മുംബൈ: സ്വകാര്യവത്കരണ നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിസിനസ് നടത്തിപ്പ് സർക്കാരിന്റെ ചുമതലയല്ലെന്നും മോദി പറഞ്ഞു. ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് (ഡിഎെ പിഎഎം) സംഘടിപ്പിച്ച വെബിനാറിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
“നാലു സുപ്രധാന മേഖലകളൊഴിച്ച് മറ്റെല്ലാ മേഖലകളിലെയും പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കും. നഷ്ടത്തിലാണു മിക്ക പൊതുമേഖലാ സ്ഥാപനങ്ങളും. ആളുകളുടെ നികുതി പണത്തിലാണ് ഇവ പലതും മുന്നോട്ടുപോകുന്നത്. പഴയ പ്രതാപത്തിന്റെ പേരിൽ ഇവയ്ക്ക് ഇനിയും സാന്പത്തിക സഹായം നൽകുന്നത് രാജ്യത്തിന്റെ സന്പദ്വ്യവസ്ഥയ്ക്കു ദോഷകരമാണ്. അതുകൊണ്ടാണ് സ്വകാര്യവത്കരണവുമായി മുന്നോട്ടുപോകുന്നത്. സ്വകര്യവത്കരിക്കുന്പോൾ കൂടുതലായി നിക്ഷേപം എത്തും. മാത്രമല്ല, സ്വകാര്യ കന്പനികളിലൂടെ സ്ഥാപനങ്ങൾക്കു മികച്ച കാര്യശേഷി ആർജിക്കാനാവും. ആഗോള തലത്തിലുള്ള ഏറ്റവും മികച്ച നടത്തിപ്പുരീതികൾ സ്വകാര്യ കന്പനികൾക്കു നടപ്പാക്കാനും സാധിക്കും.
സ്വകാര്യവത്കരണത്തിലൂടെ ലഭിക്കുന്ന പണം പൊതുകാര്യങ്ങൾക്കായി സർക്കാർ ചെലവഴിക്കും. 100 പൊതു ആസ്തികൾ വൈകാതെതന്നെ സ്വകാര്യവത്കരിക്കും. ഇതിലൂടെ 2.5 ലക്ഷം കോടിയുടെ നിക്ഷേപമാണു പ്രതീക്ഷിക്കുന്നത്’’- മോദി പറഞ്ഞു.
“നാലു സുപ്രധാന മേഖലകളൊഴിച്ച് മറ്റെല്ലാ മേഖലകളിലെയും പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കും. നഷ്ടത്തിലാണു മിക്ക പൊതുമേഖലാ സ്ഥാപനങ്ങളും. ആളുകളുടെ നികുതി പണത്തിലാണ് ഇവ പലതും മുന്നോട്ടുപോകുന്നത്. പഴയ പ്രതാപത്തിന്റെ പേരിൽ ഇവയ്ക്ക് ഇനിയും സാന്പത്തിക സഹായം നൽകുന്നത് രാജ്യത്തിന്റെ സന്പദ്വ്യവസ്ഥയ്ക്കു ദോഷകരമാണ്. അതുകൊണ്ടാണ് സ്വകാര്യവത്കരണവുമായി മുന്നോട്ടുപോകുന്നത്. സ്വകര്യവത്കരിക്കുന്പോൾ കൂടുതലായി നിക്ഷേപം എത്തും. മാത്രമല്ല, സ്വകാര്യ കന്പനികളിലൂടെ സ്ഥാപനങ്ങൾക്കു മികച്ച കാര്യശേഷി ആർജിക്കാനാവും. ആഗോള തലത്തിലുള്ള ഏറ്റവും മികച്ച നടത്തിപ്പുരീതികൾ സ്വകാര്യ കന്പനികൾക്കു നടപ്പാക്കാനും സാധിക്കും.
സ്വകാര്യവത്കരണത്തിലൂടെ ലഭിക്കുന്ന പണം പൊതുകാര്യങ്ങൾക്കായി സർക്കാർ ചെലവഴിക്കും. 100 പൊതു ആസ്തികൾ വൈകാതെതന്നെ സ്വകാര്യവത്കരിക്കും. ഇതിലൂടെ 2.5 ലക്ഷം കോടിയുടെ നിക്ഷേപമാണു പ്രതീക്ഷിക്കുന്നത്’’- മോദി പറഞ്ഞു.