കൊച്ചി: ഇന്ധനവില തുടർച്ചയായി വര്‍ധിപ്പിച്ചുകൊണ്ടുള്ള തീവെട്ടിക്കൊള്ളയ്ക്ക് അറുതിയില്ല. കഴിഞ്ഞ നാലു ദിവസവും മുന്നോട്ടു കുതിച്ച ഇന്ധനവില അഞ്ചാം ദിവസമായ ഇന്നലെയും വര്‍ധിച്ചു. പെട്രോളിനു 30 പൈസയുടെയും ഡീസലിനു 38 പൈസയുടെയും വര്‍ധന ഇന്നലെയുണ്ടായി. ജനുവരി ഒന്നിനു കൊച്ചിയില്‍ പെട്രോള്‍ വില 84.08 രൂപയും ഡീസല്‍ വില 78.12 രൂപയുമായിരുന്നെങ്കില്‍ ഇന്നലത്തെ പെട്രോള്‍ വില 88.79 രൂപയും ഡീസല്‍ വില 83.22 രൂപയുമാണ്.
തിരുവനന്തപുരത്ത് പെട്രോള്‍ വില 90.32 രൂപയും ഡീസല്‍ വില 84.69 രൂപയുമായി. കോഴിക്കോട്ട് പെട്രോള്‍ വില 88.90 രൂപയായപ്പോള്‍ ഡീസല്‍ വില 83 രൂപ പിന്നിട്ടു. 83.08 രൂപയാണ് കോഴിക്കോട് ഇന്നലത്തെ ഡീസല്‍ വില. ഈ വര്‍ഷം ഇന്നലെവരെയുള്ള 44 ദിവസത്തിനിടെ 17 ദിവസവും എണ്ണക്കമ്പനികള്‍ വില കൂട്ടി. കഴിഞ്ഞ മാസം പത്തു ദിവസവും ഈമാസം ഇതുവരെ ഏഴു ദിവസവുമാണു വില കൂട്ടിയത്. ഇതോടെ ഈ വര്‍ഷം ഒന്നരമാസം തികയുംമുമ്പേ ഡീസല്‍ വിലയില്‍ 5.10 രൂപയും പെട്രോള്‍ വിലയില്‍ 4.71 രൂപയും വര്‍ധിച്ചു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കാത്തത് ഇരുട്ടടിയാകുന്നതിനു പിന്നാലെയാണു വന്‍ വിലവര്‍ധന എണ്ണക്കമ്പനികളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ദിവസവും ശരാശരി 30 പൈസയുടെ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. അഞ്ചു ദിവസത്തിനിടെമാത്രം സംസ്ഥാനത്തു പെട്രോളിന് 1.49 രൂപയും ഡീസലിന് 1.69 രൂപയും വര്‍ധിച്ചു.
ക്രൂഡ് ഓഡില്‍ വില കുത്തനെ ഇടിഞ്ഞപ്പോള്‍ ഇന്ധനവില കുറയ്ക്കാന്‍ വിമുഖത കാട്ടിയ എണ്ണക്കമ്പനികള്‍ നിലവിലെ ഇന്ധനവില വര്‍ധനയ്ക്കു കാരണമായി പറയുന്നത് ക്രൂഡ് ഓയില്‍ വിലവര്‍ധനയാണ്. ഇന്ധനവിലയ്ക്ക് ആനുപാതികമായി കോടിക്കണക്കിനു രൂപ നികുതിയായി ലഭിക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കാതെ മുഖം തിരിഞ്ഞു നില്ക്കുന്നതും ജനത്തിനു തിരിച്ചടിയാകുന്നുണ്ട്.
റോബിന് ജോര്‍ജ്
തിരുവനന്തപുരത്ത് പെട്രോള്‍ വില 90.32 രൂപയും ഡീസല്‍ വില 84.69 രൂപയുമായി. കോഴിക്കോട്ട് പെട്രോള്‍ വില 88.90 രൂപയായപ്പോള്‍ ഡീസല്‍ വില 83 രൂപ പിന്നിട്ടു. 83.08 രൂപയാണ് കോഴിക്കോട് ഇന്നലത്തെ ഡീസല്‍ വില. ഈ വര്‍ഷം ഇന്നലെവരെയുള്ള 44 ദിവസത്തിനിടെ 17 ദിവസവും എണ്ണക്കമ്പനികള്‍ വില കൂട്ടി. കഴിഞ്ഞ മാസം പത്തു ദിവസവും ഈമാസം ഇതുവരെ ഏഴു ദിവസവുമാണു വില കൂട്ടിയത്. ഇതോടെ ഈ വര്‍ഷം ഒന്നരമാസം തികയുംമുമ്പേ ഡീസല്‍ വിലയില്‍ 5.10 രൂപയും പെട്രോള്‍ വിലയില്‍ 4.71 രൂപയും വര്‍ധിച്ചു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കാത്തത് ഇരുട്ടടിയാകുന്നതിനു പിന്നാലെയാണു വന്‍ വിലവര്‍ധന എണ്ണക്കമ്പനികളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ദിവസവും ശരാശരി 30 പൈസയുടെ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. അഞ്ചു ദിവസത്തിനിടെമാത്രം സംസ്ഥാനത്തു പെട്രോളിന് 1.49 രൂപയും ഡീസലിന് 1.69 രൂപയും വര്‍ധിച്ചു.
ക്രൂഡ് ഓഡില്‍ വില കുത്തനെ ഇടിഞ്ഞപ്പോള്‍ ഇന്ധനവില കുറയ്ക്കാന്‍ വിമുഖത കാട്ടിയ എണ്ണക്കമ്പനികള്‍ നിലവിലെ ഇന്ധനവില വര്‍ധനയ്ക്കു കാരണമായി പറയുന്നത് ക്രൂഡ് ഓയില്‍ വിലവര്‍ധനയാണ്. ഇന്ധനവിലയ്ക്ക് ആനുപാതികമായി കോടിക്കണക്കിനു രൂപ നികുതിയായി ലഭിക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കാതെ മുഖം തിരിഞ്ഞു നില്ക്കുന്നതും ജനത്തിനു തിരിച്ചടിയാകുന്നുണ്ട്.
റോബിന് ജോര്‍ജ്