മുംബൈ: രാജ്യത്തെ സാന്പത്തികരംഗത്ത് പ്രകടമായിത്തുടങ്ങിയ ഉണർവ് കോവിഡ് രണ്ടാം തരംഗത്തിലും തുടരുമെന്നു കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. 2020 കോവിഡിന്റെ വർഷമായാണ് അറിയപ്പെട്ടത്, എന്നാൽ 2021 കോവിഡിന്റെ പേരിലായിരിക്കില്ല അറിയപ്പെടുകയെന്നും അവർ കൂട്ടിച്ചേർത്തു.
കോൽക്കത്തയിൽ നടന്ന പൊതു പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു നിർമല. “സാന്പത്തിക രംഗത്തിന്റെ വളർച്ചയ്ക്ക് വ്യവസായമേഖലയും കേന്ദ്രസർക്കാരും തമ്മിലുള്ള പരസ്പര വിശ്വാസം അത്യാവശ്യമാണ്. ഇപ്പോഴത്തെ പ്രതിസന്ധി നേരിടാൻ സാധ്യമായതെല്ലാം കേന്ദ്രസർക്കാർ ചെയ്യുന്നുണ്ട്.
കോവിഡ് പരിശോധനകൾ വർധിപ്പിച്ചു. ഓക്സിജൻ ഉത്പാദനവും വെന്റിലേറ്റർ നിർമാണവും കൂട്ടി. പിപിഇ കിറ്റ് ഉൾപ്പെടയെുള്ള സുരക്ഷാ ഉത്പന്നങ്ങളുടെ ഉത്പാദനവും ത്വരിതപ്പെടുത്തി’’- നിർമല കൂട്ടിച്ചേർത്തു.
കോൽക്കത്തയിൽ നടന്ന പൊതു പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു നിർമല. “സാന്പത്തിക രംഗത്തിന്റെ വളർച്ചയ്ക്ക് വ്യവസായമേഖലയും കേന്ദ്രസർക്കാരും തമ്മിലുള്ള പരസ്പര വിശ്വാസം അത്യാവശ്യമാണ്. ഇപ്പോഴത്തെ പ്രതിസന്ധി നേരിടാൻ സാധ്യമായതെല്ലാം കേന്ദ്രസർക്കാർ ചെയ്യുന്നുണ്ട്.
കോവിഡ് പരിശോധനകൾ വർധിപ്പിച്ചു. ഓക്സിജൻ ഉത്പാദനവും വെന്റിലേറ്റർ നിർമാണവും കൂട്ടി. പിപിഇ കിറ്റ് ഉൾപ്പെടയെുള്ള സുരക്ഷാ ഉത്പന്നങ്ങളുടെ ഉത്പാദനവും ത്വരിതപ്പെടുത്തി’’- നിർമല കൂട്ടിച്ചേർത്തു.