മുംബൈ: വിലക്കയറ്റം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ അടിസ്ഥാന നിരക്കുകളിൽ മാറ്റംവരുത്താതെ റിസർവ്ബാങ്ക് ധനനയ സമിതി. ഇതോടെ റിപ്പോ നിരക്ക് നാലു ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമായും തുടരും.
റിപ്പോ നിരക്കിലും റിവേഴ്സ് റിപ്പോ നിരക്കിലും മാറ്റംവരുത്തേണ്ടെന്നു ധനനയസമിതിയിലെ അംഗങ്ങൾ എകകണ്ഠമായി തീരുമാനിക്കുകയായിരുന്നുവെന്ന് ആർബിഎെ ഗവർണർ ശക്തി കാന്ത ദാസ് അറിയിച്ചു. സാന്പത്തിക രംഗം അതിവേഗം ഉണർവ് വീണ്ടെടുത്ത സാഹചര്യത്തിൽ നടപ്പു ധനകാര്യ വർഷത്തെ പ്രതീക്ഷിത ജിഡിപി ഇടിവ് 7.5 ശതമാനമായിരിക്കുമെന്നും ദാസ് കൂട്ടിച്ചേർത്തു. നേരത്തെ പ്രതീക്ഷിത ജിഡിപി ഇടിവ് 9.5 ശതമാനമായിരിക്കുമെന്നാണ് ആർബിഎെ പ്രഖ്യാപിച്ചിരുന്നത്.
നടപ്പുധനകാര്യവർഷത്തെ രണ്ടാം പകുതി മുതൽ ജിഡിപിയിൽ വളർച്ചപ്രകടമാകും. ഒക്ടോബർ- ഡിസംബർ ത്രൈമാസത്തിൽ ജിഡിപിയിൽ 0.1 ശതമാനം വളർച്ചയുണ്ടാകും. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം ഒക്ടോബർ- ഡിസംബർ ത്രൈമാസത്തിൽ 6.8 ശതമാനവും ജനുവരി- മാർച്ചിൽ 5.8 ശതമാനവുമായിരിക്കും. - ദാസ് പറഞ്ഞു. ഓക്ടോബറിൽ രാജ്യത്തെ ചില്ലറ വിലക്കയറ്റം കഴിഞ്ഞ ആറുവർഷത്തിനിടിയിലെ ഏറ്റവും കൂടിയ തലമായ 7.61 ശതമാനത്തിലെത്തിയിരുന്നു.
കോണ്ടാക്ട്ലെസ് കാർഡ് ഇടപാടുകളുടെ പരിധി ഉയർത്തും
മുംബൈ: ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു കോണ്ടാക്ട്ലെസ് കാർഡ് ഇടപാടിന്റെ ഉയർന്ന പരിധി അടുത്തവർഷം ജനുവരി ഒന്ന് മുതൽ 5000 രൂപയാക്കുമെന്ന് ആർബിഎെ. നിലവിൽ ഇത് 2000 രൂപയാണ്. തൊട്ടടുത്ത കാർഡ് റീഡറിലേക്ക് ഹ്രസ്വ ദൂര വിനിമയ സാങ്കേതിക വിദ്യയിലൂടെ(എൻഎഫ്സി) കാർഡ് സ്വൈപ്പ് ചെയ്യാതെ പണം കൈമാറുന്ന ക്രമീകരണമാണിത്. നിലവിൽ 2000 രൂപവരെയുള്ള ഇടപാടിന് പിൻ നൽകേണ്ടതില്ല.
ആർടിജിഎസ് 24 മണിക്കൂറും
മുംബൈ: രാജ്യത്ത് റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർടിജിഎസ്) സംവിധാനം ഏതാനും ദിവസങ്ങൾക്കുള്ളിൽ 24 മണിക്കൂറും ലഭ്യമാകുമെന്ന് ആർബിഎെ ഗവർണർ ശക്തി കാന്ത ദാസ് അറിയിച്ചു. നിലവിൽ ഈ സംവിധാനം എല്ലാ പ്രവൃത്തിദിനങ്ങളിലും രാവിലെ ഏഴുമുതൽ വൈകുന്നേരം 6 വരെയേ ഉള്ളൂ. വലിയ തുകകളുടെ ഇടപാടുകൾക്കുവേണ്ടിയുള്ളതാണ് ആർടിജിഎസ്. ഇതിലൂടെ അയയ്ക്കാവുന്ന ഏറ്റവും ചെറിയ തുക രണ്ടു ലക്ഷം രൂപയാണ്. കൂടിയ തുകയ്ക്ക് പരിധി വച്ചിട്ടില്ല. രണ്ടു ലക്ഷം രൂപവരെയുള്ള ഇടപാടുകൾക്കു വേണ്ടിയുള്ള എൻഇഎഫ്ടി സംവിധാനം നേരത്തെതന്നെ ആർബിഎെ 24 മണിക്കൂറും ലഭ്യമാക്കിയിരുന്നു.
വാണിജ്യ ബാങ്കുകൾ ലാഭവിഹിതം വിതരണം ചെയ്യരുത്
മുംബൈ: 2020 മാർച്ചിൽ അവസാനിച്ച ധനകാര്യവർഷത്തെ ലാഭവിഹിതം ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളും (എസ് സി ബി) സഹകരണബാങ്കുകളും സൂക്ഷിച്ചുവയ്ക്കണമെന്നും വിതരണം ചെയ്യരുതെന്നും ആർബിഎെ. ബാങ്കുകളുടെ മൂലധന പര്യാപ്തത ഉറപ്പുവരുത്തുന്നതിനും കൂടുതൽ വായ്പാവിതരണം പ്രോത്സാഹിപ്പിക്കുന്നതിനുമാണു നടപടി. അതേസമയം, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കു ലാഭവിഹിതം വിതരണം ചെയ്യാമെന്നും ഇതിനായുള്ള മാർഗനിർദേശങ്ങൾ ഉടൻ പുറത്തിറക്കുമെന്നും ആർബിഎെ അറിയിച്ചു.
റിപ്പോ നിരക്കിലും റിവേഴ്സ് റിപ്പോ നിരക്കിലും മാറ്റംവരുത്തേണ്ടെന്നു ധനനയസമിതിയിലെ അംഗങ്ങൾ എകകണ്ഠമായി തീരുമാനിക്കുകയായിരുന്നുവെന്ന് ആർബിഎെ ഗവർണർ ശക്തി കാന്ത ദാസ് അറിയിച്ചു. സാന്പത്തിക രംഗം അതിവേഗം ഉണർവ് വീണ്ടെടുത്ത സാഹചര്യത്തിൽ നടപ്പു ധനകാര്യ വർഷത്തെ പ്രതീക്ഷിത ജിഡിപി ഇടിവ് 7.5 ശതമാനമായിരിക്കുമെന്നും ദാസ് കൂട്ടിച്ചേർത്തു. നേരത്തെ പ്രതീക്ഷിത ജിഡിപി ഇടിവ് 9.5 ശതമാനമായിരിക്കുമെന്നാണ് ആർബിഎെ പ്രഖ്യാപിച്ചിരുന്നത്.
നടപ്പുധനകാര്യവർഷത്തെ രണ്ടാം പകുതി മുതൽ ജിഡിപിയിൽ വളർച്ചപ്രകടമാകും. ഒക്ടോബർ- ഡിസംബർ ത്രൈമാസത്തിൽ ജിഡിപിയിൽ 0.1 ശതമാനം വളർച്ചയുണ്ടാകും. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം ഒക്ടോബർ- ഡിസംബർ ത്രൈമാസത്തിൽ 6.8 ശതമാനവും ജനുവരി- മാർച്ചിൽ 5.8 ശതമാനവുമായിരിക്കും. - ദാസ് പറഞ്ഞു. ഓക്ടോബറിൽ രാജ്യത്തെ ചില്ലറ വിലക്കയറ്റം കഴിഞ്ഞ ആറുവർഷത്തിനിടിയിലെ ഏറ്റവും കൂടിയ തലമായ 7.61 ശതമാനത്തിലെത്തിയിരുന്നു.
കോണ്ടാക്ട്ലെസ് കാർഡ് ഇടപാടുകളുടെ പരിധി ഉയർത്തും
മുംബൈ: ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു കോണ്ടാക്ട്ലെസ് കാർഡ് ഇടപാടിന്റെ ഉയർന്ന പരിധി അടുത്തവർഷം ജനുവരി ഒന്ന് മുതൽ 5000 രൂപയാക്കുമെന്ന് ആർബിഎെ. നിലവിൽ ഇത് 2000 രൂപയാണ്. തൊട്ടടുത്ത കാർഡ് റീഡറിലേക്ക് ഹ്രസ്വ ദൂര വിനിമയ സാങ്കേതിക വിദ്യയിലൂടെ(എൻഎഫ്സി) കാർഡ് സ്വൈപ്പ് ചെയ്യാതെ പണം കൈമാറുന്ന ക്രമീകരണമാണിത്. നിലവിൽ 2000 രൂപവരെയുള്ള ഇടപാടിന് പിൻ നൽകേണ്ടതില്ല.
ആർടിജിഎസ് 24 മണിക്കൂറും
മുംബൈ: രാജ്യത്ത് റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർടിജിഎസ്) സംവിധാനം ഏതാനും ദിവസങ്ങൾക്കുള്ളിൽ 24 മണിക്കൂറും ലഭ്യമാകുമെന്ന് ആർബിഎെ ഗവർണർ ശക്തി കാന്ത ദാസ് അറിയിച്ചു. നിലവിൽ ഈ സംവിധാനം എല്ലാ പ്രവൃത്തിദിനങ്ങളിലും രാവിലെ ഏഴുമുതൽ വൈകുന്നേരം 6 വരെയേ ഉള്ളൂ. വലിയ തുകകളുടെ ഇടപാടുകൾക്കുവേണ്ടിയുള്ളതാണ് ആർടിജിഎസ്. ഇതിലൂടെ അയയ്ക്കാവുന്ന ഏറ്റവും ചെറിയ തുക രണ്ടു ലക്ഷം രൂപയാണ്. കൂടിയ തുകയ്ക്ക് പരിധി വച്ചിട്ടില്ല. രണ്ടു ലക്ഷം രൂപവരെയുള്ള ഇടപാടുകൾക്കു വേണ്ടിയുള്ള എൻഇഎഫ്ടി സംവിധാനം നേരത്തെതന്നെ ആർബിഎെ 24 മണിക്കൂറും ലഭ്യമാക്കിയിരുന്നു.
വാണിജ്യ ബാങ്കുകൾ ലാഭവിഹിതം വിതരണം ചെയ്യരുത്
മുംബൈ: 2020 മാർച്ചിൽ അവസാനിച്ച ധനകാര്യവർഷത്തെ ലാഭവിഹിതം ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളും (എസ് സി ബി) സഹകരണബാങ്കുകളും സൂക്ഷിച്ചുവയ്ക്കണമെന്നും വിതരണം ചെയ്യരുതെന്നും ആർബിഎെ. ബാങ്കുകളുടെ മൂലധന പര്യാപ്തത ഉറപ്പുവരുത്തുന്നതിനും കൂടുതൽ വായ്പാവിതരണം പ്രോത്സാഹിപ്പിക്കുന്നതിനുമാണു നടപടി. അതേസമയം, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കു ലാഭവിഹിതം വിതരണം ചെയ്യാമെന്നും ഇതിനായുള്ള മാർഗനിർദേശങ്ങൾ ഉടൻ പുറത്തിറക്കുമെന്നും ആർബിഎെ അറിയിച്ചു.