടയാക്കുമെന്ന കാര്യം. മഴ മൂലം കാർഷിക മേഖലയിൽ വൻ കൃഷിനാശം സംഭവിച്ചു. വിളകൾ പലതും കടപുഴുകി, വാഴ കൃഷി മാത്രമല്ല ഏലം, കുരുമുളക്, ഇഞ്ചി, മഞ്ഞൾ തോട്ടങ്ങളിലും വ്യാപക നാശം സംഭവിച്ചതായാണ് വിവരം. വാരത്തിന്റെ രണ്ടാം പകുതിയിൽ സംസ്ഥാനത്ത് ലഭിച്ചത് 232 മില്ലിമീറ്റർ മഴയാണ്. നഷ്ടങ്ങളുടെ കണക്കെടുപ്പിനു കാലതാമസം നേരിടും. ലോക്ഡൗണ്‍ മൂലം കൃഷി, പഞ്ചായത്ത് ഓഫീസുകളുടെ പ്രവർത്തനത്തിന് നേരിട്ട തടസം തിരിച്ചടിയാവും. മറുവശത്ത് ലോക് ഡൗണ്‍ മൂലം വിപണികൾ സ്തംഭിച്ചതിനാൽ ഉത്്പന്നങ്ങൾ വിൽപ്പന നടത്താനാവാതെ ചെറുകിട കർഷകർ സാന്പത്തിക ഞെരുക്കത്തിലായി.
കുരുമുളകുവില തുടർച്ചയായ രണ്ടാം വാരത്തിലും സ്റ്റെഡി. ആഭ്യന്തര വിദേശ വാങ്ങലുകാരുടെ അഭാവം മൂലം അണ് ഗാർബിൾഡ് കുരുമുളക് 37,000 രൂപയായി. രാജ്യത്തെ വൻകിട സ്റ്റോക്കിസ്റ്റുകൾ സംഭരണ രംഗത്ത് തിരിച്ചെത്തിയാൽ ഉണർവ് പ്രതീക്ഷിക്കാം. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ മുളക് വില ടണ്ണിന് 5000 ഡോളർ.ചുക്ക്, മഞ്ഞൾ, ജാതിക്ക, ജാതിപത്രി വിലകളും സ്റ്റെഡി.
മഴ സജീവമായ സാഹചര്യത്തിൽ അധികം വൈകാതെ റബർ ടാപ്പിംഗ് പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലാണ് ഉത്പാദകർ. പ്രതികൂല കാലാവസ്ഥ മൂലം ഏതാനും മാസങ്ങളായി റബർ ടാപ്പിംഗ് സ്തംഭിച്ചതിനാൽ വിപണിയിൽ ഷീറ്റിന് ക്ഷാമുണ്ട്. ടയർ കന്പനികളും ഇതര വ്യവസായികളും വിപണികളിൽ ഇടപാടുകൾ പുനരാരംഭിക്കുന്നതിനെ ഉറ്റുനോക്കുന്നു. നാലാം ഗ്രേഡ് റബർ 17,200 ലും അഞ്ചാം ഗ്രേഡ് 16,400-17,000 ലും നിലകൊണ്ടു. ഒട്ടുപാൽ 11,200 ലും ലാറ്റക്സ് 11,500 രൂപയിലുമാണ്. ആഭ്യന്തര അവധി വ്യാപാരത്തിൽ റബർ ബുള്ളിഷാണ്. മേയ് അവധി 17,141 രൂപയിൽനിന്ന് 17,700 വരെ കയറിയ ശേഷം ക്ലോസിംഗിൽ 17,537 രൂപ. നാളികേരോത്പന്നങ്ങളുടെ വിലയിൽ നേരിയ ഉണർവ്. കൊച്ചിയിൽ വെളിച്ചെണ്ണ 17,500ൽ നിന്ന് 17,600 രൂപയായി. കൊപ്ര 11,450 ലാണ്.
കേരളത്തിൽ സ്വർണ വില കുതിച്ചുയർന്നു. ആഭരണകേന്ദ്രങ്ങളിൽ പവൻ 35,680 രൂപയിൽനിന്ന് 35,920ലേക്ക് കയറി. ഗ്രാമിന് വില 4,490 രൂപ. അക്ഷയത്രിതീയ വിൽപ്പനയിൽ സ്വർണത്തിന് തിളങ്ങാനായില്ല, ഇക്കുറി വിൽപ്പന ഒരു ടണ്ണിൽ ഒതുങ്ങിയെന്നാണു വിവരം. സാധാരണ 3-4 ടണ്ണിന്റെ വിൽപ്പന ഈ അവസരത്തിൽ നടക്കാറുണ്ട്.
ന്യൂയോർക്കിൽ ട്രോയ് ഒൗണ്‍സിന് 1,830 ഡോളറിൽനിന്ന് 1,845 ഡോളർ വരെ കയറിയ ശേഷം വാരാന്ത്യം 1843 ഡോളറിലാണ്. പശ്ചിമേഷ്യൻ സംഘർഷാവസ്ഥ ഫണ്ടുകളെ സ്വർണത്തിലേക്ക് ആകർഷിക്കുമെന്ന പ്രതീക്ഷയിൽ ഉൗഹക്കച്ചവടക്കാർ മഞ്ഞലോഹത്തിൽ നിക്ഷേപത്തിന് ഉത്സാഹിക്കുന്നു. ഡെയ്ലി ചാർട്ടിൽ ബുള്ളിഷായി നീങ്ങുന്ന സ്വർണത്തിന് 1,885 ഡോളറിൽ പ്രതിരോധമുണ്ട്.