തൃശൂർ: സൗത്ത് ഇന്ത്യൻ ബാങ്ക് 2020-2021 സാമ്പത്തികവർഷത്തിലെ മൂന്നാം പാദത്തിൽ 91.62 കോടി രൂപ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തികവർഷത്തിൽ ഇതേസമയം 90.54 കോടി ലാഭം രേഖപ്പെടുത്തിയിരുന്നു. പ്രവർത്തനലാഭം 377 കോടിയാണ്. ഒമ്പതുമാസ കാലയളവിൽ പ്രവർത്തനലാഭം 1195 കോടി രൂപയും. ഇതു കഴിഞ്ഞ സാമ്പത്തികവർഷത്തിൽ 1112 കോടിയായിരുന്നു. അറ്റപലിശ മാർജിൻ വാർഷികാടിസ്ഥാനത്തിൽ 2.65 ശതമാനത്തിൽനിന്ന് 2.74 ശതമാനമായി ഉയർന്നു. പലിശയേതര വരുമാനം 23 ശതമാനം വർധനയോടെ 270 കോടിയായി.
മൊത്ത നിഷ്ക്രിയാസ്തി 4.96 ശതമാനത്തിൽനിന്നു 4.90 ആയി കുറഞ്ഞു. അറ്റ നിഷ്ക്രിയാസ്തി 3.44 ശതമാനത്തിൽനിന്നു 2.12 ശതമാനമായി. നിഷ്ക്രിയാസ്തിക്കുള്ള നീക്കിയിരിപ്പ് അനുപാതം 50.37 ശതമാനത്തിൽനിന്നും 72.03 ശതമാനമായി മെച്ചപ്പെടുത്തി. കൂടാതെ കോവിഡുമായി ബന്ധപ്പെട്ട് ബാങ്ക് 275.74 കോടി രൂപ നീക്കിയിരിപ്പ് വച്ചിട്ടുണ്ട്.
സിഎഎസ്എ നിക്ഷേപങ്ങളുടെ അനുപാതം വാർഷികാടിസ്ഥാനത്തിൽ 25.24 ശതമാനത്തിൽനിന്ന് 27.93 ശതമാനമായി ഉയർന്നു. സിഎഎസ്എ നിക്ഷേപങ്ങളിൽ ഒമ്പതു ശതമാനം വർധന. എൻആർഐ നിക്ഷേപങ്ങളുടെ അനുപാതം വാർഷികാടിസ്ഥാനത്തിൽ 27.22 ശതമാനത്തിൽനിന്നു 30.96 ശതമാനമായി ഉയർന്നു. നിക്ഷേപവർധന 12 ശതമാനം.
നിഷ്ക്രിയാസ്തിക്കുള്ള നീക്കിയിരിപ്പ് അനുപാതം 72.03 ശതമാനമായി ഉയർന്നതു ശ്രദ്ധേയ നേട്ടമാണെന്ന് ബാങ്ക് എംഡി ആൻഡ് സിഇഒ മുരളി രാമകൃഷ്ണൻ പറഞ്ഞു. കോവിഡ് വ്യാപനം മൂലം സാമ്പത്തികരംഗത്തുണ്ടായ സമ്മർദത്തിനാൽ ബാങ്കിനു വേണ്ടിവന്ന നിഷ്ക്രിയാസ്തിക്കുള്ള അധിക നീക്കിയിരിപ്പ് മൂലമാണ് ഈ പാദത്തിൽ നഷ്ടം രേഖപ്പെടുത്തേണ്ടിവന്നതെന്നും മുരളി രാമകൃഷ്ണൻ വ്യക്തമാക്കി.
കൂടാതെ, കോർപറേറ്റ് വായ്പാ ഇനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകവഴി കോർപറേറ്റ് വായ്പാ അനുപാതം മൊത്തം വായ്പയുടെ 24 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതു 30 ശതമാനമായിരുന്നു. ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം 14.47 ശതമാനമായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തികവർഷത്തിലെ മൂന്നാം പാദ അന്ത്യത്തിൽ ഇത് 12.02 ശതമാനമായിരുന്നു.
മൊത്ത നിഷ്ക്രിയാസ്തി 4.96 ശതമാനത്തിൽനിന്നു 4.90 ആയി കുറഞ്ഞു. അറ്റ നിഷ്ക്രിയാസ്തി 3.44 ശതമാനത്തിൽനിന്നു 2.12 ശതമാനമായി. നിഷ്ക്രിയാസ്തിക്കുള്ള നീക്കിയിരിപ്പ് അനുപാതം 50.37 ശതമാനത്തിൽനിന്നും 72.03 ശതമാനമായി മെച്ചപ്പെടുത്തി. കൂടാതെ കോവിഡുമായി ബന്ധപ്പെട്ട് ബാങ്ക് 275.74 കോടി രൂപ നീക്കിയിരിപ്പ് വച്ചിട്ടുണ്ട്.
സിഎഎസ്എ നിക്ഷേപങ്ങളുടെ അനുപാതം വാർഷികാടിസ്ഥാനത്തിൽ 25.24 ശതമാനത്തിൽനിന്ന് 27.93 ശതമാനമായി ഉയർന്നു. സിഎഎസ്എ നിക്ഷേപങ്ങളിൽ ഒമ്പതു ശതമാനം വർധന. എൻആർഐ നിക്ഷേപങ്ങളുടെ അനുപാതം വാർഷികാടിസ്ഥാനത്തിൽ 27.22 ശതമാനത്തിൽനിന്നു 30.96 ശതമാനമായി ഉയർന്നു. നിക്ഷേപവർധന 12 ശതമാനം.
നിഷ്ക്രിയാസ്തിക്കുള്ള നീക്കിയിരിപ്പ് അനുപാതം 72.03 ശതമാനമായി ഉയർന്നതു ശ്രദ്ധേയ നേട്ടമാണെന്ന് ബാങ്ക് എംഡി ആൻഡ് സിഇഒ മുരളി രാമകൃഷ്ണൻ പറഞ്ഞു. കോവിഡ് വ്യാപനം മൂലം സാമ്പത്തികരംഗത്തുണ്ടായ സമ്മർദത്തിനാൽ ബാങ്കിനു വേണ്ടിവന്ന നിഷ്ക്രിയാസ്തിക്കുള്ള അധിക നീക്കിയിരിപ്പ് മൂലമാണ് ഈ പാദത്തിൽ നഷ്ടം രേഖപ്പെടുത്തേണ്ടിവന്നതെന്നും മുരളി രാമകൃഷ്ണൻ വ്യക്തമാക്കി.
കൂടാതെ, കോർപറേറ്റ് വായ്പാ ഇനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകവഴി കോർപറേറ്റ് വായ്പാ അനുപാതം മൊത്തം വായ്പയുടെ 24 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതു 30 ശതമാനമായിരുന്നു. ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം 14.47 ശതമാനമായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തികവർഷത്തിലെ മൂന്നാം പാദ അന്ത്യത്തിൽ ഇത് 12.02 ശതമാനമായിരുന്നു.