മംഗളൂരു: ബഹറിനിൽനിന്ന് 54 ടൺ ഓക്സിജനും അനുബന്ധ മെഡിക്കൽ സാമഗ്രികളും നാവികസേനയുടെ ഐഎൻഎസ് തൽവാർ കപ്പലിൽ ഇന്നലെ മംഗളൂരു തുറമുഖത്തെത്തിച്ചു.
കോവിഡ് മഹാമാരിക്കെതിരേയുള്ള പോരാട്ടത്തിൽ സൗഹൃദ രാഷ്ട്രങ്ങളിൽനിന്നു സഹായം സ്വീകരിക്കുന്നതിന്റെ ഭാഗമായി ഒൻപതു യുദ്ധക്കപ്പലുകളാണ് സമുദ്രസേതുവിന്റെ ഭാഗമായി പ്രവർത്തിച്ചുവരുന്നതെന്നു ഡെപ്യൂട്ടിചീഫ് ഓഫ് നേവൽ സ്റ്റാഫ് വൈസ് അഡ്മിറൽ എം.എസ്. പവാർ പറഞ്ഞു. സിംഗപ്പൂരിൽനിന്ന് ഐഎൻഎസ് ഐരാവത്, കുവൈറ്റിൽനിന്ന് ഐഎൻഎസ് കോൽക്കത്ത എന്നീ കപ്പലുകൾ ലിക്വിഡ് ഓക്സിജൻ, ഓക്സിജൻ സിലിണ്ടറുകൾ, ക്രയോജനിക് ടാങ്കറുകൾ, വൈദ്യസഹായ ഉപകരണങ്ങൾ എന്നിവയുമായി ഇന്ത്യയിലേക്കു തിരിച്ചുകഴിഞ്ഞു.
കോവിഡ് മഹാമാരിക്കെതിരേയുള്ള പോരാട്ടത്തിൽ സൗഹൃദ രാഷ്ട്രങ്ങളിൽനിന്നു സഹായം സ്വീകരിക്കുന്നതിന്റെ ഭാഗമായി ഒൻപതു യുദ്ധക്കപ്പലുകളാണ് സമുദ്രസേതുവിന്റെ ഭാഗമായി പ്രവർത്തിച്ചുവരുന്നതെന്നു ഡെപ്യൂട്ടിചീഫ് ഓഫ് നേവൽ സ്റ്റാഫ് വൈസ് അഡ്മിറൽ എം.എസ്. പവാർ പറഞ്ഞു. സിംഗപ്പൂരിൽനിന്ന് ഐഎൻഎസ് ഐരാവത്, കുവൈറ്റിൽനിന്ന് ഐഎൻഎസ് കോൽക്കത്ത എന്നീ കപ്പലുകൾ ലിക്വിഡ് ഓക്സിജൻ, ഓക്സിജൻ സിലിണ്ടറുകൾ, ക്രയോജനിക് ടാങ്കറുകൾ, വൈദ്യസഹായ ഉപകരണങ്ങൾ എന്നിവയുമായി ഇന്ത്യയിലേക്കു തിരിച്ചുകഴിഞ്ഞു.