കൊച്ചി: കോവിഡ് വ്യാപനത്തിലെ ആവശ്യം കണക്കിലെടുത്ത് ഓക്സിജന്‍ ഉത്പാദനം ഇന്ത്യന്‍ ഓയില്‍ കോർപറേഷൻ (ഐഒസി) വര്‍ധിപ്പിച്ചു. പാനിപ്പട്ട് റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍ കോംപ്ലക്സിലെ മോണോ എത്തിലിന്‍ ഗ്ലൈക്കോള്‍ (എംഇജി) പ്ലാന്റാണ് ഓക്സിജന്‍ ഉത്പാദന യൂണിറ്റായി മാറ്റിയത്. ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രതിദിനം 270 ടണ്‍ ഓക്സിജനാണ് ഇന്ത്യന്‍ ഓയില്‍ എത്തിക്കുന്നത്.
17 മെട്രിക് ടണ്‍ ശേഷിയുള്ള 14 എല്‍എന്‍ജി ടാങ്കറുകള്‍ ഓക്സിജന്‍ ടാങ്കറുകളാക്കി മാറ്റിയിട്ടുണ്ട്. മേയ് മധ്യത്തോടെ 20 റോഡ് ടാങ്കറുകളും 25 ഐഎസ്ഒ കണ്ടെയ്നറുകളും ഇന്ത്യന്‍ ഓയില്‍ പുറത്തിറക്കും. ഇതിന്റെ മൊത്തം ശേഷി 820 ടണ്ണാണ്. അടുത്ത ആറുമാസത്തിനുള്ളില്‍, നാസിക്കിലെ ക്രയോജനിക് പ്ലാന്റില്‍ 10 ക്രയോജനിക് റോഡ് ടാങ്കറുകള്‍ നിര്‍മിക്കും.
300 കോടി രൂപയാണു മഹാമാരിക്കെതിരെ ഇന്ത്യന്‍ ഓയില്‍ ഇതിനകം ചെലവഴിച്ചിരിക്കുന്നത്. വാക്സിന് സ്റ്റോറേജിനും ട്രാന്‍സ്പോര്‍ട്ടേഷനും ഉള്ള കോള്‍ഡ് ചെയിന്‍ സംവിധാനം ജമ്മു കാഷ്മീര്‍, തമിഴ്നാട്, ബിഹാര്‍, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ ഐഒസി ലഭ്യമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
17 മെട്രിക് ടണ്‍ ശേഷിയുള്ള 14 എല്‍എന്‍ജി ടാങ്കറുകള്‍ ഓക്സിജന്‍ ടാങ്കറുകളാക്കി മാറ്റിയിട്ടുണ്ട്. മേയ് മധ്യത്തോടെ 20 റോഡ് ടാങ്കറുകളും 25 ഐഎസ്ഒ കണ്ടെയ്നറുകളും ഇന്ത്യന്‍ ഓയില്‍ പുറത്തിറക്കും. ഇതിന്റെ മൊത്തം ശേഷി 820 ടണ്ണാണ്. അടുത്ത ആറുമാസത്തിനുള്ളില്‍, നാസിക്കിലെ ക്രയോജനിക് പ്ലാന്റില്‍ 10 ക്രയോജനിക് റോഡ് ടാങ്കറുകള്‍ നിര്‍മിക്കും.
300 കോടി രൂപയാണു മഹാമാരിക്കെതിരെ ഇന്ത്യന്‍ ഓയില്‍ ഇതിനകം ചെലവഴിച്ചിരിക്കുന്നത്. വാക്സിന് സ്റ്റോറേജിനും ട്രാന്‍സ്പോര്‍ട്ടേഷനും ഉള്ള കോള്‍ഡ് ചെയിന്‍ സംവിധാനം ജമ്മു കാഷ്മീര്‍, തമിഴ്നാട്, ബിഹാര്‍, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ ഐഒസി ലഭ്യമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.