മുംബൈ: ഇന്ത്യയുടെ ഫെബ്രുവരി മാസത്തിലെ കയറ്റുമതി മുൻവർഷം ഇതേ മാസത്തെ അപേക്ഷിച്ച് 0.25 ശതമാനം കുറഞ്ഞു. ജ്വല്ലറി, പെട്രോളിയം, എൻജിനിയറിംഗ് ഉത്പന്നങ്ങളുടെ കയറ്റുമതി ഗണ്യമായി കുറഞ്ഞതാണു രാജ്യത്തെ മൊത്ത കയറ്റുമതിയിൽ ഇടിവുണ്ടാക്കിയത്.
അതേസമയം, ഇറക്കുമതി ഏഴ് ശതമാനം വർധിച്ചു. സ്വർണ ഇറക്കുമതിയിലുണ്ടായ 124 ശതമാനം വർധനയാണ് ഇറക്കുമതി കൂട്ടിയത്. ഇതോടെ രാജ്യത്തിന്റെ വ്യാപാരകമ്മി 1016 കോടി ഡോളറിൽനിന്ന് 1288 കോടി ഡോളറായി വർധിച്ചു. 2767 കോടി ഡോളറിന്റെ കയറ്റുമതിയാണ് ഫെബ്രുവരിയിലുണ്ടായത്. ഇറക്കുമതി 4055 കോടി ഡോളറിന്റേതും.
സ്വർണത്തിനു പുറമേ ഇലക്ട്രോണിക് ഉത്പന്നങ്ങൾ, രാസവസ്തുക്കൾ,സ്റ്റീൽ, മരുന്ന്, തടി ഉത്പന്നങ്ങൾ എന്നിവയുടെയും ഇറക്കുമതിയിൽ വർധനയുണ്ടായി. സ്വർണത്തിന്റെ ഇറക്കുമതിയിൽ 2014 നുശേഷമുണ്ടാകുന്ന ഏറ്റവും വലിയ വർധനയാണു കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. അതേസമയം അരി, കാർപ്പറ്റുകൾ, പ്ലാസ്റ്റിക്, സെറാമിക്, തുടങ്ങിയവ കഴിഞ്ഞ മാസം കൂടുതലായി കയറ്റുമതി ചെയ്യപ്പെട്ടു.
അതേസമയം, ഇറക്കുമതി ഏഴ് ശതമാനം വർധിച്ചു. സ്വർണ ഇറക്കുമതിയിലുണ്ടായ 124 ശതമാനം വർധനയാണ് ഇറക്കുമതി കൂട്ടിയത്. ഇതോടെ രാജ്യത്തിന്റെ വ്യാപാരകമ്മി 1016 കോടി ഡോളറിൽനിന്ന് 1288 കോടി ഡോളറായി വർധിച്ചു. 2767 കോടി ഡോളറിന്റെ കയറ്റുമതിയാണ് ഫെബ്രുവരിയിലുണ്ടായത്. ഇറക്കുമതി 4055 കോടി ഡോളറിന്റേതും.
സ്വർണത്തിനു പുറമേ ഇലക്ട്രോണിക് ഉത്പന്നങ്ങൾ, രാസവസ്തുക്കൾ,സ്റ്റീൽ, മരുന്ന്, തടി ഉത്പന്നങ്ങൾ എന്നിവയുടെയും ഇറക്കുമതിയിൽ വർധനയുണ്ടായി. സ്വർണത്തിന്റെ ഇറക്കുമതിയിൽ 2014 നുശേഷമുണ്ടാകുന്ന ഏറ്റവും വലിയ വർധനയാണു കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. അതേസമയം അരി, കാർപ്പറ്റുകൾ, പ്ലാസ്റ്റിക്, സെറാമിക്, തുടങ്ങിയവ കഴിഞ്ഞ മാസം കൂടുതലായി കയറ്റുമതി ചെയ്യപ്പെട്ടു.