മുംബൈ: തുടർച്ചയായ മൂന്നാം ദിനത്തിലും ഇന്ത്യൻ ഓഹരിവിപണിയിൽ കുതിപ്പ്. ഈ മാസം ഒന്നാം തീയതി മുതൽ ഇന്നലെവരെ ബിഎസ്ഇയിലെ കന്പനികളുടെ ആകെ മൂല്യത്തിൽ 9,41,131.42 കോടി രൂപയുടെ വർധനയുണ്ടായി. ഇക്കാലയളവിൽ സെൻസെക്സ് 2344.66 പോയിന്റ് (4.77 ശതമാനം)ആണ് കയറിയത്. നിഫ്റ്റി 716.45 (4.93 ശതമാനം)പോയിന്റും.
ബാങ്കിംഗ് -ധനകാര്യ ഓഹരികളായിരുന്നു ഇന്നലത്തെ ഉൗർജവാഹകർ. ബിഎസ്ഇ സെൻസെക്സ് 1148 പോയിന്റ് നേട്ടത്തോടെ 51,445 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. എൻഎസ്ഇ നിഫ്റ്റി 327 പോയിന്റ് ഉയർന്ന് 15,246 ലും ക്ലോസ് ചെയ്തു. സെൻസെക്സ നിരയിൽ ബജാജ് ഫിൻസെർവ്, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയാണു കൂടുതൽ നേട്ടമുണ്ടാക്കിയത്.
എന്നാൽ, മാരുതി സുസുക്കി, ബജാജ് ഓട്ടോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവ ഓഹരിവിലയിൽ പിന്നോട്ടുപോയി. നിഫ്റ്റിയിൽ, ഓട്ടോ വിഭാഗം ഒഴികെയുള്ള മറ്റെല്ലാ വിഭാഗങ്ങളും നേട്ടത്തിലായിരുന്നു.
കോവിഡ് വാക്സിൻ വിതരണവും വളർച്ച സംബന്ധിച്ച മികച്ച പ്രതീക്ഷകളുമാണ് രാജ്യത്തെ ഓഹരിവിപണിയെ നയിച്ചത്.
കടപ്പത്രങ്ങളിൽനിന്നു നിക്ഷേപകർ ഓഹരി വ്യാപാരത്തിലേക്കു തിരികെയെത്തിയതിനെത്തുടർന്ന് ആഗോള ഓഹരിവിപണികളും നേട്ടത്തിലായിരുന്നു.
ബാങ്കിംഗ് -ധനകാര്യ ഓഹരികളായിരുന്നു ഇന്നലത്തെ ഉൗർജവാഹകർ. ബിഎസ്ഇ സെൻസെക്സ് 1148 പോയിന്റ് നേട്ടത്തോടെ 51,445 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. എൻഎസ്ഇ നിഫ്റ്റി 327 പോയിന്റ് ഉയർന്ന് 15,246 ലും ക്ലോസ് ചെയ്തു. സെൻസെക്സ നിരയിൽ ബജാജ് ഫിൻസെർവ്, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയാണു കൂടുതൽ നേട്ടമുണ്ടാക്കിയത്.
എന്നാൽ, മാരുതി സുസുക്കി, ബജാജ് ഓട്ടോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവ ഓഹരിവിലയിൽ പിന്നോട്ടുപോയി. നിഫ്റ്റിയിൽ, ഓട്ടോ വിഭാഗം ഒഴികെയുള്ള മറ്റെല്ലാ വിഭാഗങ്ങളും നേട്ടത്തിലായിരുന്നു.
കോവിഡ് വാക്സിൻ വിതരണവും വളർച്ച സംബന്ധിച്ച മികച്ച പ്രതീക്ഷകളുമാണ് രാജ്യത്തെ ഓഹരിവിപണിയെ നയിച്ചത്.
കടപ്പത്രങ്ങളിൽനിന്നു നിക്ഷേപകർ ഓഹരി വ്യാപാരത്തിലേക്കു തിരികെയെത്തിയതിനെത്തുടർന്ന് ആഗോള ഓഹരിവിപണികളും നേട്ടത്തിലായിരുന്നു.