മുംബൈ: നടപ്പു ധനകാര്യ വർഷം ഇന്ത്യൻ വ്യോമയാന വ്യവസായ മേഖലയ്ക്ക് 21,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നു റേറ്റിംഗ് ഏജൻസിയായ ഐസിആർഎ. കോവിഡിനെത്തുടർന്ന് വിമാനസർവീസുകൾ നിർത്തേണ്ടി വന്നതാണു നഷ്ടം പെരുകാൻ കാരണം. അടുത്ത ധനകാര്യവർഷമാകുന്പോഴേക്കും മേഖലയുടെ മൊത്ത കടം 50,000 കോടിയായി വർധിക്കും.
കടക്കെണിയിലായ വ്യോമയാന മേഖലയെ രക്ഷിക്കാൻ 2023 വരെ ഏകദേശം 37,000 കോടി രൂപയുടെ ധനസഹായം വേണ്ടിവരുമെന്നും ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. കോവിഡ് ഭീഷണി തുടരുന്നതിനാൽ നടപ്പു ധനകാര്യ വർഷം ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ 64 ശതമാനം വരെ കുറവും അന്താരാഷ്ട്ര യാത്രികരുടെ എണ്ണത്തിൽ 89 ശതമാനം വരെ ഇടിവും പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിലുണ്ട്.
കൂടുതൽ ആഭ്യന്തര സർവീസുകൾക്ക് അനുമതി
മുംബൈ: കൂടുതൽ ആഭ്യന്തര സർവീസുകൾ നടത്താൻ വിമാനക്കന്പനികൾക്കു കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതിനൽകി. ഇതോടെ രാജ്യത്തെ ആഭ്യന്തര വിമാനസർവീസുകൾ കോവിഡിനു മുന്പുണ്ടായിരുന്നതിന്റെ 80 ശതമാനം വരെയായി. ആഭ്യന്തര വിമാനയാത്രികരുടെ എണ്ണം മേയ് 25ലെ 30000 ൽനിന്ന് നവംബർ 30ന് 2.52 ലക്ഷം ആയി വർധിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രി എച്ച്.എസ്. പുരി ട്വീറ്റ് ചെയ്തു.
കടക്കെണിയിലായ വ്യോമയാന മേഖലയെ രക്ഷിക്കാൻ 2023 വരെ ഏകദേശം 37,000 കോടി രൂപയുടെ ധനസഹായം വേണ്ടിവരുമെന്നും ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. കോവിഡ് ഭീഷണി തുടരുന്നതിനാൽ നടപ്പു ധനകാര്യ വർഷം ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ 64 ശതമാനം വരെ കുറവും അന്താരാഷ്ട്ര യാത്രികരുടെ എണ്ണത്തിൽ 89 ശതമാനം വരെ ഇടിവും പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിലുണ്ട്.
കൂടുതൽ ആഭ്യന്തര സർവീസുകൾക്ക് അനുമതി
മുംബൈ: കൂടുതൽ ആഭ്യന്തര സർവീസുകൾ നടത്താൻ വിമാനക്കന്പനികൾക്കു കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതിനൽകി. ഇതോടെ രാജ്യത്തെ ആഭ്യന്തര വിമാനസർവീസുകൾ കോവിഡിനു മുന്പുണ്ടായിരുന്നതിന്റെ 80 ശതമാനം വരെയായി. ആഭ്യന്തര വിമാനയാത്രികരുടെ എണ്ണം മേയ് 25ലെ 30000 ൽനിന്ന് നവംബർ 30ന് 2.52 ലക്ഷം ആയി വർധിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രി എച്ച്.എസ്. പുരി ട്വീറ്റ് ചെയ്തു.