കൊച്ചി: കമ്പി, സിമന്റ്, ബിറ്റുമിന്‍ തുടങ്ങിയവയുടെ വിലവര്‍ധന നിര്‍മാണമേഖലയെ പ്രതിസന്ധിയിലാക്കുന്നു. ആഴ്ചകളായി തുടരുന്ന വിലവര്‍ധന മൂലം സര്‍ക്കാരിന്റെ കരാര്‍ ജോലികള്‍ പലതും നിശ്ചലമായി. സിമന്റിനു 30- 40 ശതമാനം വിലവര്‍ധനയാണു കഴിഞ്ഞ മൂന്നു മാസത്തിനിടെ ഉണ്ടായത്. ആഴ്ചകള്‍ക്കു മുമ്പു പായ്ക്കറ്റിനു 360 രൂപയുണ്ടായിരുന്ന സിമന്റിന് ഇന്നലെ വില 420 രൂപയാണ്. കമ്പിക്കു വില 30 ശതമാനം വരെ കൂടി. കിലോയ്ക്ക് 60 രൂപയായിരുന്ന ടാറ്റയുടെ കമ്പിക്ക് ഇപ്പോള്‍ 75 രൂപയാണ്. കുറഞ്ഞ കമ്പി കിലോയ്ക്ക് 65 രൂപയായി.
നിര്‍മാണമേഖലയില്‍ ഉപയോഗിക്കുന്ന പിവിസി ഇനങ്ങള്‍ക്ക് 40 മുതല്‍ 80 ശതമാനം വരെ വിലവര്‍ധന ഉണ്ടായെന്നു കരാറുകാര്‍ ചൂണ്ടിക്കാട്ടുന്നു. ടാറിംഗിനുള്ള ബിറ്റുമിന്റെ വിലയില്‍ ബാരലിനു 3000 രൂപയോളം ഉയര്‍ന്നു. മൂന്നു മാസം മുമ്പു 5850 രൂപയായിരുന്നു. ഒരു ബാരല്‍ ബിറ്റുമിന്‍ ഇപ്പോള്‍ വില 7850 രൂപയാണ്.
നിര്‍മാണ സാമഗ്രികളുടെ വിലവര്‍ധന മൂലം തദ്ദേശ സ്ഥാപനങ്ങള്‍ നടത്തേണ്ട റോഡുകള്‍, തോടുകള്‍, കാനകള്‍ എന്നിവയുടെ നിര്മാണജോലികളെല്ലാം നിലച്ച മട്ടായി. എന്നാൽ മെറ്റല്‍, കല്ല് എന്നിവയുടെ വിലയില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ലെന്നതാണ് കരാറുകാരുടെയും നിര്‍മാണക്കമ്പനികളുടെയും ഏക ആശ്വാസം. തമിഴ്നാട്ടില്‍നിന്നു വലിയ തോതില്‍ കല്ലും മെറ്റലും എത്തുന്നുണ്ട്. കൂടുതല്‍ മെറ്റല്‍ ക്രഷറുകള്‍ തുറന്നു പ്രവര്‍ത്തിച്ചതും വില ഉയരാതിരിക്കാന്‍ കാരണമായിട്ടുണ്ട്. കോവിഡിനു ശേഷം തൊഴിലാളികളുടെ കൂലിയിലുണ്ടായ വര്‍ധന കരാറുകാര്‍ക്കു തിരിച്ചടിയായിട്ടുണ്ട്.
നിര്‍മാണമേഖലയില്‍ ഉപയോഗിക്കുന്ന പിവിസി ഇനങ്ങള്‍ക്ക് 40 മുതല്‍ 80 ശതമാനം വരെ വിലവര്‍ധന ഉണ്ടായെന്നു കരാറുകാര്‍ ചൂണ്ടിക്കാട്ടുന്നു. ടാറിംഗിനുള്ള ബിറ്റുമിന്റെ വിലയില്‍ ബാരലിനു 3000 രൂപയോളം ഉയര്‍ന്നു. മൂന്നു മാസം മുമ്പു 5850 രൂപയായിരുന്നു. ഒരു ബാരല്‍ ബിറ്റുമിന്‍ ഇപ്പോള്‍ വില 7850 രൂപയാണ്.
നിര്‍മാണ സാമഗ്രികളുടെ വിലവര്‍ധന മൂലം തദ്ദേശ സ്ഥാപനങ്ങള്‍ നടത്തേണ്ട റോഡുകള്‍, തോടുകള്‍, കാനകള്‍ എന്നിവയുടെ നിര്മാണജോലികളെല്ലാം നിലച്ച മട്ടായി. എന്നാൽ മെറ്റല്‍, കല്ല് എന്നിവയുടെ വിലയില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ലെന്നതാണ് കരാറുകാരുടെയും നിര്‍മാണക്കമ്പനികളുടെയും ഏക ആശ്വാസം. തമിഴ്നാട്ടില്‍നിന്നു വലിയ തോതില്‍ കല്ലും മെറ്റലും എത്തുന്നുണ്ട്. കൂടുതല്‍ മെറ്റല്‍ ക്രഷറുകള്‍ തുറന്നു പ്രവര്‍ത്തിച്ചതും വില ഉയരാതിരിക്കാന്‍ കാരണമായിട്ടുണ്ട്. കോവിഡിനു ശേഷം തൊഴിലാളികളുടെ കൂലിയിലുണ്ടായ വര്‍ധന കരാറുകാര്‍ക്കു തിരിച്ചടിയായിട്ടുണ്ട്.