ന്യൂയോർക്ക്: ടെസ്ല, സ്പേസ് എക്സ് കന്പനികളുടെ മേധാവി ഇലോൺ മസ്ക് ലോകത്തെ ഏറ്റവും വലിയ സന്പന്നൻ. സന്പത്തിൽ ഇന്നലെ അദ്ദേഹം ആമസോൺ മേധാവി ജെഫ് ബെസോസിനെ മറികടന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
ഇലക്ട്രിക് കാറുകൾ നിർമിക്കുന്ന ടെസ്ല കന്പനിയുടെ ഓഹരിവില ഇന്നലെ അഞ്ചു ശതമാനത്തിനടുത്ത് വർധിച്ചതാണ് മസ്കിനെ ഒന്നാമതെത്തിച്ചത്. ന്യൂയോർക്ക് സമയം ഇന്നലെ രാവിലെ 10.15ന് അദ്ദേഹത്തിന്റെ ആസ്തി 18,850 കോടി ഡോളർ ആയി. ബെസോസിന്റേത് 18,400 ബില്യൻ ആണ്.
2017 ഒ ക്ടോബർ മുതൽ ബെസോസ് കൈവശംവച്ച പദവിയാണ് മസ്ക് പിടിച്ചെടുത്തത്. കഴിഞ്ഞ ഒരു വർഷത്തിനിടെ മസ്കിന്റെ സന്പത്തിൽ 15,000 കോടി ഡോളറിന്റെ അസാധാരണ വളർച്ചയുണ്ടായി.