വിപണി വിശേഷം / കെ.ബി. ഉദയഭാനു
കാലാവസ്ഥാ വ്യതിയാനം മൂലം നാളികേരോത്പാദനം പത്തു ശതമാനം വരെ കുറയാൻ സാധ്യത, ഭക്ഷ്യയെണ്ണ വിപണിയിൽ വെളിച്ചെണ്ണ മികവു നിലനിർത്തും. റബർ മേഖല ഓഫ് സീസണിലെ വിലക്കയറ്റത്തെ ഉറ്റുനോക്കുന്നു, അടയ്ക്കാവില പുതിയ ഉയരത്തിൽ, പാൻമസാല വ്യവസായികൾ ആശങ്കയിൽ. കുരുമുളകു സംഭരിക്കാൻ അയൽ സംസ്ഥാനത്തുനിന്നുള്ള പ്രാഥമിക സംഘം. സ്വർണവില കയറിയിറങ്ങി.
നാളികേരം
കാലാവസ്ഥാ മാറ്റം മൂലം രാജ്യത്തു നാളികേര ഉത്പാദനം കുറയുമെന്നാണു പുതിയ വിലയിരുത്തൽ. കഴിഞ്ഞ സീസണെ അപേക്ഷിച്ച് കൊപ്ര ഉത്പാദനം അഞ്ചു മുതൽ പത്തു ശതമാനം വരെ ചുരുങ്ങുമെന്ന അവസ്ഥയിലാണ്. വടക്കൻ കേരളത്തിൽ വിളവെടുപ്പു തുടങ്ങിയെങ്കിലും പുതിയ ചരക്കുവരവ് ശക്തമല്ല. മധ്യകേരളത്തിലെ വിപണികളിലും ലഭ്യത കുറവാണ്. കാർഷിക മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ മാർച്ചിലും കാര്യമായ വില്പന സമ്മർദത്തിന് ഇടയില്ല.
മുംബൈയിലെ വൻകിട വ്യവസായികൾ വെളിച്ചെണ്ണ കയറ്റുമതിക്ക് അനുസൃതമായി വിദേശ കൊപ്ര ഇറക്കുമതി നടത്തുന്നുണ്ട്. എന്നാൽ, വിദേശത്തു വില ഉയർന്നതോടെ അവർ ആഭ്യന്തര മാർക്കറ്റിനെ ആശ്രയിക്കാൻ നിർബന്ധിതരായി.
റബർ
കനത്ത പകൽ ചൂടിൽ ഒട്ടുമിക്ക ഭഗങ്ങളിലും ടാപ്പിംഗ് നിർത്തി ഉത്പാദകർ രംഗത്തുനിന്നു പിൻവലിഞ്ഞു. അതേസമയം ചില തോട്ടങ്ങളിൽ വെട്ട് നടക്കുന്നുണ്ടെങ്കിലും മരങ്ങളിൽനിന്നുള്ള യീൽഡ് ജനുവരിയെ അപേക്ഷിച്ച് കുറഞ്ഞു. കോട്ടയം, കൊച്ചി വിപണികളിൽ ഷീറ്റ് വരവ് ചുരുങ്ങി. നാലാം ഗ്രേഡ് 15,400 രൂപയിലാണ്. എംസിഎക്സിൽ ഫെബ്രുവരി അവധി 15,682 ലാണ്, ഉത്പന്നം 15,800ലെ പ്രതിരോധം മറികടന്നാൽ കൂടുതൽ കരുത്തു കാണിക്കും.
ഉത്പാദനം കുറഞ്ഞതോടെ ഒട്ടുപാലിന് പ്രിയമേറി. 10,000 രൂപയിൽ വിപണനം തുടങ്ങിയ ഒട്ടുപാൽ വാരാന്ത്യം 10,300 ലാണ്. മുൻവാരത്തിൽ വില 9,600 രൂപയായിരുന്നു. വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ വ്യവസായികൾ വില വീണ്ടും ഉയർത്താം. അഞ്ചാം ഗ്രേഡ് റബർ 14,000‐14,800നിന്നു14,300‐15,000 രൂപയായി.
അടയ്ക്ക
അടയ്ക്ക വില പുതിയ ഉയരങ്ങളിലേക്ക് സഞ്ചരിച്ചത് കർഷകരെ ആവേശം കൊള്ളിച്ചു. ആഭ്യന്തര ഉത്പാദനം കുറഞ്ഞതും ഇറക്കുമതി ചുരുങ്ങിയതും വിലക്കയറ്റത്തിനു വഴിതെളിച്ചു. ഒരു വർഷത്തിനിടെ അടയ്ക്കവില ഇരട്ടിയോളം വർധിച്ചതോടെ സ്റ്റോക്ക് ഇറക്കുന്നത് പലരും നിയന്ത്രിച്ചു. കാംകോ മികച്ചയിനം അടയ്ക്ക വില കിലോയ്ക്ക് 500 രൂപയായി ഉയർത്തി. കൊച്ചിയിൽ അടയ്ക്ക വില കിലോയ്ക്ക് 350 രൂപയിലാണെങ്കിലും വരും ദിനങ്ങളിൽ നിരക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ്.
കുരുമുളക്
കുരുമുളക് സംഭരിക്കാൻ അയൽ സംസ്ഥാനത്തുനിന്നുള്ള പ്രാഥമിക സംഘം രംഗത്തിറങ്ങി. കർഷകരിൽനിന്നു വിപണിവിലയെക്കാൾ കിലോയ്ക്ക് പത്തു രൂപ ഉയർത്തി ചരക്കുസംഭരിച്ചതായാണു വിവരം. കേരളത്തിൽ ഒരുമാസത്തിൽ ഏറെയായി ഉത്പന്ന വില കിലോയ്ക്ക് 325 രൂപയിലാണ്.
കാലാവസ്ഥാ വ്യതിയാനം മൂലം നാളികേരോത്പാദനം പത്തു ശതമാനം വരെ കുറയാൻ സാധ്യത, ഭക്ഷ്യയെണ്ണ വിപണിയിൽ വെളിച്ചെണ്ണ മികവു നിലനിർത്തും. റബർ മേഖല ഓഫ് സീസണിലെ വിലക്കയറ്റത്തെ ഉറ്റുനോക്കുന്നു, അടയ്ക്കാവില പുതിയ ഉയരത്തിൽ, പാൻമസാല വ്യവസായികൾ ആശങ്കയിൽ. കുരുമുളകു സംഭരിക്കാൻ അയൽ സംസ്ഥാനത്തുനിന്നുള്ള പ്രാഥമിക സംഘം. സ്വർണവില കയറിയിറങ്ങി.
നാളികേരം
കാലാവസ്ഥാ മാറ്റം മൂലം രാജ്യത്തു നാളികേര ഉത്പാദനം കുറയുമെന്നാണു പുതിയ വിലയിരുത്തൽ. കഴിഞ്ഞ സീസണെ അപേക്ഷിച്ച് കൊപ്ര ഉത്പാദനം അഞ്ചു മുതൽ പത്തു ശതമാനം വരെ ചുരുങ്ങുമെന്ന അവസ്ഥയിലാണ്. വടക്കൻ കേരളത്തിൽ വിളവെടുപ്പു തുടങ്ങിയെങ്കിലും പുതിയ ചരക്കുവരവ് ശക്തമല്ല. മധ്യകേരളത്തിലെ വിപണികളിലും ലഭ്യത കുറവാണ്. കാർഷിക മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ മാർച്ചിലും കാര്യമായ വില്പന സമ്മർദത്തിന് ഇടയില്ല.
മുംബൈയിലെ വൻകിട വ്യവസായികൾ വെളിച്ചെണ്ണ കയറ്റുമതിക്ക് അനുസൃതമായി വിദേശ കൊപ്ര ഇറക്കുമതി നടത്തുന്നുണ്ട്. എന്നാൽ, വിദേശത്തു വില ഉയർന്നതോടെ അവർ ആഭ്യന്തര മാർക്കറ്റിനെ ആശ്രയിക്കാൻ നിർബന്ധിതരായി.
റബർ
കനത്ത പകൽ ചൂടിൽ ഒട്ടുമിക്ക ഭഗങ്ങളിലും ടാപ്പിംഗ് നിർത്തി ഉത്പാദകർ രംഗത്തുനിന്നു പിൻവലിഞ്ഞു. അതേസമയം ചില തോട്ടങ്ങളിൽ വെട്ട് നടക്കുന്നുണ്ടെങ്കിലും മരങ്ങളിൽനിന്നുള്ള യീൽഡ് ജനുവരിയെ അപേക്ഷിച്ച് കുറഞ്ഞു. കോട്ടയം, കൊച്ചി വിപണികളിൽ ഷീറ്റ് വരവ് ചുരുങ്ങി. നാലാം ഗ്രേഡ് 15,400 രൂപയിലാണ്. എംസിഎക്സിൽ ഫെബ്രുവരി അവധി 15,682 ലാണ്, ഉത്പന്നം 15,800ലെ പ്രതിരോധം മറികടന്നാൽ കൂടുതൽ കരുത്തു കാണിക്കും.
ഉത്പാദനം കുറഞ്ഞതോടെ ഒട്ടുപാലിന് പ്രിയമേറി. 10,000 രൂപയിൽ വിപണനം തുടങ്ങിയ ഒട്ടുപാൽ വാരാന്ത്യം 10,300 ലാണ്. മുൻവാരത്തിൽ വില 9,600 രൂപയായിരുന്നു. വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ വ്യവസായികൾ വില വീണ്ടും ഉയർത്താം. അഞ്ചാം ഗ്രേഡ് റബർ 14,000‐14,800നിന്നു14,300‐15,000 രൂപയായി.
അടയ്ക്ക
അടയ്ക്ക വില പുതിയ ഉയരങ്ങളിലേക്ക് സഞ്ചരിച്ചത് കർഷകരെ ആവേശം കൊള്ളിച്ചു. ആഭ്യന്തര ഉത്പാദനം കുറഞ്ഞതും ഇറക്കുമതി ചുരുങ്ങിയതും വിലക്കയറ്റത്തിനു വഴിതെളിച്ചു. ഒരു വർഷത്തിനിടെ അടയ്ക്കവില ഇരട്ടിയോളം വർധിച്ചതോടെ സ്റ്റോക്ക് ഇറക്കുന്നത് പലരും നിയന്ത്രിച്ചു. കാംകോ മികച്ചയിനം അടയ്ക്ക വില കിലോയ്ക്ക് 500 രൂപയായി ഉയർത്തി. കൊച്ചിയിൽ അടയ്ക്ക വില കിലോയ്ക്ക് 350 രൂപയിലാണെങ്കിലും വരും ദിനങ്ങളിൽ നിരക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ്.
കുരുമുളക്
കുരുമുളക് സംഭരിക്കാൻ അയൽ സംസ്ഥാനത്തുനിന്നുള്ള പ്രാഥമിക സംഘം രംഗത്തിറങ്ങി. കർഷകരിൽനിന്നു വിപണിവിലയെക്കാൾ കിലോയ്ക്ക് പത്തു രൂപ ഉയർത്തി ചരക്കുസംഭരിച്ചതായാണു വിവരം. കേരളത്തിൽ ഒരുമാസത്തിൽ ഏറെയായി ഉത്പന്ന വില കിലോയ്ക്ക് 325 രൂപയിലാണ്.