കൊച്ചി: കൃഷി, റീട്ടെയിൽ, എംഎസ്എംഇ മേഖലകള്‍ക്കു പ്രത്യേക പരിഗണന നല്കി കേരളത്തില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ സാന്നിധ്യം വിപുലീകരിക്കുമെന്നു ബാങ്കിന്റെ പുതിയ സിഇഒയും എംഡിയുമായ എ.എസ്. രാജീവ്. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ തലപ്പത്ത് എത്തുന്ന ആദ്യമലയാളിയായ രാജീവ്, കോട്ടയം ആര്‍പ്പൂക്കര ഏറത്ത് കുടുംബാംഗമാണ്.
ഭവന വായ്പ ഉള്‍പ്പെടെയുള്ള വായ്പകള്‍ 48 മണിക്കൂറിനുള്ളില്‍ ലഭ്യമാക്കുമെന്നും എത്ര തുകയ്ക്കുള്ള ഭവന വായ്പയാണെങ്കിലും 90 ശതമാനം വരെ വായ്പ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ ബ്രാഞ്ചുകള്‍ ആരംഭിച്ച് ബിസിനസ് വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ജൂണോടെ രണ്ടായിരം കോടി രൂപയുടെ ബിസിനസും 30 ബ്രാഞ്ചുകളും ലക്ഷ്യമിടുന്നു. മാര്‍ച്ച് 31 ന് മുന്‍പ് പത്ത് പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കും. 1500 കോടി രൂപയുടെ ബിസിനസാണ് ഇക്കാലയളവില്‍ കേരളത്തില്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 600 കോടി രൂപയുടെ ബിസിനസാണ് കേരളത്തില്‍ നടന്നത്. നിലവില്‍ പതിനഞ്ച് ബ്രാഞ്ചുകളാണ് ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്കു കേരളത്തിലുള്ളത്.
സ്വര്‍ണപ്പണയത്തിലൂടെ 1500 കോടി രൂപയാണ് ബാങ്ക് വായ്പ നല്‍കുന്നത്. അടുത്ത മാര്‍ച്ചോടെ ഇത് 3000 കോടിയിലെത്തിക്കുകയാണ് ലക്ഷ്യം. ഇരുപത് ശതമാനത്തിനു മേലെയായിരുന്ന നിഷ്ക്രിയ ആസ്തി 7.69 ശതമാനത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്തു നിന്നാണ് ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മാനേജിംഗ് ഡയറക്ടറായും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും രാജീവ് നിയമിതനായത്. വിജയ ബാങ്കിന്റെ ജനറല്‍ മാനേജരായും സിഎഫ്ഒയയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ജോണ്സണ് വേങ്ങത്തടം
ഭവന വായ്പ ഉള്‍പ്പെടെയുള്ള വായ്പകള്‍ 48 മണിക്കൂറിനുള്ളില്‍ ലഭ്യമാക്കുമെന്നും എത്ര തുകയ്ക്കുള്ള ഭവന വായ്പയാണെങ്കിലും 90 ശതമാനം വരെ വായ്പ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ ബ്രാഞ്ചുകള്‍ ആരംഭിച്ച് ബിസിനസ് വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ജൂണോടെ രണ്ടായിരം കോടി രൂപയുടെ ബിസിനസും 30 ബ്രാഞ്ചുകളും ലക്ഷ്യമിടുന്നു. മാര്‍ച്ച് 31 ന് മുന്‍പ് പത്ത് പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കും. 1500 കോടി രൂപയുടെ ബിസിനസാണ് ഇക്കാലയളവില്‍ കേരളത്തില്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 600 കോടി രൂപയുടെ ബിസിനസാണ് കേരളത്തില്‍ നടന്നത്. നിലവില്‍ പതിനഞ്ച് ബ്രാഞ്ചുകളാണ് ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്കു കേരളത്തിലുള്ളത്.
സ്വര്‍ണപ്പണയത്തിലൂടെ 1500 കോടി രൂപയാണ് ബാങ്ക് വായ്പ നല്‍കുന്നത്. അടുത്ത മാര്‍ച്ചോടെ ഇത് 3000 കോടിയിലെത്തിക്കുകയാണ് ലക്ഷ്യം. ഇരുപത് ശതമാനത്തിനു മേലെയായിരുന്ന നിഷ്ക്രിയ ആസ്തി 7.69 ശതമാനത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്തു നിന്നാണ് ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മാനേജിംഗ് ഡയറക്ടറായും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും രാജീവ് നിയമിതനായത്. വിജയ ബാങ്കിന്റെ ജനറല്‍ മാനേജരായും സിഎഫ്ഒയയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ജോണ്സണ് വേങ്ങത്തടം