മുംബൈ: കേന്ദ്രസർക്കാർ നടപ്പിലാക്കിയ ഉത്പാദനാധിഷ്ഠിത പ്രോത്സാഹന പദ്ധതി(പിഎൽഎെ)യിലൂടെ രാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 52,000 കോടി ഡോളറിന്റെ വർധനയുണ്ടാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
തദ്ദേശീയ നിർമാണവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കാൻ കേന്ദ്രസർക്കാർ തുടർച്ചയായി പരിഷ്കാരങ്ങൾ നടപ്പിലാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര വ്യവസായ വകുപ്പും നീതി ആയോഗും ചേർന്നു സംഘടിപ്പിച്ച വെബിനാറിൽ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.
“കേന്ദ്ര ബജറ്റിൽ പിഎൽഎെ പദ്ധതിക്കായി വരുന്ന അഞ്ച് വർഷത്തേക്കു രണ്ടു ലക്ഷം കോടി രൂപയാണു വകയിരുത്തിയിട്ടുള്ളത്. പിഎൽഐ പദ്ധതികളിലൂടെ രാജ്യത്ത് തൊഴിലവസരങ്ങൾ കൂടും.
പുതിയ സംരംഭങ്ങൾ തുടങ്ങുന്പോൾ പാലിക്കേണ്ട നടപടിക്രമങ്ങളുംമറ്റും കേന്ദ്രസർക്കാർ ലളിതമാക്കും. രാജ്യം കൂടുതൽ ബിസിനസ് സൗഹൃദമാകും. ചരക്കുനീക്കത്തിലെ ചെലവുകൾ കുറയ്ക്കാനുള്ള നടപടികളും സർക്കാർ സ്വീകരിക്കും. മുന്‍പുണ്ടായിരുന്ന വ്യവസായ സഹായപദ്ധതികളെല്ലാം മുതൽമുടക്ക് അധിഷ്ഠിതമായിരുന്നു എന്നാൽ പിഎൽഎെ പദ്ധതി ഉത്പാദനം അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽത്തന്നെ നിർമാണരംഗത്ത് മത്സരക്ഷമത വർധിക്കും. 13 വിഭാഗങ്ങളെയാണ് പദ്ധതിക്കു കീഴിൽ കൊണ്ടുവന്നിരിക്കുന്നത്”- മോദി കൂട്ടിച്ചേര്‍ത്തു.
തദ്ദേശീയ നിർമാണവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കാൻ കേന്ദ്രസർക്കാർ തുടർച്ചയായി പരിഷ്കാരങ്ങൾ നടപ്പിലാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര വ്യവസായ വകുപ്പും നീതി ആയോഗും ചേർന്നു സംഘടിപ്പിച്ച വെബിനാറിൽ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.
“കേന്ദ്ര ബജറ്റിൽ പിഎൽഎെ പദ്ധതിക്കായി വരുന്ന അഞ്ച് വർഷത്തേക്കു രണ്ടു ലക്ഷം കോടി രൂപയാണു വകയിരുത്തിയിട്ടുള്ളത്. പിഎൽഐ പദ്ധതികളിലൂടെ രാജ്യത്ത് തൊഴിലവസരങ്ങൾ കൂടും.
പുതിയ സംരംഭങ്ങൾ തുടങ്ങുന്പോൾ പാലിക്കേണ്ട നടപടിക്രമങ്ങളുംമറ്റും കേന്ദ്രസർക്കാർ ലളിതമാക്കും. രാജ്യം കൂടുതൽ ബിസിനസ് സൗഹൃദമാകും. ചരക്കുനീക്കത്തിലെ ചെലവുകൾ കുറയ്ക്കാനുള്ള നടപടികളും സർക്കാർ സ്വീകരിക്കും. മുന്‍പുണ്ടായിരുന്ന വ്യവസായ സഹായപദ്ധതികളെല്ലാം മുതൽമുടക്ക് അധിഷ്ഠിതമായിരുന്നു എന്നാൽ പിഎൽഎെ പദ്ധതി ഉത്പാദനം അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽത്തന്നെ നിർമാണരംഗത്ത് മത്സരക്ഷമത വർധിക്കും. 13 വിഭാഗങ്ങളെയാണ് പദ്ധതിക്കു കീഴിൽ കൊണ്ടുവന്നിരിക്കുന്നത്”- മോദി കൂട്ടിച്ചേര്‍ത്തു.