കൊച്ചി: രാജ്യത്തെ മുൻനിര സാമ്പത്തിക സേവനദാതാക്കളായ ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ് 2021 മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ 176.61 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 35.35 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. നാലാം പാദത്തില്‍ 841.13 കോടി രൂപയാണ് കമ്പനിയുടെ മൊത്തം വരുമാനം. മുന്‍ വര്‍ഷമിത് 840.58 കോടി രൂപയായിരുന്നു. 2020-21 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം അറ്റാദായം 590.14 കോടി രൂപയാണ്.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് വൻ വെല്ലുവിളികള്‍ നേരിട്ടെങ്കിലും ബിസിനസിന്റെ എല്ലാ മേഖലകളിലും കമ്പനിക്ക് നേട്ടം കൈവരിക്കാനായെന്ന് ജെഎം ഫിനാന്‍ഷല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വിശാല്‍ കംപാനി പറഞ്ഞു.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് വൻ വെല്ലുവിളികള്‍ നേരിട്ടെങ്കിലും ബിസിനസിന്റെ എല്ലാ മേഖലകളിലും കമ്പനിക്ക് നേട്ടം കൈവരിക്കാനായെന്ന് ജെഎം ഫിനാന്‍ഷല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വിശാല്‍ കംപാനി പറഞ്ഞു.