കൊച്ചി: അന്താരാഷ്ട്ര വിലയിടിവിന്റെ ചുവടുപിടിച്ച് സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിയുന്നു. ഇന്നലെ ഗ്രാമിന് 95 രൂപയും പവന് 760 രൂപയും കുറഞ്ഞതോടെ സ്വര്‍ണം പവന് 33,680 രൂപയും ഗ്രാമിന് 4,210 രൂപയുമായി. കഴിഞ്ഞ ഒരു മാസക്കാലയളവിൽ പവന് 3,120 രൂപയാണു കുറഞ്ഞത്. 2020 ഓഗസ്റ്റ് ഏഴിനു സര്‍വകാല റിക്കാര്‍ഡ് വില രേഖപ്പെടുത്തിയ ശേഷം ഇതുവരെ പവന് 8,320 രൂപയും കുറഞ്ഞു. ഈ കാലയളവില്‍ ഗ്രാമിന് 1,040 രൂപയാണ് ഇടിഞ്ഞത്. അന്താരാഷ്ട്ര സ്വര്‍ണവില കൂപ്പുകുത്തി ട്രോയ് ഔൺസിന് 1,707 ഡോളറിലെത്തി. രൂപയുടെ വിനിമയ നിരക്ക് 73.41 രൂപയിലാണ്.
2020 ജനുവരി മുതല്‍ ഓഗസ്റ്റ് ഏഴു വരെ സ്വര്‍ണവിലയിലെ വര്‍ധന ഗ്രാമിന് 1,625 രൂപയും പവന് 13,000 രൂപയുമായിരുന്നു. തുടർന്നാണു വില കുത്തനെ ഇടിയാൻ തുടങ്ങിയത്. ഒരു കിലോഗ്രാം (24 കാരറ്റ്) സ്വര്‍ണത്തിന് ഇന്നലത്തെ ബാങ്ക് നിരക്ക് 46.5 ലക്ഷം രൂപയാണ്. 2020 ഓഗസ്റ്റ് ഏഴിന് 57.5 ലക്ഷം രൂപയായിരുന്നു. ആറു മാസത്തിനിടെ ഒരു കിലോഗ്രാം സ്വര്‍ണത്തിനു 11 ലക്ഷം രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഡോളര്‍ കരുത്താര്‍ജിക്കുന്നതു യുഎസ് ട്രഷറി ബോണ്ടുകളിലേക്കു പണമൊഴുക്ക് കൂട്ടുന്നത് സ്വര്‍ണവില കുറയാന്‍ കാരണമാകുന്നു. കഴിഞ്ഞ ഓഗസ്റ്റിനു ശേഷം ഇതാദ്യമായാണു ഒരു ദിവസം ഇത്ര വലിയ വിലയിടിവ് ഉണ്ടാകുന്നത്.
അതേസമയം വിപണിയില്‍ വിലയിടിവ് ഗുണകരമായി പ്രതിഫലിക്കുന്നുവെന്നു വ്യാപാരികള്‍ പറയുന്നു.
ഓഫ് സീസനാണെങ്കിലും മുന്‍ മാസങ്ങളിലെ അപേക്ഷിച്ച് വ്യാപാരം വര്‍ധിച്ചതായാണു വ്യാപാരികള്‍ പറയുന്നത്. വിലയിടിവ് വരും ദിവസങ്ങളിലും തുടരുമെന്നാണു വിപണിയില്‍നിന്നു ലഭിക്കുന്ന സൂചനകള്‍. എന്നാൽ തിരുത്തല്‍ സംഭവിച്ചാല്‍ കുറഞ്ഞ വില കുത്തനെ വര്‍ധിക്കാനും കാരണമാകും.
റോബിന് ജോര്‍ജ്
2020 ജനുവരി മുതല്‍ ഓഗസ്റ്റ് ഏഴു വരെ സ്വര്‍ണവിലയിലെ വര്‍ധന ഗ്രാമിന് 1,625 രൂപയും പവന് 13,000 രൂപയുമായിരുന്നു. തുടർന്നാണു വില കുത്തനെ ഇടിയാൻ തുടങ്ങിയത്. ഒരു കിലോഗ്രാം (24 കാരറ്റ്) സ്വര്‍ണത്തിന് ഇന്നലത്തെ ബാങ്ക് നിരക്ക് 46.5 ലക്ഷം രൂപയാണ്. 2020 ഓഗസ്റ്റ് ഏഴിന് 57.5 ലക്ഷം രൂപയായിരുന്നു. ആറു മാസത്തിനിടെ ഒരു കിലോഗ്രാം സ്വര്‍ണത്തിനു 11 ലക്ഷം രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഡോളര്‍ കരുത്താര്‍ജിക്കുന്നതു യുഎസ് ട്രഷറി ബോണ്ടുകളിലേക്കു പണമൊഴുക്ക് കൂട്ടുന്നത് സ്വര്‍ണവില കുറയാന്‍ കാരണമാകുന്നു. കഴിഞ്ഞ ഓഗസ്റ്റിനു ശേഷം ഇതാദ്യമായാണു ഒരു ദിവസം ഇത്ര വലിയ വിലയിടിവ് ഉണ്ടാകുന്നത്.
അതേസമയം വിപണിയില്‍ വിലയിടിവ് ഗുണകരമായി പ്രതിഫലിക്കുന്നുവെന്നു വ്യാപാരികള്‍ പറയുന്നു.
ഓഫ് സീസനാണെങ്കിലും മുന്‍ മാസങ്ങളിലെ അപേക്ഷിച്ച് വ്യാപാരം വര്‍ധിച്ചതായാണു വ്യാപാരികള്‍ പറയുന്നത്. വിലയിടിവ് വരും ദിവസങ്ങളിലും തുടരുമെന്നാണു വിപണിയില്‍നിന്നു ലഭിക്കുന്ന സൂചനകള്‍. എന്നാൽ തിരുത്തല്‍ സംഭവിച്ചാല്‍ കുറഞ്ഞ വില കുത്തനെ വര്‍ധിക്കാനും കാരണമാകും.
റോബിന് ജോര്‍ജ്