ന്യൂഡൽഹി: വാക്സിൻ ഉത്പാദനം കുത്തനെ വർധിപ്പിക്കുമെന്ന റിപ്പോർട്ടുകൾ തള്ളി സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദർ പൂനാവാല. വാക്സിൻ നിർമാണം ഏറെ വൈദഗ്ധ്യം ആവശ്യമുള്ള പ്രവൃത്തിയാണെന്നും ഒറ്റരാത്രികൊണ്ട് ഉത്പാദനം വർധിപ്പിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ജനസംഖ്യ അധികമാണെന്നും ഇവർക്കെല്ലാം വാക്സിൻ നിർമിക്കുന്നത് അത്ര എളുപ്പമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഷീൽഡ് വാക്സിന്റെ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ടിനെ നയിക്കുന്നത് പൂനാവാലയാണ്.
കുറഞ്ഞ ജനസംഖ്യയുള്ള, കൂടുതൽ വികസിച്ച രാജ്യങ്ങൾ പോലും കോവിഡിൽ ബുദ്ധിമുട്ടുകയാണ്. ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ വാക്സിൻ ഉത്പാദനം വർധിപ്പിക്കുന്നതിനുള്ള എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ട്. അടുത്ത മാസങ്ങളിൽ 11 കോടി കോവിഡ് വാക്സിൻ സർക്കാരിനു കൈമാറുമെന്നും ഇപ്പോൾ ലണ്ടനിലുള്ള പൂനാവാല ട്വിറ്ററിൽ പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു.
കോവിഡ് വാക്സിൻ നിർമാണത്തിന് സർക്കാരിൽനിന്ന് ശാസ്ത്രീയവും സാങ്കേതികവും സാന്പത്തികവുമായ എല്ലാ സഹായങ്ങളും ലഭിച്ചു. ഇതുവരെ 26 കോടി ഡോസിന്റെ ഓർഡറാണ് ലഭിച്ചത്. ഇതിൽ 15 കോടി നൽകിക്കഴിഞ്ഞു. 11 കോടി വാക്സിനുകൾ നൽകാനുണ്ട്. ഇതിനാവശ്യമായ 1,732.5 കോടി രൂപ കേന്ദ്ര സർക്കാർ മുൻകൂറായി നൽകിയെന്നും പൂനാവാല പ്രസ്താവനയിൽ വ്യക്തമാക്കി.
കുറഞ്ഞ ജനസംഖ്യയുള്ള, കൂടുതൽ വികസിച്ച രാജ്യങ്ങൾ പോലും കോവിഡിൽ ബുദ്ധിമുട്ടുകയാണ്. ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ വാക്സിൻ ഉത്പാദനം വർധിപ്പിക്കുന്നതിനുള്ള എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ട്. അടുത്ത മാസങ്ങളിൽ 11 കോടി കോവിഡ് വാക്സിൻ സർക്കാരിനു കൈമാറുമെന്നും ഇപ്പോൾ ലണ്ടനിലുള്ള പൂനാവാല ട്വിറ്ററിൽ പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു.
കോവിഡ് വാക്സിൻ നിർമാണത്തിന് സർക്കാരിൽനിന്ന് ശാസ്ത്രീയവും സാങ്കേതികവും സാന്പത്തികവുമായ എല്ലാ സഹായങ്ങളും ലഭിച്ചു. ഇതുവരെ 26 കോടി ഡോസിന്റെ ഓർഡറാണ് ലഭിച്ചത്. ഇതിൽ 15 കോടി നൽകിക്കഴിഞ്ഞു. 11 കോടി വാക്സിനുകൾ നൽകാനുണ്ട്. ഇതിനാവശ്യമായ 1,732.5 കോടി രൂപ കേന്ദ്ര സർക്കാർ മുൻകൂറായി നൽകിയെന്നും പൂനാവാല പ്രസ്താവനയിൽ വ്യക്തമാക്കി.