കൊച്ചി: കേരള ബാങ്കിലെ 1,850 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ടു കണ്ണൂര്‍ സ്വദേശി എ. ലിജിത്ത് നല്കിയ ഹര്‍ജി ഹൈക്കോടതി മാര്‍ച്ച് 29നു പരിഗണിക്കാനായി മാറ്റി. ക്ലാര്‍ക്ക്, പ്യൂണ്‍, തുടങ്ങിയ തസ്തികകളിലുള്ള താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ശിപാര്‍ശ മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്കു വന്നിരുന്നെന്നും ഹര്ജിക്കാരന് ആരോപിച്ചിരുന്നു.