വിപണി വിശേഷം / കെ.ബി. ഉദയഭാനു
മഴയുടെ അപ്രതീക്ഷിത തിരിച്ചു വരവ് ഏലം വിളവെടുപ്പ് രണ്ട് മാസം കൂടി തുടരാനാവുമെന്ന പ്രതീക്ഷയിൽ ഉൽപാദകർ, അതേ സമയം കാലാവസ്ഥ മാറ്റത്തെ കാർഷിക മേഖല ആശങ്കയോടെ വീക്ഷിക്കുന്നു. വിദേശ മാർക്കറ്റുകളിൽ റബർ തിരിച്ചു വരവ് നടത്തിയിട്ടും ആഭ്യന്തര വില ഉയർന്നില്ല. കുരുമുളകിന് ഡിമാൻറ് മങ്ങി. ജാതിക്ക, ജാതിപത്രി തുടങ്ങിയവയ്ക്ക് അന്വേഷണങ്ങൾ എത്തുന്നു. നാളികേരോൽപ്പന്നങ്ങളുടെ വിലയിൽ നേരിയ ഉണർവ്. അന്താരാഷ്ട്ര സ്വർണ വില ഇടിഞ്ഞു, പവൻ വില ആകർഷകമായി.
വരൾച്ചയുടെ പിടിയിൽ നിന്ന് തോട്ടം മേഖലയ്ക്ക് ആശ്വാസം പകർന്ന് മഴ എത്തിയത് ഉൽപാദകരിൽ ആഹ്ളാദം വിതറി. വരൾച്ച മൂലം ഏലം വിളവെടുപ്പ് പ്രതിസന്ധിയിൽ നീങ്ങിയഘട്ടത്തിലാണ് മഴയുടെ വരവ്. പുതിയ സാഹചര്യത്തിൽ അടുത്ത രണ്ട് മൂന്ന് മാസം കൂടി വിളവെടുപ്പ് തുടരാനാവുമെന്ന പ്രതീക്ഷയിലാണ് ഉൽപാദകർ. ഏലക്ക വില കിലോഗ്രാമിന് 2000 രൂപയ്ക്ക് മുകളിലാണ് നീങ്ങുന്നതെങ്കിലും കാർഷിക ചിലവുകളുമായി താരതമ്യം ചെയുമ്പോൾ ഇപ്പോൾ ലഭിക്കുന്ന വില അത്ര ആകർഷണമല്ല.
ഏലത്തിൽ പ്രതീക്ഷ
മുന്നിലുള്ള ഓഫ് സീസണിൽ ഏലം വില വീണ്ടും ഉയരുമെന്ന പ്രതീക്ഷയിൽ വൻകിടക്കാർ ഉൽപ്പന്നം വിൽപ്പനയ്ക്ക് ഇറക്കുന്നത് നിയന്ത്രിക്കുന്നുണ്ട്. വാരമധ്യം വരെ ലേലത്തിൽ വരവ് അത്രശക്തമല്ലായിരുന്നങ്കിലും അവസാന ദിവസങ്ങളിൽ കാലാവസ്ഥയിലുണ്ടായ മാറ്റം സ്റ്റോക്കിസ്റ്റുകളെ ചെറിയ അളവിൽ വിൽപ്പനക്കാരാക്കി. ആഭ്യന്തര വിദേശ വാങ്ങലുകാർ ലേലത്തിലുണ്ട്. ഇതിനിടയിൽ അപ്രതീക്ഷിത കാലാവസ്ഥ മാറ്റം പഴ വർഗ്ഗങ്ങളെയും കിഴങ്ങ് വർഗ്ഗങ്ങളെയും നെല്ല്, റബർ, മാവ്, പ്ലാവ് തുടങ്ങിയവയുടെ ഉൽപാദനത്തെ ബാധിക്കുമെന്നാണ് കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
റബർ വിലയിൽ ഉണർവില്ല
രാജ്യാന്തര റബർ വിപണി തളർച്ചയിൽ നിന്ന് തിരിച്ചു വരവ് നടത്തിയെങ്കിലും ആഭ്യന്തര മാർക്കറ്റിൽ ആ ഉണർവ് ദൃശ്യമായില്ല. ബാങ്കോക്കിൽ നാലാം ഗ്രേഡിന് തുല്യമായ റബർ ക്വിന്റലിന് 15,735 രൂപയിൽ നിന്ന് 16,330 രൂപയായി ഉയർന്നങ്കിലും ഇന്ത്യൻ ടയർ നിർമ്മാതാക്കൾ നാലാം ഗ്രേഡ് വില 15,300 ൽ നിന്ന് 15,200 ലേയ്ക്ക് താഴ്ത്തി. അഞ്ചാം ഗ്രേഡ് 14,100 ലും ലാറ്റക്സ് 9800 രൂപയിലുമാണ് വാരാന്ത്യം.
സംസ്ഥാനത്ത് റബർ ടാപ്പിംഗ് മികച്ച രീതിയിൽ മുന്നേറുന്നുണ്ടങ്കിലും മുഖ്യ വിപണികളിൽ ഷീറ്റ് വരവ് നാമമാത്രമാണ്. വില ഇടിച്ച് ഷീറ്റ് സംഭരിക്കുന്ന വ്യവസായികളുടെ പതിവ് തന്ത്രം കണക്കിലെടുത്ത് ഉൽപാദകർ സ്റ്റോക്കിസ്റ്റുകളായി. ഓഫ് സീസണിൽ മെച്ചപ്പെട്ട വില ഉറപ്പ് വരുത്താനാവുമെന്ന കണക്ക് കൂട്ടലിലാണ് കാർഷിക മേഖല.
ഉത്തരേന്ത്യൻ ഡിമാൻഡ് കുറഞ്ഞത് കുരുമുളകിനെ തളർത്തുന്നു. സീസൺ അടുത്ത് മുന്നിൽ കണ്ട് വൻകിട സ്റ്റോക്കിസ്റ്റുകളിൽ നിന്നുള്ള ആവശ്യം ചുരുങ്ങി. ഉത്തരേന്ത്യയിൽ സ്റ്റോക്കുള്ള ചരക്ക് പരമാവധി വേഗത്തിൽ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് പലരും. കൊച്ചിയിൽ അൺ ഗാർബിൾഡ് 33,100 ൽ നിന്ന് 32,600 ലേയ്ക്ക് താഴ്ന്നു. രാജ്യാന്തര സുഗന്ധവ്യഞ്ജന വിപണി അവധി ദിനങ്ങൾക്ക് ശേഷം സജീവമായെങ്കിലും യു എസ്, യുറോപ്യൻ ബയർമാർ തിരക്കിട്ടുള്ള ചരക്ക് സംഭരണത്തിന് ഉത്സാഹിച്ചില്ല. ഉൽപാദന രാജ്യങ്ങളുടെ നീക്കങ്ങൾ വിലയിരുത്തിയശേഷം കച്ചവടങ്ങളിൽ ഏർപ്പെടാമെന്ന നിലപാടിലാണ് ബയർമാർ. മലബാർ കുരുമുളക് വില ടണ്ണിന് 5000 ഡോളറിൽ തുടരുന്നതായാണ് ഒരു വിഭാഗം കയറ്റുമതിക്കാരുടെ പക്ഷം. ബ്രസീലും ഇന്തോനേഷ്യയും ടണ്ണിന് 2800 ഡോളറിനും വിയറ്റ്നാം 2700 ഡോളറിനും ശ്രീലങ്കൻ 3500 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
ജാതിക്ക പ്രതീക്ഷിച്ചത്ര ഉയർന്നില്ല
ജാതിക്ക, ജാതിപത്രി തുടങ്ങിവയ്ക്ക് വിദേശത്ത് നിന്നും ഉത്തരേന്ത്യയിൽ നിന്നും ആവശ്യകാരുണ്ടങ്കിലും ഉൽപ്പന്ന വില വിപണിയുടെ കണക്ക് കൂട്ടലിനൊത്ത് ഉയരുന്നില്ല. ഉൽപാദന കേന്ദ്രങ്ങളിൽ നിന്നുള്ള ചരക്ക് വരവ് ചുരുങ്ങി. ജാതിക്ക തൊണ്ടൻ 250-280, തൊണ്ടില്ലാത്തത് 450-525, ജാതിപത്രി 1300-1400 രൂപയിലും വ്യാപാരം നടന്നു.
നാളികേരം വില കൂടി;ഇടപാട് കുറഞ്ഞു
നാളികേരോൽപ്പന്നങ്ങളുടെ വിലയിൽ നേരിയ ഉണർവ് ദൃശ്യമായെങ്കിലും ഇടപാടുകളുടെ വ്യാപ്തി ചുരുങ്ങി. കൊച്ചിയിൽ വെളിച്ചെണ്ണ വില 100 രൂപ ഉയർന്ന് 19,400 രൂപയായി. കൊപ്ര 12,700 രൂപയിലുമാണ്.
കേരളത്തിൽ സ്വർണ വില വാരാന്ത്യം ഇടിഞ്ഞു. ആഭരണ കേന്ദ്രങ്ങളിൽ പവൻ 37,520 രൂപയിൽ നിന്ന് 38,400 വരെ ഉയർന്ന ശേഷം ശനിയാഴ്ച്ച നിരക്ക് 37,040 ലേയ്ക്ക് ഇടിഞ്ഞു. ഗ്രാമിന് വില 4630 രൂപ.
ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1894 ഡോളറിൽ നിന്ന് 1960 ഡോളറായി ഉയർന്ന ശേഷം 1828 ലേയ്ക്ക് തകർന്നങ്കിലും വ്യാപാരം അവസാനിക്കുമ്പോൾ വില 1849 ഡോളറിലാണ്.
മഴയുടെ അപ്രതീക്ഷിത തിരിച്ചു വരവ് ഏലം വിളവെടുപ്പ് രണ്ട് മാസം കൂടി തുടരാനാവുമെന്ന പ്രതീക്ഷയിൽ ഉൽപാദകർ, അതേ സമയം കാലാവസ്ഥ മാറ്റത്തെ കാർഷിക മേഖല ആശങ്കയോടെ വീക്ഷിക്കുന്നു. വിദേശ മാർക്കറ്റുകളിൽ റബർ തിരിച്ചു വരവ് നടത്തിയിട്ടും ആഭ്യന്തര വില ഉയർന്നില്ല. കുരുമുളകിന് ഡിമാൻറ് മങ്ങി. ജാതിക്ക, ജാതിപത്രി തുടങ്ങിയവയ്ക്ക് അന്വേഷണങ്ങൾ എത്തുന്നു. നാളികേരോൽപ്പന്നങ്ങളുടെ വിലയിൽ നേരിയ ഉണർവ്. അന്താരാഷ്ട്ര സ്വർണ വില ഇടിഞ്ഞു, പവൻ വില ആകർഷകമായി.
വരൾച്ചയുടെ പിടിയിൽ നിന്ന് തോട്ടം മേഖലയ്ക്ക് ആശ്വാസം പകർന്ന് മഴ എത്തിയത് ഉൽപാദകരിൽ ആഹ്ളാദം വിതറി. വരൾച്ച മൂലം ഏലം വിളവെടുപ്പ് പ്രതിസന്ധിയിൽ നീങ്ങിയഘട്ടത്തിലാണ് മഴയുടെ വരവ്. പുതിയ സാഹചര്യത്തിൽ അടുത്ത രണ്ട് മൂന്ന് മാസം കൂടി വിളവെടുപ്പ് തുടരാനാവുമെന്ന പ്രതീക്ഷയിലാണ് ഉൽപാദകർ. ഏലക്ക വില കിലോഗ്രാമിന് 2000 രൂപയ്ക്ക് മുകളിലാണ് നീങ്ങുന്നതെങ്കിലും കാർഷിക ചിലവുകളുമായി താരതമ്യം ചെയുമ്പോൾ ഇപ്പോൾ ലഭിക്കുന്ന വില അത്ര ആകർഷണമല്ല.
ഏലത്തിൽ പ്രതീക്ഷ
മുന്നിലുള്ള ഓഫ് സീസണിൽ ഏലം വില വീണ്ടും ഉയരുമെന്ന പ്രതീക്ഷയിൽ വൻകിടക്കാർ ഉൽപ്പന്നം വിൽപ്പനയ്ക്ക് ഇറക്കുന്നത് നിയന്ത്രിക്കുന്നുണ്ട്. വാരമധ്യം വരെ ലേലത്തിൽ വരവ് അത്രശക്തമല്ലായിരുന്നങ്കിലും അവസാന ദിവസങ്ങളിൽ കാലാവസ്ഥയിലുണ്ടായ മാറ്റം സ്റ്റോക്കിസ്റ്റുകളെ ചെറിയ അളവിൽ വിൽപ്പനക്കാരാക്കി. ആഭ്യന്തര വിദേശ വാങ്ങലുകാർ ലേലത്തിലുണ്ട്. ഇതിനിടയിൽ അപ്രതീക്ഷിത കാലാവസ്ഥ മാറ്റം പഴ വർഗ്ഗങ്ങളെയും കിഴങ്ങ് വർഗ്ഗങ്ങളെയും നെല്ല്, റബർ, മാവ്, പ്ലാവ് തുടങ്ങിയവയുടെ ഉൽപാദനത്തെ ബാധിക്കുമെന്നാണ് കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
റബർ വിലയിൽ ഉണർവില്ല
രാജ്യാന്തര റബർ വിപണി തളർച്ചയിൽ നിന്ന് തിരിച്ചു വരവ് നടത്തിയെങ്കിലും ആഭ്യന്തര മാർക്കറ്റിൽ ആ ഉണർവ് ദൃശ്യമായില്ല. ബാങ്കോക്കിൽ നാലാം ഗ്രേഡിന് തുല്യമായ റബർ ക്വിന്റലിന് 15,735 രൂപയിൽ നിന്ന് 16,330 രൂപയായി ഉയർന്നങ്കിലും ഇന്ത്യൻ ടയർ നിർമ്മാതാക്കൾ നാലാം ഗ്രേഡ് വില 15,300 ൽ നിന്ന് 15,200 ലേയ്ക്ക് താഴ്ത്തി. അഞ്ചാം ഗ്രേഡ് 14,100 ലും ലാറ്റക്സ് 9800 രൂപയിലുമാണ് വാരാന്ത്യം.
സംസ്ഥാനത്ത് റബർ ടാപ്പിംഗ് മികച്ച രീതിയിൽ മുന്നേറുന്നുണ്ടങ്കിലും മുഖ്യ വിപണികളിൽ ഷീറ്റ് വരവ് നാമമാത്രമാണ്. വില ഇടിച്ച് ഷീറ്റ് സംഭരിക്കുന്ന വ്യവസായികളുടെ പതിവ് തന്ത്രം കണക്കിലെടുത്ത് ഉൽപാദകർ സ്റ്റോക്കിസ്റ്റുകളായി. ഓഫ് സീസണിൽ മെച്ചപ്പെട്ട വില ഉറപ്പ് വരുത്താനാവുമെന്ന കണക്ക് കൂട്ടലിലാണ് കാർഷിക മേഖല.
ഉത്തരേന്ത്യൻ ഡിമാൻഡ് കുറഞ്ഞത് കുരുമുളകിനെ തളർത്തുന്നു. സീസൺ അടുത്ത് മുന്നിൽ കണ്ട് വൻകിട സ്റ്റോക്കിസ്റ്റുകളിൽ നിന്നുള്ള ആവശ്യം ചുരുങ്ങി. ഉത്തരേന്ത്യയിൽ സ്റ്റോക്കുള്ള ചരക്ക് പരമാവധി വേഗത്തിൽ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് പലരും. കൊച്ചിയിൽ അൺ ഗാർബിൾഡ് 33,100 ൽ നിന്ന് 32,600 ലേയ്ക്ക് താഴ്ന്നു. രാജ്യാന്തര സുഗന്ധവ്യഞ്ജന വിപണി അവധി ദിനങ്ങൾക്ക് ശേഷം സജീവമായെങ്കിലും യു എസ്, യുറോപ്യൻ ബയർമാർ തിരക്കിട്ടുള്ള ചരക്ക് സംഭരണത്തിന് ഉത്സാഹിച്ചില്ല. ഉൽപാദന രാജ്യങ്ങളുടെ നീക്കങ്ങൾ വിലയിരുത്തിയശേഷം കച്ചവടങ്ങളിൽ ഏർപ്പെടാമെന്ന നിലപാടിലാണ് ബയർമാർ. മലബാർ കുരുമുളക് വില ടണ്ണിന് 5000 ഡോളറിൽ തുടരുന്നതായാണ് ഒരു വിഭാഗം കയറ്റുമതിക്കാരുടെ പക്ഷം. ബ്രസീലും ഇന്തോനേഷ്യയും ടണ്ണിന് 2800 ഡോളറിനും വിയറ്റ്നാം 2700 ഡോളറിനും ശ്രീലങ്കൻ 3500 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
ജാതിക്ക പ്രതീക്ഷിച്ചത്ര ഉയർന്നില്ല
ജാതിക്ക, ജാതിപത്രി തുടങ്ങിവയ്ക്ക് വിദേശത്ത് നിന്നും ഉത്തരേന്ത്യയിൽ നിന്നും ആവശ്യകാരുണ്ടങ്കിലും ഉൽപ്പന്ന വില വിപണിയുടെ കണക്ക് കൂട്ടലിനൊത്ത് ഉയരുന്നില്ല. ഉൽപാദന കേന്ദ്രങ്ങളിൽ നിന്നുള്ള ചരക്ക് വരവ് ചുരുങ്ങി. ജാതിക്ക തൊണ്ടൻ 250-280, തൊണ്ടില്ലാത്തത് 450-525, ജാതിപത്രി 1300-1400 രൂപയിലും വ്യാപാരം നടന്നു.
നാളികേരം വില കൂടി;ഇടപാട് കുറഞ്ഞു
നാളികേരോൽപ്പന്നങ്ങളുടെ വിലയിൽ നേരിയ ഉണർവ് ദൃശ്യമായെങ്കിലും ഇടപാടുകളുടെ വ്യാപ്തി ചുരുങ്ങി. കൊച്ചിയിൽ വെളിച്ചെണ്ണ വില 100 രൂപ ഉയർന്ന് 19,400 രൂപയായി. കൊപ്ര 12,700 രൂപയിലുമാണ്.
കേരളത്തിൽ സ്വർണ വില വാരാന്ത്യം ഇടിഞ്ഞു. ആഭരണ കേന്ദ്രങ്ങളിൽ പവൻ 37,520 രൂപയിൽ നിന്ന് 38,400 വരെ ഉയർന്ന ശേഷം ശനിയാഴ്ച്ച നിരക്ക് 37,040 ലേയ്ക്ക് ഇടിഞ്ഞു. ഗ്രാമിന് വില 4630 രൂപ.
ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1894 ഡോളറിൽ നിന്ന് 1960 ഡോളറായി ഉയർന്ന ശേഷം 1828 ലേയ്ക്ക് തകർന്നങ്കിലും വ്യാപാരം അവസാനിക്കുമ്പോൾ വില 1849 ഡോളറിലാണ്.