മുംബൈ: ആഗോള തലത്തിലുണ്ടായ വില്പനസമ്മർദത്തിൽ കൂപ്പുകുത്തി ഇന്ത്യൻ ഓഹരിവിപണി. ബിഎസ്ഇ സെൻസെക്സ് 1939 പോയിന്റ് ഇടിഞ്ഞ് 49,100 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 568 പോയിന്റ് നഷ്ടത്തിൽ14,529 ൽ ക്ലോസ് ചെയ്തു.
ബാങ്കിംഗ്- ധനകാര്യ ഓഹരികളാണ് കൂടുതൽ തിരിച്ചടി നേരിട്ടത്. ബിഎസ്ഇ നിരയിൽ ഒഎൻജിസി, മഹീന്ദ്ര മഹീന്ദ്ര, പവർ ഗ്രിഡ്, ബജാജ് ഫിൻസർവ്, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര എന്നിവയാണ് കൂടുതൽ നഷ്ടം നേരിട്ടത്. യുഎസ് കടപ്പത്രങ്ങളിൽനിന്നുള്ള വരുമാനം കൂടിയതോടെയുണ്ടായ വില്പനസമ്മർദമാണ് ഓഹരിവിപണിയെ ബാധിച്ചത്.
ബാങ്കിംഗ്- ധനകാര്യ ഓഹരികളാണ് കൂടുതൽ തിരിച്ചടി നേരിട്ടത്. ബിഎസ്ഇ നിരയിൽ ഒഎൻജിസി, മഹീന്ദ്ര മഹീന്ദ്ര, പവർ ഗ്രിഡ്, ബജാജ് ഫിൻസർവ്, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര എന്നിവയാണ് കൂടുതൽ നഷ്ടം നേരിട്ടത്. യുഎസ് കടപ്പത്രങ്ങളിൽനിന്നുള്ള വരുമാനം കൂടിയതോടെയുണ്ടായ വില്പനസമ്മർദമാണ് ഓഹരിവിപണിയെ ബാധിച്ചത്.