മുംബൈ: കോവിഡിന്റെ ഒന്നാം തരംഗത്തിനുശേഷമുള്ള സാന്പത്തികമേഖലയുടെ തിരിച്ചുവരവിന്റെ സൂചനയായി രാജ്യത്തെ പ്രതിമാസ ജിഎസ്ടി വരുമാനത്തിൽ വൻ വർധന. ഏപ്രിലിൽ രാജ്യത്തെ മൊത്തജിഎസ്ടി വരുമാനം പുതുറിക്കാർഡ് കുറിച്ച് 1.41 ലക്ഷം കോടി രൂപയായി.
ജിഎസ്ടി സംവിധാനം നടപ്പാക്കിയശേഷം ലഭിച്ചിട്ടുള്ള ഏറ്റവും കൂടിയ പ്രതിമാസ വരുമാനത്തുകയാണിത്. മാർച്ചിൽ 1.24 ലക്ഷം കോടി രൂപ ലഭിച്ചതാണ് ഇതുവരെയുണ്ടായിരുന്ന റിക്കാർഡ് . ഒരു ലക്ഷം കോടിക്കുമുകളിൽ ജിഎസ്ടി വരുമാനം ലഭിക്കുന്നത് ഇത് തുടർച്ചയായ ഏഴാം മാസമാണ്.
ഒന്നാം കോവിഡ് തരംഗത്തിനുശേഷമുള്ള തിരിച്ചുവരവിന്റെ വ്യക്തമായ അടയാളമാണ് ഏപ്രിലിലെ ജിഎസ്ടി വരുമാനമെന്ന് ധനമന്ത്രാലയം അറിയിച്ചു. ജിഎസ്ടി സംവിധാനത്തിലെ തട്ടിപ്പുകളും ക്രമക്കേടുകളും തടയാൻ സ്വീകരിച്ച നടപടികളും വരുമാനം കൂട്ടാൻ കാരണമായിട്ടുണ്ട്.
മുൻവർഷം ഏപ്രിലിലെ വരുമാനത്തേക്കാൾ 24 ശതമാനം വർധനയാണ് ഇക്കുറിയുള്ളത്. ഇക്കുറി ഏപ്രിലിൽ കേന്ദ്ര ജിഎസ്ടി ഇനത്തിൽ 27,837 കോടി രൂപയും സംസ്ഥാന ജിഎസ്ടി ഇനത്തിൽ 35,621 കോടി രൂപയും സംയോജിത ജിഎസ്ടി ഇനത്തിൽ 68,481 കോടി രൂപയുമാണ് ലഭിച്ചത്. സെസ് ;9445 കോടി.
ജിഎസ്ടി സംവിധാനം നടപ്പാക്കിയശേഷം ലഭിച്ചിട്ടുള്ള ഏറ്റവും കൂടിയ പ്രതിമാസ വരുമാനത്തുകയാണിത്. മാർച്ചിൽ 1.24 ലക്ഷം കോടി രൂപ ലഭിച്ചതാണ് ഇതുവരെയുണ്ടായിരുന്ന റിക്കാർഡ് . ഒരു ലക്ഷം കോടിക്കുമുകളിൽ ജിഎസ്ടി വരുമാനം ലഭിക്കുന്നത് ഇത് തുടർച്ചയായ ഏഴാം മാസമാണ്.
ഒന്നാം കോവിഡ് തരംഗത്തിനുശേഷമുള്ള തിരിച്ചുവരവിന്റെ വ്യക്തമായ അടയാളമാണ് ഏപ്രിലിലെ ജിഎസ്ടി വരുമാനമെന്ന് ധനമന്ത്രാലയം അറിയിച്ചു. ജിഎസ്ടി സംവിധാനത്തിലെ തട്ടിപ്പുകളും ക്രമക്കേടുകളും തടയാൻ സ്വീകരിച്ച നടപടികളും വരുമാനം കൂട്ടാൻ കാരണമായിട്ടുണ്ട്.
മുൻവർഷം ഏപ്രിലിലെ വരുമാനത്തേക്കാൾ 24 ശതമാനം വർധനയാണ് ഇക്കുറിയുള്ളത്. ഇക്കുറി ഏപ്രിലിൽ കേന്ദ്ര ജിഎസ്ടി ഇനത്തിൽ 27,837 കോടി രൂപയും സംസ്ഥാന ജിഎസ്ടി ഇനത്തിൽ 35,621 കോടി രൂപയും സംയോജിത ജിഎസ്ടി ഇനത്തിൽ 68,481 കോടി രൂപയുമാണ് ലഭിച്ചത്. സെസ് ;9445 കോടി.