തൃശൂർ: കല്യാണ് ജ്വല്ലേഴ്സ് തൃശൂർ അമല ആശുപത്രിയുമായി ചേർന്ന് 200 കോവിഡ് രോഗികൾക്ക് ചികിത്സാസഹായം ലഭ്യമാക്കുന്നു. പദ്ധതിക്കായി പത്ത് ലക്ഷം രൂപയാണ് കല്യാണ് മാറ്റിവച്ചിരിക്കുന്നത്.
അമല ആശുപത്രിയുടെ ഐസിയുവിൽ ചികിത്സയിലിരിക്കുന്ന 20 രോഗികൾക്കും വാർഡിൽ ചികിത്സയിലിരിക്കുന്ന 180 രോഗികൾക്കുമാണ് സഹായം ലഭ്യമാക്കുക. ആശുപത്രി നിർദേശിക്കുന്ന സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന കോവിഡ് രോഗികൾക്ക് അവരുടെ ചികിത്സാച്ചെലവിന്റെ നിശ്ചിത ശതമാനം കല്യാണ് നൽകും.
മഹാമാരിയുടെ ഈ പ്രതിസന്ധികാലത്ത് അർഹരായവരിലേക്കു സഹായമെത്തിക്കേണ്ടത് കടമയായി കരുതുന്നുവെന്ന് കല്യാണ് ജ്വല്ലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. ആതുരസേവനരംഗത്ത് മികച്ച പാരന്പര്യമുള്ള തൃശൂർ അമല ആശുപത്രിയുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന കോവിഡ് രോഗികൾക്കു പിന്തുണ നൽകാൻ തയാറായ കല്വാണ് ജ്വല്ലേഴ്സ് മാനേജ്മെന്റിനെ അഭിനന്ദിക്കുന്നുവെന്ന് അമല ആശുപത്രി ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ പറഞ്ഞു.
അമല ആശുപത്രിയുടെ ഐസിയുവിൽ ചികിത്സയിലിരിക്കുന്ന 20 രോഗികൾക്കും വാർഡിൽ ചികിത്സയിലിരിക്കുന്ന 180 രോഗികൾക്കുമാണ് സഹായം ലഭ്യമാക്കുക. ആശുപത്രി നിർദേശിക്കുന്ന സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന കോവിഡ് രോഗികൾക്ക് അവരുടെ ചികിത്സാച്ചെലവിന്റെ നിശ്ചിത ശതമാനം കല്യാണ് നൽകും.
മഹാമാരിയുടെ ഈ പ്രതിസന്ധികാലത്ത് അർഹരായവരിലേക്കു സഹായമെത്തിക്കേണ്ടത് കടമയായി കരുതുന്നുവെന്ന് കല്യാണ് ജ്വല്ലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. ആതുരസേവനരംഗത്ത് മികച്ച പാരന്പര്യമുള്ള തൃശൂർ അമല ആശുപത്രിയുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന കോവിഡ് രോഗികൾക്കു പിന്തുണ നൽകാൻ തയാറായ കല്വാണ് ജ്വല്ലേഴ്സ് മാനേജ്മെന്റിനെ അഭിനന്ദിക്കുന്നുവെന്ന് അമല ആശുപത്രി ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ പറഞ്ഞു.