ബെയ്ജിംഗ്: ലോകരാഷ്ട്രങ്ങൾ കോവിഡ് രണ്ടാം തരംഗത്തിൽ വിറങ്ങലിക്കുന്പോഴും കരുത്തോടെ കുതിച്ച് ചൈന. 2021ലെ ആദ്യ ത്രൈമാസത്തിൽ (ജനുവരി-മാർച്ച്) ചൈനീസ് ജിഡിപി മുൻവർഷം ഇതേ ത്രൈമാസത്തെ അപേക്ഷിച്ച് 18.3 ശതമാനം വളർച്ച കൈവരിച്ചു. 1993ൽ ചൈന ജിഡിപി കണക്ക് പ്രസിദ്ധീകരിക്കാൻ തുടങ്ങിയശേഷമുണ്ടാകുന്ന ഏറ്റവും വലിയ ത്രൈമാസ വളർച്ചയാണിത്. ചൈനയിലെ നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (എൻബിഎസ്)ആണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
ജനുവരി- മാർച്ച് കാലയളവിൽ ചൈനയിലെ വ്യവസായ ഉത്പാദനം, നിക്ഷേപം, ആഭ്യന്തര വില്പന, കയറ്റുമതി തുടങ്ങിയവയിൽ വളർച്ച പ്രകടമായിരുന്നു. അതേസമയം, കോവിഡ് വ്യാപനത്തെത്തുടർന്ന് മുൻവർഷം ഇതേ കാലയളവിൽ വിവരശേഖരണം കൃത്യമല്ലാതിരുന്നതും ഇത്തവണത്തെ ത്രൈമാസ ഫലത്തെ സ്വാധീനിച്ചിട്ടുണ്ടെന്നു വിലയിരുത്തലുണ്ട്.
കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ചൈനതന്നെയാണു കോവിഡ് മൂലമുള്ള സാന്പത്തിക മുരടിപ്പിൽനിന്ന് ആദ്യം രക്ഷ നേടിയതും. 2020ൽ 2.3 ശതമാനം വളർച്ചയാണു ചൈന കരസ്ഥമാക്കിയത്. ലോകരാഷ്ട്രങ്ങളിൽ ഭൂരിഭാഗവും കഴിഞ്ഞ വർഷം സാന്പത്തിക തളർച്ചയിലായപ്പോഴാണു ചൈന വളർച്ച നേടിയതെന്നത് ശ്രദ്ധേയം. നടപ്പുവർഷം ജനുവരി-മാർച്ച് കാലയളവിൽ ചൈനയിലെ വ്യവസായ ഉത്പാദനം 24.5 ശതമാനമാണ് വളർന്നത്. സ്ഥിരനിക്ഷേപങ്ങളിലെ വളർച്ച 25.6 ശതമാനമാണ്. സർക്കാർ നിക്ഷേപങ്ങളിൽ 25.3 ശതമാനവും സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങളിൽ 26 ശതമാനവും വളർച്ചയുണ്ടായി. 29.7 ലക്ഷം പുതിയ തൊഴിലവസരങ്ങളുണ്ടായെന്നും എൻബിഎസ് റിപ്പോർട്ട് ചെയ്യുന്നു.
നടപ്പു വർഷം ചൈന 8.4 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് ഐഎംഎഫ് വിലയിരുത്തൽ.
അതേസമയം, രാജ്യത്ത് ഏറിവരുന്ന കോർപറേറ്റ് കടങ്ങൾ ചൈനയ്ക്ക് പിന്നീട് തലവേദനയായി മാറാനിടയുണ്ടെന്നും ഐഎംഎഫ് മുന്നറിയിപ്പു നൽകിയിരുന്നു. സർക്കാർ നിക്ഷേപങ്ങളാണ് ചൈനയെ മുന്നോട്ടു നയിക്കുന്നതെന്നും രാജ്യത്തെ സ്വകാര്യ ഉപഭോഗത്തിലും ഡിമാൻഡിലും വർധനയുണ്ടാകുന്നില്ലെന്നും ഐഎംഎഫ് മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് നേരത്തെ പ്രതികരിച്ചിരുന്നു.
ജനുവരി- മാർച്ച് കാലയളവിൽ ചൈനയിലെ വ്യവസായ ഉത്പാദനം, നിക്ഷേപം, ആഭ്യന്തര വില്പന, കയറ്റുമതി തുടങ്ങിയവയിൽ വളർച്ച പ്രകടമായിരുന്നു. അതേസമയം, കോവിഡ് വ്യാപനത്തെത്തുടർന്ന് മുൻവർഷം ഇതേ കാലയളവിൽ വിവരശേഖരണം കൃത്യമല്ലാതിരുന്നതും ഇത്തവണത്തെ ത്രൈമാസ ഫലത്തെ സ്വാധീനിച്ചിട്ടുണ്ടെന്നു വിലയിരുത്തലുണ്ട്.
കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ചൈനതന്നെയാണു കോവിഡ് മൂലമുള്ള സാന്പത്തിക മുരടിപ്പിൽനിന്ന് ആദ്യം രക്ഷ നേടിയതും. 2020ൽ 2.3 ശതമാനം വളർച്ചയാണു ചൈന കരസ്ഥമാക്കിയത്. ലോകരാഷ്ട്രങ്ങളിൽ ഭൂരിഭാഗവും കഴിഞ്ഞ വർഷം സാന്പത്തിക തളർച്ചയിലായപ്പോഴാണു ചൈന വളർച്ച നേടിയതെന്നത് ശ്രദ്ധേയം. നടപ്പുവർഷം ജനുവരി-മാർച്ച് കാലയളവിൽ ചൈനയിലെ വ്യവസായ ഉത്പാദനം 24.5 ശതമാനമാണ് വളർന്നത്. സ്ഥിരനിക്ഷേപങ്ങളിലെ വളർച്ച 25.6 ശതമാനമാണ്. സർക്കാർ നിക്ഷേപങ്ങളിൽ 25.3 ശതമാനവും സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങളിൽ 26 ശതമാനവും വളർച്ചയുണ്ടായി. 29.7 ലക്ഷം പുതിയ തൊഴിലവസരങ്ങളുണ്ടായെന്നും എൻബിഎസ് റിപ്പോർട്ട് ചെയ്യുന്നു.
നടപ്പു വർഷം ചൈന 8.4 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് ഐഎംഎഫ് വിലയിരുത്തൽ.
അതേസമയം, രാജ്യത്ത് ഏറിവരുന്ന കോർപറേറ്റ് കടങ്ങൾ ചൈനയ്ക്ക് പിന്നീട് തലവേദനയായി മാറാനിടയുണ്ടെന്നും ഐഎംഎഫ് മുന്നറിയിപ്പു നൽകിയിരുന്നു. സർക്കാർ നിക്ഷേപങ്ങളാണ് ചൈനയെ മുന്നോട്ടു നയിക്കുന്നതെന്നും രാജ്യത്തെ സ്വകാര്യ ഉപഭോഗത്തിലും ഡിമാൻഡിലും വർധനയുണ്ടാകുന്നില്ലെന്നും ഐഎംഎഫ് മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് നേരത്തെ പ്രതികരിച്ചിരുന്നു.