കണ്ണൂർ: സംസ്ഥാനത്ത് സമാനരീതിയിൽ പ്രവർത്തിക്കുന്ന ക്ഷേമനിധി ബോർഡുകൾ ഏകീകരിക്കുന്നതിന്റെ ഭാഗമായി ബോർഡുകളുടെ എണ്ണം കുറയ്ക്കുന്നു. ആറ് ക്ഷേമനിധി ബോര്‍ഡുകളാണ് ഏകീകരിക്കുക. ആദ്യഘട്ടമെന്നനിലയില്‍ ബീഡി-ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെയും കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെയും പ്രവർത്തനമാണ് ഒന്നാക്കി മാറ്റുന്നത്. നിലവിൽ കണ്ണൂരിലാണ് ഈ രണ്ട് ബോര്‍ഡുകളുടെയും ആസ്ഥാനം.
കണ്ണൂരിനുപുറമെ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലും കൈത്തറി ക്ഷേമനിധി ബോര്‍ഡിന് മേഖല ഓഫീസുകളുണ്ട്. എന്നാല്‍ ബീഡി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് കണ്ണൂരില്‍ മാത്രമാണ് ഓഫീസുള്ളത്. കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡും അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡും സമാന രീതിയിൽ ഏകീകരിച്ച് ഒരു ബോർഡിനു കീഴിലാക്കും. വളരെ കുറച്ച് അംഗങ്ങളുള്ള മറ്റു ബോർഡുകളുടെ ഏകീകരണവും ആലോചിക്കുന്നുണ്ട്. ഏകീകരണത്തിനുശേഷം ഒരുപക്ഷേ പുതിയ പേരിലോ അല്ലെങ്കിൽ രണ്ട് ക്ഷേമനിധി ബോർഡുകളുടെയും പേരോടുകൂടിയോ ആയിരിക്കും പ്രവർത്തനം.
സമാനരീതികളിലുള്ള ക്ഷേമനിധി ബോര്‍ഡുകള്‍ ഏകീകരിച്ച് എണ്ണം കുറച്ചാൽ സർക്കാരിന് വലിയ സാന്പത്തികബാധ്യത ഒഴിവാക്കാനാകും. ഓരോ ക്ഷേമനിധി ബോര്‍ഡിലും അഞ്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഉടമകളുടെ അഞ്ച് പ്രതിനിധികള്‍, അഞ്ച് തൊഴിലാളി പ്രതിനിധികള്‍ എന്നിവരും അംഗങ്ങളാണ്.
ചെയര്‍മാന്റെ അലവന്‍സ്, വാഹനം, ഓഫീസുകളുടെ വാടക, അനുബന്ധ ചെലവുകൾ, ജീവനക്കാരുടെ വേതനം എന്നിവയൊക്കെ ബോർഡുകളുടെ എണ്ണം കുറയ്ക്കുന്നതോടെ ലാഭിക്കാനാകും.
ബോര്‍ഡുകള്‍ ഏകീകരിക്കുന്നതിലൂടെ രാഷ്ട്രീയപാര്ട്ടികള്ക്കായിരിക്കും പ്രധാനമായും നഷ്ടം സംഭവിക്കുക. സർക്കാർ രൂപീകരിച്ചുകഴിഞ്ഞാൽ ഭരണമുന്നണിക്ക് വേണ്ടപ്പെട്ടവരെ വിവിധ ക്ഷേമനിധി ബോർഡ് ചെയർമാൻമാരായും ഡയറക്ടർമാരായും നിയമിക്കുന്നതാണ് കേരളത്തിലെ കീഴ്വഴക്കം.
നിശാന്ത് ഘോഷ്
കണ്ണൂരിനുപുറമെ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലും കൈത്തറി ക്ഷേമനിധി ബോര്‍ഡിന് മേഖല ഓഫീസുകളുണ്ട്. എന്നാല്‍ ബീഡി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് കണ്ണൂരില്‍ മാത്രമാണ് ഓഫീസുള്ളത്. കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡും അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡും സമാന രീതിയിൽ ഏകീകരിച്ച് ഒരു ബോർഡിനു കീഴിലാക്കും. വളരെ കുറച്ച് അംഗങ്ങളുള്ള മറ്റു ബോർഡുകളുടെ ഏകീകരണവും ആലോചിക്കുന്നുണ്ട്. ഏകീകരണത്തിനുശേഷം ഒരുപക്ഷേ പുതിയ പേരിലോ അല്ലെങ്കിൽ രണ്ട് ക്ഷേമനിധി ബോർഡുകളുടെയും പേരോടുകൂടിയോ ആയിരിക്കും പ്രവർത്തനം.
സമാനരീതികളിലുള്ള ക്ഷേമനിധി ബോര്‍ഡുകള്‍ ഏകീകരിച്ച് എണ്ണം കുറച്ചാൽ സർക്കാരിന് വലിയ സാന്പത്തികബാധ്യത ഒഴിവാക്കാനാകും. ഓരോ ക്ഷേമനിധി ബോര്‍ഡിലും അഞ്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഉടമകളുടെ അഞ്ച് പ്രതിനിധികള്‍, അഞ്ച് തൊഴിലാളി പ്രതിനിധികള്‍ എന്നിവരും അംഗങ്ങളാണ്.
ചെയര്‍മാന്റെ അലവന്‍സ്, വാഹനം, ഓഫീസുകളുടെ വാടക, അനുബന്ധ ചെലവുകൾ, ജീവനക്കാരുടെ വേതനം എന്നിവയൊക്കെ ബോർഡുകളുടെ എണ്ണം കുറയ്ക്കുന്നതോടെ ലാഭിക്കാനാകും.
ബോര്‍ഡുകള്‍ ഏകീകരിക്കുന്നതിലൂടെ രാഷ്ട്രീയപാര്ട്ടികള്ക്കായിരിക്കും പ്രധാനമായും നഷ്ടം സംഭവിക്കുക. സർക്കാർ രൂപീകരിച്ചുകഴിഞ്ഞാൽ ഭരണമുന്നണിക്ക് വേണ്ടപ്പെട്ടവരെ വിവിധ ക്ഷേമനിധി ബോർഡ് ചെയർമാൻമാരായും ഡയറക്ടർമാരായും നിയമിക്കുന്നതാണ് കേരളത്തിലെ കീഴ്വഴക്കം.
നിശാന്ത് ഘോഷ്