മുംബൈ: കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ രാജ്യത്തെ ബിസിനസ് പ്രവർത്തനങ്ങൾ കോവിഡിനു മുന്‍പുള്ള സ്ഥിതിയുടെ 75 ശതമാനമായി ചുരുങ്ങി.
ഏപ്രിൽ 25 വരെയുള്ള കണക്കുകൾ പ്രകാരം വൈദ്യുതി ഉപയോഗം, ജിഎസ്ടി ഇ- വേ ബിൽ, റെയിൽ ചരക്കുനീക്കം തുടങ്ങിയവയിൽ രാജ്യത്ത് ഗണ്യമായി കുറവുണ്ടായിട്ടുണ്ടെന്നും ജാപ്പനീസ് വിപണി വിശകലന സ്ഥാപനമായ നൊമുറ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, മുൻവർഷം ലോക്ക്ഡൗണ്‍ കാലത്തുണ്ടായ അത്ര മാന്ദ്യം ഏജൻസി ഇക്കുറി പ്രതീക്ഷിക്കുന്നില്ല.
ഇപ്പോഴത്തെ നിയന്ത്രണങ്ങളുടെ ഫലമായുണ്ടാകുന്ന മാന്ദ്യം ഏപ്രിൽ- ജൂണ്‍ ത്രൈമാസ ജിഡിപിയെ മാത്രം ബാധിക്കാനാണു സാധ്യത. വാക്സിൻ വിതരണം ശക്തമാകുന്നതോടെ ജൂണ്‍ മുതൽ വിപണിയിൽ ഡിമാൻഡ് അതിവേഗമുയരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഏപ്രിൽ 25 വരെയുള്ള കണക്കുകൾ പ്രകാരം വൈദ്യുതി ഉപയോഗം, ജിഎസ്ടി ഇ- വേ ബിൽ, റെയിൽ ചരക്കുനീക്കം തുടങ്ങിയവയിൽ രാജ്യത്ത് ഗണ്യമായി കുറവുണ്ടായിട്ടുണ്ടെന്നും ജാപ്പനീസ് വിപണി വിശകലന സ്ഥാപനമായ നൊമുറ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, മുൻവർഷം ലോക്ക്ഡൗണ്‍ കാലത്തുണ്ടായ അത്ര മാന്ദ്യം ഏജൻസി ഇക്കുറി പ്രതീക്ഷിക്കുന്നില്ല.
ഇപ്പോഴത്തെ നിയന്ത്രണങ്ങളുടെ ഫലമായുണ്ടാകുന്ന മാന്ദ്യം ഏപ്രിൽ- ജൂണ്‍ ത്രൈമാസ ജിഡിപിയെ മാത്രം ബാധിക്കാനാണു സാധ്യത. വാക്സിൻ വിതരണം ശക്തമാകുന്നതോടെ ജൂണ്‍ മുതൽ വിപണിയിൽ ഡിമാൻഡ് അതിവേഗമുയരുമെന്നും റിപ്പോർട്ടിൽ പറയുന്നു.