മുംബൈ: കേന്ദ്ര സർക്കാരിന്റെ, 2020-21 ധനകാര്യവർഷത്തിലെ പരോക്ഷ നികുതി വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 12 ശതമാനം ഉയർന്ന് 10.71 ലക്ഷം കോടി രൂപയായി. മുൻവർഷം 9.54 ലക്ഷം കോടിരൂപയായിരുന്നു കേന്ദ്രത്തിന്റെ പരോക്ഷ നികുതി വരുമാനം.
ജിഎസ്ടി, എക്സൈസ് ഡ്യുട്ടി, കസ്റ്റംസ് ഡ്യൂട്ടി തുടങ്ങിയവ ഉൾപ്പെടുന്നതാണു പരോക്ഷനികുതി. കസ്റ്റംസ് ഡ്യൂട്ടി ഇനത്തിലെ വരുമാനം 21 ശതമാനം വർധിച്ച് 1.32 ലക്ഷം കോടി രൂപയായി. കേന്ദ്ര എക്സൈസ് ഡ്യൂട്ടി ഇനത്തിലെയും സേവനനികുതി ഇനത്തിലെയും വരുമാനവർധന 59 ശതമാനമാണ്; 3.91 ലക്ഷം കോടി. അതേസമയം, ജിഎസ്ടി ഇനത്തിലെ തുക മുൻവർഷത്തെ അപേക്ഷിച്ച് എട്ടു ശതമാനം കുറഞ്ഞ് 5.48 ലക്ഷംകോടി രൂപയായി.
2019-20ൽ ജിഎസ്ടി ഇനത്തിൽ 5.99 ലക്ഷം കോടി രൂപ ലഭിച്ചിരുന്നതാണ്. കോവിഡ് വ്യാപനത്തെത്തുടർന്ന് 2020-21 ധനകാര്യവർഷത്തിന്റെ ആദ്യ പകുതിയിൽ ജിഎസ്ടി വരുമാനം കുത്തനെ ഇടിഞ്ഞിരുന്നു.
എന്നാൽ ലോക്ക് ഡൗണ്‍ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ ജിഎസ്ടിയിൽനിന്നുള്ള വരുമാനം ഉയർന്നു. മാർച്ചിലെ ജിഎസ്ടി വരുമാനം സർവകാല റിക്കാർഡായ 1.24 ലക്ഷം കോടി രൂപയായിരുന്നു.
ജിഎസ്ടി, എക്സൈസ് ഡ്യുട്ടി, കസ്റ്റംസ് ഡ്യൂട്ടി തുടങ്ങിയവ ഉൾപ്പെടുന്നതാണു പരോക്ഷനികുതി. കസ്റ്റംസ് ഡ്യൂട്ടി ഇനത്തിലെ വരുമാനം 21 ശതമാനം വർധിച്ച് 1.32 ലക്ഷം കോടി രൂപയായി. കേന്ദ്ര എക്സൈസ് ഡ്യൂട്ടി ഇനത്തിലെയും സേവനനികുതി ഇനത്തിലെയും വരുമാനവർധന 59 ശതമാനമാണ്; 3.91 ലക്ഷം കോടി. അതേസമയം, ജിഎസ്ടി ഇനത്തിലെ തുക മുൻവർഷത്തെ അപേക്ഷിച്ച് എട്ടു ശതമാനം കുറഞ്ഞ് 5.48 ലക്ഷംകോടി രൂപയായി.
2019-20ൽ ജിഎസ്ടി ഇനത്തിൽ 5.99 ലക്ഷം കോടി രൂപ ലഭിച്ചിരുന്നതാണ്. കോവിഡ് വ്യാപനത്തെത്തുടർന്ന് 2020-21 ധനകാര്യവർഷത്തിന്റെ ആദ്യ പകുതിയിൽ ജിഎസ്ടി വരുമാനം കുത്തനെ ഇടിഞ്ഞിരുന്നു.
എന്നാൽ ലോക്ക് ഡൗണ്‍ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ ജിഎസ്ടിയിൽനിന്നുള്ള വരുമാനം ഉയർന്നു. മാർച്ചിലെ ജിഎസ്ടി വരുമാനം സർവകാല റിക്കാർഡായ 1.24 ലക്ഷം കോടി രൂപയായിരുന്നു.