വിപണി വിശേഷം / കെ.ബി. ഉദയഭാനു
കുരുമുളകു വിപണിയിൽ ഉടലെടുത്ത ബുൾ തരംഗം കർഷകരെയും സ്റ്റോക്കിസ്റ്റുകളെയും ആവേശം കൊള്ളിച്ചു, ക്വിന്റലിന് 1800 രൂപ വർധിച്ചു. നാളികേരോത്പന്നങ്ങളുടെ നിരക്ക് താഴ്ന്നു. റബർ ഷീറ്റ് ലഭ്യത കുറഞ്ഞതോടെ ടയർ കന്പനികൾ നിരക്ക് ഉയർത്തി. സ്വർണ വിലയിൽ വൻ മുന്നേറ്റം.
കുരുമുളകു സംഭരിക്കാൻ കയറ്റുമതിക്കാരും ഇറക്കുമതിക്കാരും ആഗോളതലത്തിൽ മത്സരിച്ചത് ഉത്പന്നവിലയിൽ കുതിച്ചു ചാട്ടം സൃഷ്ടിച്ചു. ഇന്ത്യയിൽ മാത്രമല്ല മുഖ്യ ഉത്പാദക രാജ്യങ്ങളിലെല്ലാം ചരക്ക് ക്ഷാമം തലയുയർത്തിയത് ഇറക്കുമതി രാജ്യങ്ങളെ സമ്മർദത്തിലാക്കി. കൊച്ചിയിലും മുളകു ലഭ്യത കുറവാണ്. ഹോളിയും ദുഃഖവെള്ളിയും മൂലം വിപണി ഏതാണ്ട് ഹോളി ഡേ മൂഡിലായിരുന്നു. കാർഷിക മേഖല ചരക്കുനീക്കത്തിൽ വരുത്തിയ നിയന്ത്രണം തുടരുന്നു. കൊച്ചിയിൽ ഗാർബിൾഡ് മുളകുവില 38,400ൽനിന്ന് 40,200 രൂപയായി.
രാജ്യാന്തര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളകുവില ടണ്ണിന് 5500 ഡോളറായി. വിയറ്റ്നാം 3800 ഡോളറിനും ഇന്തോനേഷ്യയും ബ്രസീലും 4000 ഡോളറിനും ക്വട്ടേഷൻ ഇറക്കി. ശ്രീലങ്കൻ മുളകുവില 3700 ഡോളറാണ്. ഇതിനിടെ ഇന്ത്യൻ വിപണിയിൽ നുഴഞ്ഞുകയറ്റത്തിന് വ്യവസായികൾ നേപ്പാളിന്റെ സഹായം തേടുന്നതായും സൂചനയുണ്ട്. 10,000 ടണ്‍ കുരുമുളക് ഇറക്കുമതിക്ക് അനുമതിതേടി നേപ്പാൾ സർക്കാർ ഇന്ത്യയെ സമീപിച്ചതായാണ് വിവരം.
വിയറ്റ്നാം മുളക് ശ്രീലങ്കൻ തുറമുഖമായ കൊളംബോ മാർഗം എത്തിക്കാനാണു പദ്ധതി. വിപണി വൃത്തങ്ങളുടെ വിലയിരുത്തലിൽ പ്രതിവർഷം 500 ടണ്‍ കുരുമുളകു മാത്രമാണ് നേപ്പാൾ ശേഖരിക്കുന്നത്. ആ നിലയ്ക്ക് ഇപ്പോഴത്തെ ഇറക്കുമതി നീക്കത്തിനുപിന്നിൽ ഇന്ത്യൻ വ്യവസായികളാണെന്നാണ് സൂചന. നേപ്പാളിലേക്ക് എന്ന വ്യാജേന എത്തിച്ച ശേഷം ഉത്തരേന്ത്യയിൽ മറിച്ചുവില്പന നടത്താൻ പദ്ധതിയുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. മുൻകാലളങ്ങളിലും ഇത്തരത്തിൽ കോൽക്കത്ത തുറമുഖത്ത് എത്തിക്കുന്ന ചരക്ക് അതിർത്തി കടക്കാതെ ഉത്തരേന്ത്യയിൽ വിറ്റഴിച്ച ചരിത്രമുണ്ട്.
നാളികേരോത്പന്നങ്ങളുടെ വില താഴ്ന്നു. ഈസ്റ്റർ വിൽപ്പന മുന്നിൽക്കണ്ട് മില്ലുകാർ വെളിച്ചെണ്ണ ഇറക്കാൻ ഉത്സാഹിച്ചത് വിലയെ ബാധിച്ചു. കൊച്ചിയിൽ എണ്ണ വില ക്വിന്റലിന് 200രൂപ കുറഞ്ഞ് 20,400 രൂപയായി. കൊപ്ര സംഭരിക്കാൻ കൊപ്രയാട്ട് വ്യവസായികൾ കാര്യമായ താത്പര്യം കാണിക്കാഞ്ഞതും തളർച്ചയ്ക്കു കാരണമായി. കൊപ്ര 13,600 രൂപയിൽനിന്ന് 13,450 രൂപയായി.
ഏലം വാരാവസാനം കാഴ്ചവച്ച കുതിച്ചുചാട്ടം ഹൈറേഞ്ചിന് ആവേശമായി. കൊച്ചി ലേലത്തിൽ മികച്ചയിനങ്ങൾ കിലോ 2,613 രൂപയായി കയറി. നീണ്ട ഇടവേളയ്ക്കുശേഷമാണ് ഏലം ഈ റേഞ്ചിലേക്കു ചുവടുവയ്ക്കുന്നത്. കയറ്റുമതിക്കാരും ആഭ്യന്തര ഇടപാടുകാരും ഏലത്തിൽ താത്പര്യം കാണിച്ചു.
കൊച്ചിയിലും കോട്ടയത്തും റബർ ലഭ്യത കുറഞ്ഞതിനാൽ സ്റ്റോക്കിസ്റ്റുകളെ ആകർഷിക്കാൻ വ്യവസായികൾ നിരക്ക് ഉയർത്തി. ടയർ നിർമാണത്തിന് ആവശ്യമായ ആർഎസ്എസ് നാലാം ഗ്രേഡ് 16,900 രൂപയിൽനിന്ന് 17,000 രൂപയായി. അഞ്ചാം ഗ്രേഡ് 16,200-16,800 രൂപയിൽ വ്യാപാരം നടന്നു.
ആഭരണകേന്ദ്രങ്ങളിൽ സ്വർണവില വർധിച്ചു. പവൻ 33,520 നിന്ന് 32,880 ലേക്ക് ഇടിഞ്ഞ ശേഷം വാരത്തിന്റെ രണ്ടാംപകുതിയിൽ നിരക്ക് 33,800 രൂപയായി.
ഗ്രാമിന് വില 4,190 രൂപയിൽനിന്ന് 4,225 രൂപയായി. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് ആഭ്യന്തര സ്വർണ വില ഉയർത്തി. ന്യൂയോർക്കിൽ ട്രോയ് ഒൗണ്‍സിന് 1,733 ഡോളറിൽ നിന്ന് 1,730 ഡോളറായി.
കുരുമുളകു വിപണിയിൽ ഉടലെടുത്ത ബുൾ തരംഗം കർഷകരെയും സ്റ്റോക്കിസ്റ്റുകളെയും ആവേശം കൊള്ളിച്ചു, ക്വിന്റലിന് 1800 രൂപ വർധിച്ചു. നാളികേരോത്പന്നങ്ങളുടെ നിരക്ക് താഴ്ന്നു. റബർ ഷീറ്റ് ലഭ്യത കുറഞ്ഞതോടെ ടയർ കന്പനികൾ നിരക്ക് ഉയർത്തി. സ്വർണ വിലയിൽ വൻ മുന്നേറ്റം.
കുരുമുളകു സംഭരിക്കാൻ കയറ്റുമതിക്കാരും ഇറക്കുമതിക്കാരും ആഗോളതലത്തിൽ മത്സരിച്ചത് ഉത്പന്നവിലയിൽ കുതിച്ചു ചാട്ടം സൃഷ്ടിച്ചു. ഇന്ത്യയിൽ മാത്രമല്ല മുഖ്യ ഉത്പാദക രാജ്യങ്ങളിലെല്ലാം ചരക്ക് ക്ഷാമം തലയുയർത്തിയത് ഇറക്കുമതി രാജ്യങ്ങളെ സമ്മർദത്തിലാക്കി. കൊച്ചിയിലും മുളകു ലഭ്യത കുറവാണ്. ഹോളിയും ദുഃഖവെള്ളിയും മൂലം വിപണി ഏതാണ്ട് ഹോളി ഡേ മൂഡിലായിരുന്നു. കാർഷിക മേഖല ചരക്കുനീക്കത്തിൽ വരുത്തിയ നിയന്ത്രണം തുടരുന്നു. കൊച്ചിയിൽ ഗാർബിൾഡ് മുളകുവില 38,400ൽനിന്ന് 40,200 രൂപയായി.
രാജ്യാന്തര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളകുവില ടണ്ണിന് 5500 ഡോളറായി. വിയറ്റ്നാം 3800 ഡോളറിനും ഇന്തോനേഷ്യയും ബ്രസീലും 4000 ഡോളറിനും ക്വട്ടേഷൻ ഇറക്കി. ശ്രീലങ്കൻ മുളകുവില 3700 ഡോളറാണ്. ഇതിനിടെ ഇന്ത്യൻ വിപണിയിൽ നുഴഞ്ഞുകയറ്റത്തിന് വ്യവസായികൾ നേപ്പാളിന്റെ സഹായം തേടുന്നതായും സൂചനയുണ്ട്. 10,000 ടണ്‍ കുരുമുളക് ഇറക്കുമതിക്ക് അനുമതിതേടി നേപ്പാൾ സർക്കാർ ഇന്ത്യയെ സമീപിച്ചതായാണ് വിവരം.
വിയറ്റ്നാം മുളക് ശ്രീലങ്കൻ തുറമുഖമായ കൊളംബോ മാർഗം എത്തിക്കാനാണു പദ്ധതി. വിപണി വൃത്തങ്ങളുടെ വിലയിരുത്തലിൽ പ്രതിവർഷം 500 ടണ്‍ കുരുമുളകു മാത്രമാണ് നേപ്പാൾ ശേഖരിക്കുന്നത്. ആ നിലയ്ക്ക് ഇപ്പോഴത്തെ ഇറക്കുമതി നീക്കത്തിനുപിന്നിൽ ഇന്ത്യൻ വ്യവസായികളാണെന്നാണ് സൂചന. നേപ്പാളിലേക്ക് എന്ന വ്യാജേന എത്തിച്ച ശേഷം ഉത്തരേന്ത്യയിൽ മറിച്ചുവില്പന നടത്താൻ പദ്ധതിയുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. മുൻകാലളങ്ങളിലും ഇത്തരത്തിൽ കോൽക്കത്ത തുറമുഖത്ത് എത്തിക്കുന്ന ചരക്ക് അതിർത്തി കടക്കാതെ ഉത്തരേന്ത്യയിൽ വിറ്റഴിച്ച ചരിത്രമുണ്ട്.
നാളികേരോത്പന്നങ്ങളുടെ വില താഴ്ന്നു. ഈസ്റ്റർ വിൽപ്പന മുന്നിൽക്കണ്ട് മില്ലുകാർ വെളിച്ചെണ്ണ ഇറക്കാൻ ഉത്സാഹിച്ചത് വിലയെ ബാധിച്ചു. കൊച്ചിയിൽ എണ്ണ വില ക്വിന്റലിന് 200രൂപ കുറഞ്ഞ് 20,400 രൂപയായി. കൊപ്ര സംഭരിക്കാൻ കൊപ്രയാട്ട് വ്യവസായികൾ കാര്യമായ താത്പര്യം കാണിക്കാഞ്ഞതും തളർച്ചയ്ക്കു കാരണമായി. കൊപ്ര 13,600 രൂപയിൽനിന്ന് 13,450 രൂപയായി.
ഏലം വാരാവസാനം കാഴ്ചവച്ച കുതിച്ചുചാട്ടം ഹൈറേഞ്ചിന് ആവേശമായി. കൊച്ചി ലേലത്തിൽ മികച്ചയിനങ്ങൾ കിലോ 2,613 രൂപയായി കയറി. നീണ്ട ഇടവേളയ്ക്കുശേഷമാണ് ഏലം ഈ റേഞ്ചിലേക്കു ചുവടുവയ്ക്കുന്നത്. കയറ്റുമതിക്കാരും ആഭ്യന്തര ഇടപാടുകാരും ഏലത്തിൽ താത്പര്യം കാണിച്ചു.
കൊച്ചിയിലും കോട്ടയത്തും റബർ ലഭ്യത കുറഞ്ഞതിനാൽ സ്റ്റോക്കിസ്റ്റുകളെ ആകർഷിക്കാൻ വ്യവസായികൾ നിരക്ക് ഉയർത്തി. ടയർ നിർമാണത്തിന് ആവശ്യമായ ആർഎസ്എസ് നാലാം ഗ്രേഡ് 16,900 രൂപയിൽനിന്ന് 17,000 രൂപയായി. അഞ്ചാം ഗ്രേഡ് 16,200-16,800 രൂപയിൽ വ്യാപാരം നടന്നു.
ആഭരണകേന്ദ്രങ്ങളിൽ സ്വർണവില വർധിച്ചു. പവൻ 33,520 നിന്ന് 32,880 ലേക്ക് ഇടിഞ്ഞ ശേഷം വാരത്തിന്റെ രണ്ടാംപകുതിയിൽ നിരക്ക് 33,800 രൂപയായി.
ഗ്രാമിന് വില 4,190 രൂപയിൽനിന്ന് 4,225 രൂപയായി. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് ആഭ്യന്തര സ്വർണ വില ഉയർത്തി. ന്യൂയോർക്കിൽ ട്രോയ് ഒൗണ്‍സിന് 1,733 ഡോളറിൽ നിന്ന് 1,730 ഡോളറായി.