മുംബൈ: കഴിഞ്ഞമാസം രാജ്യത്തെ ഇന്ധന ഉപയോഗത്തിൽ മാർച്ച് മാസത്തെ അപേക്ഷിച്ച് 9.4 ശതമാനം ഇടിവ്. കോവിഡ് രണ്ടാം വ്യാപനം തടയാൻ പല മേഖലകളിലും പ്രാദേശിക ലോക്ഡൗണുകളും മറ്റു നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതാണ് ഇന്ധനആവശ്യകതയിൽ കുറവു വരുത്തിയത്.
ഏപ്രിലിലെ പെട്രോൾ വില്പന മാർച്ചിനെ അപേക്ഷിച്ച് 13 ശതമാനം ഇടിഞ്ഞ് 23.8 ലക്ഷം ടണ്‍ ആയി. രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഇന്ധനമായ ഡീസലിന്റെ വില്പന ഏപ്രിലിൽ 66.7 ലക്ഷം ടണ്‍ ആയി ചുരുങ്ങി. മാർച്ചിനെ അപേക്ഷിച്ച് 7.5 ശതമാനവും 2019 ഏപ്രിലിനെ അപേക്ഷിച്ച് ഒന്‍പത് ശതമാനവുമാണ് ഡീസൽ ഉപയോഗത്തിലെ ഇടിവ്.
എൽപിജി വില്പന മുൻ മാസത്തെ അപേക്ഷിച്ച് 6.4 ശതമാനം കുറഞ്ഞ് 21 ലക്ഷം ടണ്‍ ആയി.
ഏപ്രിലിൽ ഇതിലും കുറഞ്ഞ ഇന്ധന ഉപയോഗമാണ് പ്രതീക്ഷിച്ചതെന്നും പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടന്നതിനാലാണ് പ്രതീക്ഷയിൽ കൂടുതൽ ഇന്ധന വില്പന നടന്നതെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഈ മാസം ഇന്ധന ഉപയോഗത്തിൽ മുൻ മാസത്തേക്കാൾ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ.
ഏപ്രിലിലെ പെട്രോൾ വില്പന മാർച്ചിനെ അപേക്ഷിച്ച് 13 ശതമാനം ഇടിഞ്ഞ് 23.8 ലക്ഷം ടണ്‍ ആയി. രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഇന്ധനമായ ഡീസലിന്റെ വില്പന ഏപ്രിലിൽ 66.7 ലക്ഷം ടണ്‍ ആയി ചുരുങ്ങി. മാർച്ചിനെ അപേക്ഷിച്ച് 7.5 ശതമാനവും 2019 ഏപ്രിലിനെ അപേക്ഷിച്ച് ഒന്‍പത് ശതമാനവുമാണ് ഡീസൽ ഉപയോഗത്തിലെ ഇടിവ്.
എൽപിജി വില്പന മുൻ മാസത്തെ അപേക്ഷിച്ച് 6.4 ശതമാനം കുറഞ്ഞ് 21 ലക്ഷം ടണ്‍ ആയി.
ഏപ്രിലിൽ ഇതിലും കുറഞ്ഞ ഇന്ധന ഉപയോഗമാണ് പ്രതീക്ഷിച്ചതെന്നും പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടന്നതിനാലാണ് പ്രതീക്ഷയിൽ കൂടുതൽ ഇന്ധന വില്പന നടന്നതെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഈ മാസം ഇന്ധന ഉപയോഗത്തിൽ മുൻ മാസത്തേക്കാൾ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ.