തിരുവനന്തപുരം: ക്ഷീരകര്‍ഷകര്‍ക്ക് അധിക പാല്‍വിലയായി മൂന്നു കോടി രൂപയും അംഗസംഘങ്ങള്‍ക്ക് ഒരു കോടി രൂപയും വിതരണം ചെയ്യാന്‍ മില്‍മ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയന് ഭരണസമിതിയുടെ തീരുമാനം. യൂണിയന്റെ 2019-20 വര്‍ഷത്തിലെ പ്രവര്ത്തനമിച്ചത്തില്നിന്നുമാണ് അധിക സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പാല് സഹകരണ സംഘങ്ങളില്‍ അംഗങ്ങളായ ക്ഷീരകര്‍ഷകര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. മേയിൽ നല്കിയ ഒരു കോടി രൂപയുടെ ധനസഹായത്തിനു പുറമേയാണിത്.
അധിക പാല്‍വില പ്രഖ്യാപനവും വിതരണോദ്ഘാടനവും നാളെ നാലിനു തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ ക്ഷീരവികസന മന്ത്രി കെ.രാജു നിര്‍വഹിക്കും. മില്‍മ തിരുവനന്തപുരം റീജണല്‍ ചെയര്മാന് കല്ലട രമേശ് അധ്യക്ഷത വഹിക്കും. മില്‍മ ചെയര്മാന് പി.എ. ബാലന് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും.
1985ല്‍ പ്രവര്‍ത്തനമാരംഭിച്ച തിരുവനന്തപുരം മേഖലാ സഹകരണ യൂണിയന് പാലുല്പാദന രംഗത്ത് അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. നാല് ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന 988 പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളില്‍നിന്നും പ്രതിദിനം 4.3 ലക്ഷം ലിറ്റര്‍ പാല് സംഭരിക്കുന്ന മേഖലാ യൂണിയന്റെ പ്രതിദിന പാല് വില്‍പ്പന 5.2 ലക്ഷം ലിറ്ററാണ്. കോവിഡ്-19നെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ക്ഷീര കര്‍ഷകരെ ദുരിതത്തിലാഴ്ത്തിയെങ്കിലും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പ്രതിസന്ധി മറികടക്കാന്‍ സാധിച്ചു.
അധിക പാല്‍വില പ്രഖ്യാപനവും വിതരണോദ്ഘാടനവും നാളെ നാലിനു തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ ക്ഷീരവികസന മന്ത്രി കെ.രാജു നിര്‍വഹിക്കും. മില്‍മ തിരുവനന്തപുരം റീജണല്‍ ചെയര്മാന് കല്ലട രമേശ് അധ്യക്ഷത വഹിക്കും. മില്‍മ ചെയര്മാന് പി.എ. ബാലന് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും.
1985ല്‍ പ്രവര്‍ത്തനമാരംഭിച്ച തിരുവനന്തപുരം മേഖലാ സഹകരണ യൂണിയന് പാലുല്പാദന രംഗത്ത് അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. നാല് ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന 988 പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളില്‍നിന്നും പ്രതിദിനം 4.3 ലക്ഷം ലിറ്റര്‍ പാല് സംഭരിക്കുന്ന മേഖലാ യൂണിയന്റെ പ്രതിദിന പാല് വില്‍പ്പന 5.2 ലക്ഷം ലിറ്ററാണ്. കോവിഡ്-19നെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ക്ഷീര കര്‍ഷകരെ ദുരിതത്തിലാഴ്ത്തിയെങ്കിലും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പ്രതിസന്ധി മറികടക്കാന്‍ സാധിച്ചു.