ഇസ്ലാമാബാദ്: ഇന്ത്യയിൽനിന്നു പഞ്ചസാരയും പരുത്തിയും ഇറക്കുമതി ചെയ്യുമെന്നു പുതുതായി ചുമതലയേറ്റ പാക് ധനമന്ത്രി ഹമ്മദ് അസർ ബുധനാഴ്ച പറഞ്ഞു.
ഇന്ത്യയിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് രണ്ടുവർഷമായി നിലനിന്നിരുന്ന ഇറക്കുമതി നിരോധനം പാക്കിസ്ഥാൻ പിൻവലിച്ചു. സാന്പത്തിക ഏകോപന സമിതി (ഇസിസി) അഞ്ചു ലക്ഷം ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ സ്വകാര്യ മേഖലയ്ക്ക് അനുമതി നൽകിയെന്ന് അസർ പറഞ്ഞു. ഇന്ത്യയിൽ പഞ്ചസാര വില കുറവാണെന്നും അതിനാൽ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു.
ജൂണോടെ ഇന്ത്യയിൽനിന്നു പരുത്തിയും ഇറക്കുമതി ചെയ്തേക്കും. ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയതിനെത്തുടർന്നാണ് ഇന്ത്യ-പാക് വ്യാപാരം നിലച്ചത്.
ഇന്ത്യയിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് രണ്ടുവർഷമായി നിലനിന്നിരുന്ന ഇറക്കുമതി നിരോധനം പാക്കിസ്ഥാൻ പിൻവലിച്ചു. സാന്പത്തിക ഏകോപന സമിതി (ഇസിസി) അഞ്ചു ലക്ഷം ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ സ്വകാര്യ മേഖലയ്ക്ക് അനുമതി നൽകിയെന്ന് അസർ പറഞ്ഞു. ഇന്ത്യയിൽ പഞ്ചസാര വില കുറവാണെന്നും അതിനാൽ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു.
ജൂണോടെ ഇന്ത്യയിൽനിന്നു പരുത്തിയും ഇറക്കുമതി ചെയ്തേക്കും. ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയതിനെത്തുടർന്നാണ് ഇന്ത്യ-പാക് വ്യാപാരം നിലച്ചത്.